Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightവിസ പുതുക്കലിന്...

വിസ പുതുക്കലിന് പ്രായപരിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട് കൂടുതൽ പേർ

text_fields
bookmark_border
വിസ പുതുക്കലിന് പ്രായപരിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട് കൂടുതൽ പേർ
cancel
camera_alt

അദ്നാൻ അബ്ദുൽ സമദ് എം.പി 

കുവൈത്ത് സിറ്റി: 60 വയസ്സിന് മുകളിലുള്ളവരുടെ വിസ പുതുക്കലിന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ നീക്കണമെന്ന ആവശ്യവുമായി കൂടുതൽ പാർലമെൻറ് അംഗങ്ങൾ.

60ന് മേൽ പ്രായമുള്ള, ബിരുദമില്ലാത്തവരുടെ വർക്ക് പെർമിറ്റ് പുതുക്കാൻ 2000 ദിനാർ ഫീസ് ഇൗടാക്കുമെന്ന മാൻപവർ അതോറിറ്റിയുടെ തീരുമാനം റദ്ദാക്കണമെന്ന ആവശ്യമാണ് നിരവധി സ്വദേശികളിൽനിന്നും പാർലമെൻറ് അംഗങ്ങളിൽനിന്നും ഉയരുന്നത്.

ഇൗ ആവശ്യം ഉന്നയിച്ച് അദ്നാൻ അബ്ദുൽ സമദ് എം.പി പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അസ്സബാഹിന് കത്തയച്ചു. മുഹൽഹൽ അൽ മുദഫ്, അബ്ദുൽ കരീം അൽ കൻദരി തുടങ്ങിയ എം.പിമാരും നേരത്തെ വിഷയത്തിൽ രംഗത്തെത്തിയിരുന്നു.

60 വയസ്സിന് മുകളിലുള്ള ബിരുദമില്ലാത്തവർക്ക് ഇഖാമ പുതുക്കാൻ 2000 ദിനാർ ഫീസ് നൽകണമെന്ന വ്യവസ്ഥ അപ്രായോഗികമെന്നാണ് വിമർശനം. ഉന്നത വിദ്യാഭ്യാസമില്ലാത്തതിനാൽ ഇവരിൽ അധികവും ചെറിയ ശമ്പളത്തിന് ജോലി ചെയ്യുന്നവരാണ്.

ശരാശരി 200 ദിനാർ ശമ്പളത്തിന് ജോലി ചെയ്യുന്നവർക്ക് 2000 ദിനാർ കൊടുത്തു വർക്ക് പെർമിറ്റ് പുതുക്കാനാകില്ല. ആരോഗ്യ ഇൻഷുറൻസ് തുക ഇതിനു പുറമെ നൽകണം.

റസ്റ്റാറൻറ്, ഗ്രോസറി തുടങ്ങിയ മേഖലകളിലാണ് പ്രായമേറിയവരിൽ അധികംപേരും തൊഴിലെടുക്കുന്നത്. തൊഴിൽ പെർമിറ്റ് പുതുക്കുന്നതിന് പ്രായവും വിദ്യാഭ്യാസയോഗ്യതയും മാനദണ്ഡമായപ്പോൾ മലയാളികൾ ഉൾപ്പെടെ നിരവധി പ്രവാസികൾക്ക് മടങ്ങേണ്ടി വന്നു.കഴിഞ്ഞ ജനുവരി മുതലാണ് പ്രായപരിധി നിബന്ധന പ്രാബല്യത്തിലായത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:visa renewal
News Summary - There is no age limit for visa renewal
Next Story