സൽമിയിലെ ടയർ കൂമ്പാരം റോഡുപണിക്ക് ഉപയോഗിക്കും
text_fieldsകുവൈത്ത് സിറ്റി: സൽമിയിലെ ടയർ കൂമ്പാരം റോഡ് നിർമാണത്തിന് ഉപയോഗിക്കും. ഏക്കറുകണക്കിന് പ്രദേശത്ത് വ്യാപിച്ചുകിടന്നിരുന്ന നാല് കോടിയിലേറെ വരുന്ന ഉപേക്ഷിക്കപ്പെട്ട ടയറുകൾ പരിസ്ഥിതിക്ക് ഏറെ ഭീഷണി ഉയർത്തിയിരുന്നു. അർഹിയയിൽനിന്ന് സൽമിയിലേക്ക് മാറ്റിയ ഇൗ ടയറുകളാണ് റോഡ് നിർമാണത്തിലെ അസംസ്കൃത വസ്തുവായി ഉപയോഗിക്കാൻ ഒരുങ്ങുന്നത്. 20,000 ചതുരശ്ര മീറ്റർ സ്ഥലത്താണ് സൽമിയ ടയർ സംസ്കരണ പ്ലാൻറ് സ്ഥാപിച്ചിട്ടുള്ളത്. 30 ലക്ഷം ടയർ പ്രതിവർഷം വിവിധ ഉൽപന്നങ്ങളാക്കി മാറ്റാൻ കഴിയും. അന്താരാഷ്ട്ര തലത്തിൽ ചർച്ചയായ പരിസ്ഥിതി പ്രശ്നമാണ് കുവൈത്ത് പരിഹരിക്കാൻ പോകുന്നത്. ടയർ കൂമ്പാരങ്ങളിൽ നിരവധി തവണ വലിയ തീപിടിത്തങ്ങളും ഉണ്ടായി. സൽമിയിലെത്തിച്ച ടയർ കൂമ്പാരത്തിനും ഒന്നിലധികം തവണ തീപിടിച്ചു. ഏറെ കാലത്തെ പഠനങ്ങൾക്കും ചർച്ചകൾക്കും ഒടുവിലാണ് ടയറുകൾ അതിർത്തിപ്രദേശമായ സൽമിയിലേക്കു മാറ്റാൻ തീരുമാനമായത്. എണ്ണ മന്ത്രാലയത്തിെൻറ മേൽനോട്ടത്തിൽ ആറുമാസത്തെ പ്രയത്ന ഫലമായാണ് ടയറുകൾ പൂർണമായി മാറ്റിയത്. 44000 ട്രിപ്പുകളിലായാണ് ടയറുകൾ സൽമിയിലെ സംസ്കരണ കേന്ദ്രത്തിലേക്ക് മാറ്റിയത്. നേരേത്ത ടയറുകൾ കൂട്ടിയിട്ട അർഹിയ ഭാഗത്ത് സഅദ് അൽ അബ്ദുല്ല റെസിഡൻഷ്യൽ സിറ്റി പദ്ധതിയുടെ നിര്‍മാണ പ്രവൃത്തികള്‍ ആരംഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.