Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Jun 2019 6:46 AM GMT Updated On
date_range 11 Jun 2019 6:46 AM GMTശമ്പളം വൈകിപ്പിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ നടപടി
text_fieldsbookmark_border
കുവൈത്ത് സിറ്റി: ശമ്പളം വൈകിപ്പിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുക്കുമെന്ന് മാൻപവർ അതോറിറ്റി വ്യക്തമാക്കി.
സ്വകാര്യ സ്ഥാപനങ്ങൾക്കും സർക്കാർ പദ്ധതികൾക്കും ചെറുകിട ബിസിനസ് പദ്ധതികൾക്കും ഇത് ബാധകമാണ്. എല്ലാ മാസവും ഏഴാം തീയതിക്കകം ശമ്പളം നൽകണം. എട്ടാം തീയതിയായിട്ടും ശമ്പളം നല്‍കാത്ത കമ്പനിയുടെ ഫയൽ മരവിപ്പിക്കും. സ്വകാര്യ സ്ഥാപനങ്ങളില്‍ ജീവനക്കാര്‍ക്ക് ശമ്പളം വൈകിനല്കുന്നതുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ അതോറിറ്റിയുടെ ശ്രദ്ധയില്‍പെട്ടിരുന്നു. പരാതികളുടെ എണ്ണം അധികരിച്ചതിനെ തുടര്‍ന്നാണ് നടപടി കർശനമാക്കാൻ തീരുമാനിച്ചത്. മാസങ്ങളായി ജീവനക്കാര്‍ക്ക് ചില സ്വകാര്യസ്ഥാപനങ്ങൾ ശമ്പളം നല്‍കാത്തത് അധികൃതരുടെ ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ഗാര്‍ഹിക തൊഴിലാളികളെ കുവൈത്തില്‍ എത്തിക്കുന്നതിനുള്ള നിയമങ്ങള്‍ കര്‍ശനമാക്കുമെന്നും മാന്‍പവര്‍ അതോറിറ്റിക്കു കീഴിലുള്ള ഏജന്‍സികള്‍ മുഖേനയായിരിക്കും ഗാര്‍ഹിക തൊഴിലാളികളുമായ ബന്ധപ്പെട്ട കാര്യങ്ങള്‍ മുന്നോട്ടുകൊണ്ടുപോവുക എന്നും വകുപ്പ് ഡയറക്ടര്‍ അബ്ദുല്ല അല്‍ മുതൗതിഹ് വ്യക്തമാക്കി.
സ്വകാര്യ സ്ഥാപനങ്ങൾക്കും സർക്കാർ പദ്ധതികൾക്കും ചെറുകിട ബിസിനസ് പദ്ധതികൾക്കും ഇത് ബാധകമാണ്. എല്ലാ മാസവും ഏഴാം തീയതിക്കകം ശമ്പളം നൽകണം. എട്ടാം തീയതിയായിട്ടും ശമ്പളം നല്‍കാത്ത കമ്പനിയുടെ ഫയൽ മരവിപ്പിക്കും. സ്വകാര്യ സ്ഥാപനങ്ങളില്‍ ജീവനക്കാര്‍ക്ക് ശമ്പളം വൈകിനല്കുന്നതുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ അതോറിറ്റിയുടെ ശ്രദ്ധയില്‍പെട്ടിരുന്നു. പരാതികളുടെ എണ്ണം അധികരിച്ചതിനെ തുടര്‍ന്നാണ് നടപടി കർശനമാക്കാൻ തീരുമാനിച്ചത്. മാസങ്ങളായി ജീവനക്കാര്‍ക്ക് ചില സ്വകാര്യസ്ഥാപനങ്ങൾ ശമ്പളം നല്‍കാത്തത് അധികൃതരുടെ ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ഗാര്‍ഹിക തൊഴിലാളികളെ കുവൈത്തില്‍ എത്തിക്കുന്നതിനുള്ള നിയമങ്ങള്‍ കര്‍ശനമാക്കുമെന്നും മാന്‍പവര്‍ അതോറിറ്റിക്കു കീഴിലുള്ള ഏജന്‍സികള്‍ മുഖേനയായിരിക്കും ഗാര്‍ഹിക തൊഴിലാളികളുമായ ബന്ധപ്പെട്ട കാര്യങ്ങള്‍ മുന്നോട്ടുകൊണ്ടുപോവുക എന്നും വകുപ്പ് ഡയറക്ടര്‍ അബ്ദുല്ല അല്‍ മുതൗതിഹ് വ്യക്തമാക്കി.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story