Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightജല-വൈദ്യുതി...

ജല-വൈദ്യുതി ഉപയോഗത്തിൽ ശ്രദ്ധിക്കാം

text_fields
bookmark_border
ministry
cancel

കുവൈത്ത് സിറ്റി: ഉയർന്ന താപനില തുടരുന്നതിനൊപ്പം രാജ്യത്ത് പ്രതിദിന വൈദ്യുതി ഉപഭോഗത്തിലും വര്‍ധന. കഴിഞ്ഞ ദിവസം വൈദ്യുതി ലോഡിൽ ചരിത്രത്തിലാദ്യമായി 17,360 മെഗാവാട്ട് രേഖപ്പെടുത്തി. ലോഡ് കൂടുന്നതിനാലുള്ള സാങ്കേതിക പ്രശ്നം കാരണം ചില പ്രദേശങ്ങളില്‍ വൈദ്യുതി തടസ്സപ്പെട്ടു.

ഫർവാനിയിൽ ട്രാൻസ്ഫോമർ തകരാർ മൂലം ചില ഭാഗങ്ങളിൽ തിങ്കളാഴ്ച വൈദ്യുതി മുടങ്ങി. വൈകാതെ പ്രശ്നം പരിഹരിച്ചു. ഉയർന്ന വൈദ്യുതി ഉപയോഗത്തെ പിടിച്ചുനിർത്താൻ ഊർജിത ശ്രമത്തിലാണ് അധികൃതര്‍. വെള്ളവും വൈദ്യുതിയും ഉപയോഗം കുറക്കാനും അത്യാവശ്യത്തിനല്ലാതെ ഉപയോഗിക്കരുതെന്നും നിരന്തരം ബോധവത്കരിക്കുന്നുണ്ട്.

വൈദ്യുതിയും വെള്ളവും സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് സമൂഹത്തിൽ അവബോധം വളര്‍ത്താന്‍ ‘സേവ്’ ബോധവത്കരണ കാമ്പയിനും ആരംഭിച്ചിട്ടുണ്ട്. ഇതോടെ നിലവിലെ പ്രതിസന്ധിക്ക് ചെറുതായെങ്കിലും പരിഹാരം കാണാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:WaterElectricityKuwait NewsUsage
News Summary - Pay attention to water and electricity usage
Next Story