Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightചൂട് കൂടുന്നു;...

ചൂട് കൂടുന്നു; കൂടുതൽ വെള്ളം കുടിക്കാം...

text_fields
bookmark_border
drinking more water
cancel

കുവൈത്ത് സിറ്റി: രാജ്യത്ത് താപനില കുത്തനെ ഉയരുകയാണ്. ദിവസംതോറും ചൂട് കൂടിവരുന്നു. ചൂടുകാലത്ത് പതിവിൽ കൂടുതൽ വെള്ളം കുടിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. അമിത ചൂട് കൂടുതൽ വിയർക്കാനും ശരീരത്തിൽനിന്ന് ജലാംശം നഷ്ടപ്പെടാനും ഇടയാക്കും. നിർജലീകരണത്തിനും കാരണമാകാം. ഒരു കാരണവശാലും രാവിലെ 11 മുതൽ വൈകീട്ടു നാലുവരെ നേരിട്ട് വെയിൽ കൊള്ളരുത്.

മനുഷ്യ ശരീരത്തിലെ 70 ശതമാനവും വെള്ളമാണ്. എന്നാൽ, ശരീരത്തിൽനിന്ന് വിയർപ്പായും മൂത്രമായും വെള്ളം നഷ്ടപ്പെടും. ചൂടുകാലത്ത് ഇവ കൂടാം. ചൂടുകാലത്ത് ധാരാളം വെള്ളം നഷ്ടമാകുന്നതിനാൽ നഷ്ടം നികത്താനാവശ്യമായത്ര വെള്ളം കുടിക്കേണ്ടതാണ്. കൂടുതൽ വെള്ളം കുടിക്കുന്നത് ഭാരം വർധിക്കുന്നത് തടയുകയും ചെയ്യും.

ആവശ്യത്തിന് വെള്ളം കുടിച്ചില്ലെങ്കിൽ വായ വരണ്ടുപോകും. തലവേദന, മയക്കം, തലചുറ്റൽ, ഉത്സാഹക്കുറവ്, ശ്രദ്ധയില്ലായ്മ തുടങ്ങിയ പ്രശ്നങ്ങൾക്കും ഇടയാക്കിയേക്കാം. വെള്ളത്തിന്റെ അളവ് കുടിക്കുന്ന ആളുകൾക്കനുസരിച്ച് വ്യത്യാസപ്പെടാം. ചിലർക്ക് ധാരാളം വെള്ളം ആവശ്യമായിരിക്കും. മറ്റു ചിലർക്ക് വെള്ളം കൂടുതൽ കുടിച്ചാൽ ഇടക്കിടെ മൂത്രമൊഴിക്കേണ്ടിവരുകയും ഇത് അസ്വസ്ഥതയുണ്ടാക്കുകയും ചെയ്യും. ഇത്തരക്കാർ ദാഹിക്കുമ്പോൾ നിർബന്ധമായും വെള്ളം കുടിക്കണം.

ദാഹമുള്ളപ്പോഴും നന്നായി വിയർക്കുമ്പോഴും വ്യായാമം ചെയ്യുമ്പോഴും ചൂടുകൂടുമ്പോഴും ധാരാളം വെള്ളം കുടിക്കണം. ഗർഭിണികളായ സ്ത്രീകൾ ധാരാളം വെള്ളം കുടിക്കുന്നത് മുലയൂട്ടലിനെ സഹായിക്കും. ഛർദി പോലുള്ള പ്രശ്നങ്ങളിൽനിന്ന് തടയാനും ഇത് ഉപകാരപ്രദമാണ്.

ഒരു ദിവസം എത്ര ലിറ്റർ വെള്ളം കുടിക്കണം?

മുതിർന്നയാൾ ദിവസം ശരാശരി മൂന്നു ലിറ്റർ വെള്ളം കുടിക്കണം. സ്ത്രീകൾക്ക് രണ്ടര മുതൽ മൂന്നു ലിറ്റർ വരെ വെള്ളം കുടിക്കാം. എന്നാൽ, പുരുഷന്മാർക്ക് മൂന്നു ലിറ്റർ വെള്ളം ആവശ്യമാണ്. പുരുഷന്മാരുടെ പേശീരൂപവത്കരണം മൂലമാണ് കൂടുതൽ വെള്ളം ആവശ്യമായിവരുന്നത്.

ഭക്ഷണം കഴിക്കുന്നതിന് അരമണിക്കൂർ മുമ്പെങ്കിലും വെള്ളം കുടിച്ചാൽ കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ് കുറക്കാൻ സാധിക്കും. ഇത് ശരീരഭാരം വർധിക്കുന്നതിൽനിന്ന് തടയുന്നു. വെള്ളത്തിന്റെ അംശം കൂടിയ അളവിൽ അടങ്ങിയ ഭക്ഷണങ്ങളുണ്ട്. മുട്ട, മീൻ, പഴങ്ങൾ, കക്കിരി, വെള്ളരി പോലുള്ള പച്ചക്കറികൾ എന്നിവ ജലാംശം കൂടുതൽ അടങ്ങിയ ഭക്ഷണപദാർഥങ്ങളാണ്. ഇവ കഴിക്കുന്നതും വെള്ളത്തിന്റെ അളവ് ക്രമീകരിക്കാൻ സഹായിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:waterdrinking watersummer season
News Summary - The heat rises-Drink more water
Next Story