എണ്ണവില വർധിച്ച് 73.24 ഡോളറിലെത്തി
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് ക്രൂഡോയിൽ വില 82 സെൻറ് വർധിച്ച് ബാരലിന് 73.24 ഡോളറിലെത്തി. ബ്രെൻറ് ക്രൂഡിന് 17 സെൻറ് വർധിച്ച് 72.86 ഡോളറും വെസ്റ്റ് ടെക്സാസ് ഇൻറർമീഡിയറ്റിന് മൂന്ന് സെൻറ് വില കുറഞ്ഞ് 70.88 ഡോളറുമാണ് വില രേഖപ്പെടുത്തിയത്. എണ്ണവിലയിൽ വർധനവുണ്ടായത് കുവൈത്ത് ഉൾപ്പെടെ എണ്ണ ഉൽപാദക രാജ്യങ്ങൾക്ക് ആഹ്ലാദംപകരുന്നതാണ്.
കോവിഡ് പ്രതിസന്ധിയിൽ അയവ് വന്ന് വിവിധ രാജ്യങ്ങളിലെ വിപണി സജീവമായിത്തുടങ്ങിയതാണ് വിലവർധനക്ക് കാരണം. കോവിഡ് സൃഷ്ടിച്ച ആഘാതത്തിൽനിന്ന് സാമ്പത്തികവ്യവസ്ഥ കരകയറാൻ വിവിധ രാജ്യങ്ങൾ ഉത്തേജക പാക്കേജ് പ്രഖ്യാപിക്കുന്നത് എണ്ണവിലയിലും പ്രതിഫലിക്കുന്നു.
എണ്ണവില ബാരലിന് 100 ഡോളർ വരെ വർധിച്ചേക്കുമെന്ന് ഗോൾഡ്മാൻ സാചസ്, ജെ.പി. മോർഗൻ എന്നിവ പ്രവചിക്കുന്നു. 2014ന് ശേഷം എണ്ണവില ബാരലിന് 100 ഡോളർ കടന്നിട്ടില്ല. മുഖ്യവരുമാനമായ എണ്ണവില കൂപ്പുകുത്തിയതോടെ ബജറ്റ് താളംതെറ്റിയ കുവൈത്ത് കമ്മി നികത്താൻ കടമെടുക്കുകയാണ്.
കാഷ് ലിക്വിഡിറ്റിയെയും ബാധിക്കുന്ന ഗുരുതര സാമ്പത്തിക പ്രതിസന്ധിയിൽനിന്ന് രാജ്യം കരകയറിവരുകയാണ്. കോവിഡ് പ്രതിസന്ധിയെ തുടർന്ന് കഴിഞ്ഞവർഷം ഏപ്രിലിൽ 11.26 ഡോളറിലേക്ക് കൂപ്പുകുത്തിയതിന് ശേഷം ക്രമേണ വർധിച്ചാണ് ഇൗ നിലയിലെത്തിയത്.2020ൽ ലഭിച്ച ശരാശരി വില 20.64 ഡോളർ മാത്രമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.