ഒരു മാസത്തിനിടെ 99,000 വർക്ക് പെർമിറ്റ് പുതുക്കി
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ ഒരുമാസത്തിനിടെ 99,000 വർക്ക് പെർമിറ്റ് പുതുക്കിയതായി മാൻപവർ അതോറിറ്റി വ്യക്തമാക്കി. അതോറിറ്റിയുടെ പുതിയ ഒാൺലൈൻ സംവിധാനം ജനുവരി 12ന് ആരംഭിച്ച ശേഷം വർക്ക് പെർമിറ്റ് പുതുക്കിയവരുടെ കണക്കാണിത്.
അതിനിടെ അവധിക്ക് നാട്ടിൽ പോയി തിരിച്ചുവരാൻ കഴിയാതെ ഇഖാമ കാലാവധി കഴിഞ്ഞ 6000ത്തിലേറെ പേരുടെ വർക്ക് പെർമിറ്റ് റദ്ദാക്കി. ഇതിന് പുറമെ കുവൈത്തിൽനിന്ന് ജോലി ഒഴിവാക്കി നാട്ടിൽ പോയ 4000 പേരുടെയും വർക്ക് പെർമിറ്റ് ഇല്ലാതായി.
പുതിയ വർക്ക് പെർമിറ്റിനായി മാൻപവർ അതോറിറ്റിയുടെ ഇലക്ട്രോണിക് ഫോം വഴി അപേക്ഷിക്കുന്നതിന് അടിസ്ഥാന നിബന്ധനയായി വെച്ചിരിക്കുന്നത് മന്ത്രിസഭയുടെ അനുമതിയാണ്. മന്ത്രിസഭയുടെ അനുമതി നേടുന്നതിനുള്ള നടപടിക്രമങ്ങൾ മന്ത്രിസഭയുമായും ബന്ധപ്പെട്ട വകുപ്പുകളുമായും ഏകോപിപ്പിച്ച് പിന്നീട് പ്രഖ്യാപിക്കും.
വിസക്കച്ചവടം തടയാനും വിദേശി സാന്നിധ്യം കുറച്ച് ജനസംഖ്യാ സന്തുലനം സാധ്യമാക്കാനും ലക്ഷ്യമിട്ടാണ് അധികൃതർ കർശനമായ വ്യവസ്ഥ വെച്ചത്. ശക്തമായ നിരീക്ഷണത്തിലൂടെയും മേൽനോട്ടത്തിലൂടെയും രാജ്യത്തെ തൊഴിൽ വിപണിക്ക് അത്യാവശ്യമായവരും നിശ്ചിത യോഗ്യതയുള്ളവരും മാത്രം രാജ്യത്ത് തൊഴിൽ വിസയിൽ എത്തുന്ന സാഹചര്യം സൃഷ്ടിക്കാനാണ് ലക്ഷ്യം.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.