പാസ്പോർട്ടിലെ ഇഖാമ സ്റ്റിക്കർ ഒഴിവാക്കിയ നടപടി ഫലപ്രദമെന്ന്
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ വിദേശികളുടെ ഇഖാമ സ്റ്റിക്കർ ഒഴിവാക്കിയ നടപടി ഫലപ്ര ദമെന്ന് വിലയിരുത്തൽ. ഇഖാമ വിവരങ്ങൾ സിവിൽ ഐഡി കാർഡിലേക്ക് മാറ്റിയ പരിഷ്കരണം സംബ ന്ധിച്ച് ഇതുവരെ പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നാണ് റിപ്പോർട്ട്. പാസ്പോർട്ടിലെ ഇഖാമ സ്റ്റിക്കറിന് പകരം മുഴുവൻ ഇഖാമ വിവരങ്ങളും സിവിൽ ഐഡി കാർഡുകളിൽ ഉൾക്കൊള്ളിക്കുന്ന സംവിധാനമാണ് താമസകാര്യ വകുപ്പ് കഴിഞ്ഞമാസം മുതൽ നടപ്പാക്കിയത്.
പുതിയ സംവിധാനത്തിെൻറ ഇതുവരെയുള്ള പ്രവർത്തനം വിലയിരുത്തിയ ശേഷമാണ് ആഭ്യന്തര മന്ത്രാലയം സംവിധാനം ഫലപ്രദമാണെന്ന നിഗമനത്തിലെത്തിയത്.
എമിഗ്രേഷൻ നടപടികൾക്ക് സിവിൽ ഐ.ഡി നിർബന്ധമാക്കിയത് തുടക്കത്തിൽ ചെറിയ രീതിയിൽ ആശയക്കുഴപ്പം ഉണ്ടാക്കിയിരുന്നെങ്കിലും അധികൃതർ നടത്തിയ ബോധവത്കരണം ഫലം ചെയ്തു. പുതിയ സംവിധാനവുമായി വിദേശികൾ പൊരുത്തപ്പെട്ടതായാണ് ഔദ്യോഗിക തലത്തിലുള്ള വിലയിരുത്തൽ. അതേസമയം, വിദേശരാജ്യങ്ങളിലെ വിമാനത്താവളത്തിലെ എമിഗ്രേഷൻ ഉദ്യോഗസ്ഥരിൽ ഉൾപ്പെടെ പുതിയ സംവിധാനത്തെക്കുറിച്ച് അവബോധം ഉണ്ടാക്കണമെന്ന നിർദേശവും ഉയർന്നിട്ടുണ്ട്. കുവൈത്തിലേക്ക് വരുന്നവർ സ്വന്തം രാജ്യത്തെ വിമാനത്താവളങ്ങളിൽ ഇഖാമ പേജിന് പകരം പകരം സിവിൽ ഐ.ഡിയാണ് കാണിക്കേണ്ടത്. രാജ്യത്തെ വിദേശ എംബസികളുമായി ആശയവിനിമയം പൂർത്തിയാക്കിയ ശേഷമായിരുന്നു ആഭ്യന്തര മന്ത്രാലയം പരിഷ്കരണം നടപ്പാക്കിയത്. അതിനിടെ, പുതിയ പരിഷ്കരണം സംബന്ധിച്ച് പൊലീസ് ബോധവത്കരണം നൽകിവരുന്നുണ്ട്. വിവിധ ഭാഗങ്ങളിൽ പൊലീസിെൻറ നേതൃത്വത്തിൽ ഇതുസംബന്ധിച്ച ലഘുലേഖ വിതരണം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.