അനധികൃത റിക്രൂട്ട്മെന്റ് തടയാനുള്ള ഇടപെടൽ നടത്തണം- ഐ.എം.സി.സി
text_fieldsലോക കേരളസഭ സമ്മേളനത്തിൽ സത്താർ കുന്നിൽ സംസാരിക്കുന്നു
കുവൈത്ത് സിറ്റി: ജോലി തേടി ഗൾഫ് നാടുകളിലേക്ക് വരുന്ന തൊഴിലാളികൾ അനധികൃത റിക്രൂട്ട്മെന്റ് ഏജൻസികളുടെ വഞ്ചനയിൽപെട്ട് ദുരിതമനുഭവിക്കുന്നത് വർധിച്ചു വരുന്ന സാഹചര്യത്തിൽ വിഷയത്തിൽ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് ഐ.എം.സി.സി- ജി.സി.സി കമ്മിറ്റി മുഖ്യരക്ഷാധികാരിയും നാഷനൽ ലീഗ് സംസ്ഥാന സെക്രട്ടറിയുമായ സത്താർ കുന്നിൽ ആവശ്യപ്പെട്ടു. ലോക കേരളസഭയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡൊമസ്റ്റിക് വിസയിൽ വരുന്ന ആളുകളുടെ സ്പോൺസറെക്കുറിച്ചും മറ്റുമുള്ള വിശദവിവരങ്ങൾ എംബസിയുടെ അടുത്ത് ഇല്ലാത്തത് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ചില ജോലികൾക്ക് ഭീമമായ സംഖ്യയാണ് ചില റിക്രൂട്ട്മെന്റ്
ഏജൻസികൾ കൈപ്പറ്റുന്നതെന്നും സത്താർകുന്നിൽ ചൂണ്ടിക്കാട്ടി. അക്രഡിറ്റേഷൻ ഇല്ലാത്ത എൻജിനീയറിങ് കോളജുകളിൽനിന്ന് കുവൈത്തിലെത്തുന്ന നിരവധി പേർ ജോലി കിട്ടാതെ പ്രയാസമനുഭവിക്കുന്നുണ്ട്. കേരളത്തിലെ എൻജിനീയറിങ് കോളജുകളുടെ അക്രഡിറ്റേഷൻ അംഗീകാരം ഉറപ്പുവരുത്താൻ കേന്ദ്ര സർക്കാറിൽ സമ്മർദ്ദം ചെലുത്തണം.
ബിരുദ കോഴ്സായ ബികോം സർട്ടിഫിക്കറ്റിൽ അക്കൗണ്ടൻസി എന്ന് രേഖപ്പെടുത്താത്തത് അക്കൗണ്ടന്റ് ജോലി കിട്ടാൻ പ്രയാസം സൃഷ്ടിക്കുന്നുണ്ട്. യൂനിവേഴ്സിറ്റികളുമായി ബന്ധപ്പെട്ട് അക്കൗണ്ടൻസി എന്ന് സർട്ടിഫിക്കറ്റിൽ രേഖപ്പടുത്താൻ നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.