കുവൈത്ത്: ഏഴുമാസത്തിനുശേഷം ചെമ്മീൻ എത്തി; 20 കിലോ 50 ദീനാർ
text_fieldsശർഖ് മത്സ്യമാർക്കറ്റിൽ ചെമ്മീൻ എത്തിയപ്പോൾ
കുവൈത്ത് സിറ്റി: ഏഴുമാസത്തെ ഇടവേളക്കുശേഷം കുവൈത്തിലെ മത്സ്യവിപണിയിൽ കുവൈത്തി ചെമ്മീൻ എത്തി. 20 കിലോ തൂക്കം വരുന്ന കുട്ടക്ക് 50 ദീനാർ ആണ് ശർഖ് മാർക്കറ്റിൽ വിലക്ക് നീങ്ങിയ ആദ്യദിനം വില രേഖപ്പെടുത്തിയത്. കോവിഡ് പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ കാരണം പൊതുജനങ്ങൾക്ക് ലേലത്തിൽ പെങ്കടുക്കാൻ കഴിയുന്നില്ല. രജിസ്റ്റർ ചെയ്ത കമ്പനികൾ വഴിയാണ് വിൽപന.
മത്സ്യബന്ധന തൊഴിലാളികൾ അവധിക്ക് നാട്ടിൽ പോയി കുടുങ്ങിയതിനാൽ മത്സ്യലഭ്യത വേണ്ടത്രയില്ല എന്നാണ് വിപണിയിൽനിന്ന് ലഭിക്കുന്ന വിവരങ്ങൾ. സ്വദേശികളുടെ തീൻമേശയിലെ ഇഷ്ട വിഭവങ്ങളിലൊന്നാണ് ചെമ്മീൻ. രാജ്യത്തിെൻറ സമുദ്രപരിധിയിൽനിന്ന് പിടിക്കുന്ന ചെമ്മീൻ മറ്റുള്ളതിനെക്കാൾ രുചികരമാണെന്നാണ് പൊതുവെ പറയപ്പെടുന്നത്. അറേബ്യൻ തീരത്തുതന്നെ ഏറ്റവും കൂടുതൽ ചെമ്മീനുള്ള മേഖലയാണ് കുവൈത്ത് തീരം.
വരും ദിവസങ്ങളിൽ കൂടുതൽ സ്റ്റോക്ക് എത്തുന്നതോടെ വില കുറയുമെന്നാണ് പ്രതീക്ഷ. ആഗസ്റ്റ് 15ന് ശേഷം അടുത്തയാഴ്ച മത്സ്യലഭ്യത വർധിക്കുമെന്നും വില കുറയുമെന്നും കച്ചവടക്കാരനായ അഹ്മദ് ഖ്വാജ പ്രതികരിച്ചു. അതിനിടെ കുവൈത്തി ചെമ്മീൻ എന്ന വ്യാജേന ഇറാനിയൻ ചെമ്മീൻ വിൽപന നടത്തുന്നതിനെതിരെ അധികൃതർ മുന്നറിയിപ്പ് നൽകി.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.