മന്ത്രിസഭ രാജിവെക്കാൻ സാധ്യതയെന്ന് റിപ്പോർട്ട്
text_fieldsകുവൈത്ത് സിറ്റി: സർക്കാറും പാർലമെൻറും തമ്മിലുള്ള സംഘർഷത്തിെൻറ പശ്ചാത്തലത്തിൽ ഞായറാഴ്ച കുവൈത്ത് മന്ത്രിസഭ യോഗം ചേരും. സാധാരണ തിങ്കളാഴ്ചയാണ് യോഗം ചേരാറുള്ളത്. രാജിവെക്കണോ എന്നത് സംബന്ധിച്ച് ഞായറാഴ്ചത്തെ യോഗത്തിൽ തീരുമാനമെടുക്കുമെന്ന് സൂചനയുണ്ട്.
പ്രധാനമന്ത്രി രാജി സമർപ്പിച്ചു കഴിഞ്ഞെന്ന രീതിയിൽ റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും ഇതിന് സ്ഥിരീകരണമില്ല. സർക്കാറും പാർലമെൻറും തമ്മിൽ ഭിന്നത രൂക്ഷമാണ്. പ്രശ്നക്കാരായ മന്ത്രിമാരെ മാറ്റിയില്ലെങ്കിൽ സർക്കാറിനെ പ്രവർത്തിക്കാൻ അനുവദിക്കില്ലെന്ന മുന്നറിയിപ്പുമായി എം.പിമാർ ഉറച്ചുനിൽക്കുന്നു. 50 അംഗ പാർലമെൻറിൽ 38 പേരുടെ പിന്തുണയുണ്ടെന്നാണ് പ്രതിപക്ഷത്തിെൻറ അവകാശവാദം.
പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അസ്സബാഹിനെതിരെ കഴിഞ്ഞ ദിവസം മൂന്ന് എം.പിമാർ കുറ്റവിചാരണക്ക് നോട്ടീസ് നൽകിയിരുന്നു.താമിർ അൽ സുവൈത്ത്, ഖാലിദ് അൽ ഉതൈബി, ഡോ. ബദർ അൽ ദഹൂം എന്നീ എം.പിമാരാണ് കുറ്റവിചാരണ കൊണ്ടുവരുന്നത്. കുറ്റവിചാരണ കഴിഞ്ഞ ദിവസം ചർച്ചക്കെടുക്കേണ്ടതാണ്. കഴിഞ്ഞ ദിവസം നടക്കേണ്ട പാർലമെൻറ് യോഗം സർക്കാർ ഭാഗം വിട്ടുനിന്നതിനാൽ മാറ്റിവെച്ചു.
ഭരണഘടന പ്രകാരം പ്രധാനമന്ത്രിയോ മന്ത്രിമാരിൽ ഒരാളെങ്കിലുമോ പെങ്കടുക്കാതെ പാർലമെൻറ് സെഷൻ നടത്താൻ കഴിയില്ല. സെഷൻ ചേരുേമ്പാൾ കുറ്റവിചാരണ നടത്തേണ്ടിവരും. കൂടുതൽ കാലം പാർലമെൻറ് യോഗം ചേരാതിരിക്കാനും കഴിയില്ല. ഇൗ സാഹചര്യത്തിൽ മന്ത്രിസഭ രാജിവെച്ച് പുതിയത് രൂപവത്കരിക്കാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. ഡിസംബർ 14നാണ് പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അസ്സബാഹിെൻറ നേതൃത്വത്തിൽ മന്ത്രിസഭ അധികാരമേറ്റത്.
ഒരുമാസം തികയുന്നതിനു മുമ്പാണ് രാജി അഭ്യൂഹം. പ്രതിപക്ഷ എം.പിമാർക്ക് ശക്തിയുള്ള നിലവിലെ പാർലമെൻറും സർക്കാറും തമ്മിൽ ഏറക്കാലം സഹകരിച്ച് മുന്നോട്ടുപോവില്ലെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.