നോമ്പ് സമയത്ത് വാക്സിനേഷൻ കേന്ദ്രങ്ങൾ പ്രവർത്തിക്കും
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ റമദാൻ നോമ്പ് സമയത്തും കോവിഡ് പ്രതിരോധ കുത്തിവെപ്പ് കേന്ദ്രങ്ങൾ പ്രവർത്തിക്കും. ഇഫ്താറിന് ശേഷമുള്ള സമയത്തും വാക്സിനേഷൻ നടത്തും. വാക്സിൻ എടുക്കുന്നത് നോമ്പു മുറിയുന്ന കാര്യമല്ലെന്ന് സൗദി പണ്ഡിതസഭ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.
നോെമ്പടുക്കുന്ന വ്യക്തി പകൽസമയത്ത് ചർമത്തിൽ കുത്തിവെപ്പിലൂടെ വാക്സിൻ സ്വീകരിക്കുന്നതിനാൽ വ്രതം മുറിയുകയില്ലെന്നാണ് പണ്ഡിതന്മാർ പറയുന്നത്. കുവൈത്ത് ഒൗഖാഫ് മന്ത്രാലയം ഇൗ അഭിപ്രായം അംഗീകരിക്കുന്നതായാണ് വിവരം. മാസപ്പിറ കാണുന്നതിനനുസരിച്ച് ഏപ്രിൽ 13നോ 14നോ ആണ് റമദാൻ ആരംഭം. ഒരു മാസക്കാലം വാക്സിനേഷൻ ദൗത്യം നിർത്തിവെക്കുന്നത് വൈറസ് പ്രതിരോധത്തെ മന്ദഗതിയിലാക്കുമെന്നാണ് നിരീക്ഷണം. കൂടുതൽ ഡോസ് വാക്സിൻ ഇറക്കുമതി ചെയ്തും കൂടുതൽ കുത്തിവെപ്പ് കേന്ദ്രങ്ങൾ തുറന്നും പരമാവധി വേഗത്തിൽ രാജ്യനിവാസികൾക്ക് വാക്സിനേഷൻ പൂർത്തിയാക്കാനാണ് ആരോഗ്യമന്ത്രാലയം ശ്രമിക്കുന്നത്.
ഇപ്പോൾ കുവൈത്തിൽ പകൽ കർഫ്യൂ നിലവിലുണ്ട്. കുത്തിവെപ്പിന് അപ്പോയിൻറ്മെൻറ് ലഭിച്ചവർക്ക് കർഫ്യൂ ഇളവ് ലഭിക്കും. ഏപ്രിൽ ഏഴുവരെയാണ് കർഫ്യൂ പ്രഖ്യാപിച്ചിട്ടുള്ളത്. ഇത് നീട്ടുമോ എന്ന് പറയാൻ കഴിയില്ല. നീട്ടിയാലും ഇല്ലെങ്കിലും റമദാനിൽ പകൽ കുവൈത്തിലെ വാക്സിനേഷൻ കേന്ദ്രങ്ങൾ പ്രവർത്തിക്കുമെന്ന സൂചനയാണ് അധികൃതർ നൽകുന്നത്. ഇതുസംബന്ധിച്ച ഒൗദ്യോഗിക പ്രഖ്യാപനം അടുത്ത ദിവസങ്ങളിൽ ഉണ്ടായേക്കും.
വിവിധ ഭാഷകളിൽ കോവിഡ് വാക്സിനേഷൻ ബോധവത്കരണം നടത്തും
അറബി, ഇംഗ്ലീഷ്, ഹിന്ദി, ഉർദു, ഫിലിപ്പിനോ ഭാഷകളിൽ മാധ്യമങ്ങളിൽ പരസ്യം നൽകും • ബോർഡുകളും തയാറാക്കും
കുവൈത്ത് സിറ്റി: കുവൈത്തിൽ വിവിധ ഭാഷകളിൽ കോവിഡ് വാക്സിനേഷൻ ബോധവത്കരണം നടത്താൻ ഒരുങ്ങി അധികൃതർ. വിവിധ രാജ്യക്കാരായ കുവൈത്ത് പ്രവാസികളിലേക്ക് വാക്സിനേഷെൻറ പ്രാധാന്യം സംബന്ധിച്ച് വിവരം എത്താനാണ് അവരുടെ പ്രാദേശിക ഭാഷകളിൽ ബോധവത്കരണ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നത്. 46 ലക്ഷത്തോളം വരുന്ന കുവൈത്ത് നിവാസികളിൽ ഭൂരിഭാഗവും ഇതുവരെ വാക്സിനേഷന് രജിസ്റ്റർ ചെയ്തിട്ടില്ല. അധികൃതർ നിരന്തരം അഭ്യർഥിച്ചിട്ടും രജിസ്ട്രേഷൻ വേണ്ടത്ര ആവാത്തതിനാലാണ് വിവിധ ഭാഷകളിൽ ബോധവത്കരണം നടത്തുന്നത്.
അറബി, ഇംഗ്ലീഷ്, ഹിന്ദി, ഉർദു, ഫിലിപ്പിനോ തുടങ്ങിയ ഭാഷകളിൽ മാധ്യമങ്ങളിൽ പരസ്യം നൽകുകയും ബോർഡുകൾ തയാറാക്കുകയും ചെയ്യും. വിവിധ തൊഴിൽ മേഖലകളിൽ പ്രവർത്തിക്കുന്ന സാധാരണക്കാരിലേക്ക് സന്ദേശം എത്തിക്കുകയും മൊബൈൽ വാക്സിനേഷൻ യൂനിറ്റുകൾ ഉപയോഗിച്ച് അവരിലേക്ക് നേരിട്ട് ഇറങ്ങിച്ചെന്ന് കുത്തിവെപ്പ് എടുക്കാനുമാണ് പദ്ധതി. വാക്സിൻ എടുക്കേണ്ടെന്ന് ബോധപൂർവം തീരുമാനിച്ച ഒരു വിഭാഗവും ഉെണ്ടന്നാണ് വിവരം.
കോവിഡ്: 1192 കേസുകൾ; 1331 രോഗമുക്തി; 11 മരണം
കുവൈത്ത് സിറ്റി: കുവൈത്തിൽ കോവിഡ് മരണം ഉയർന്നനിലയിൽ. ഞായറാഴ്ച 11 മരിച്ചു. ഇതോടെ ആകെ മരണം 1226 ആയി. ഞായറാഴ്ച 1192 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതുവരെ 219,125 പേർക്കാണ് കോവിഡ് ബാധിച്ചത്. ഞായറാഴ്ച 1331 പേർ ഉൾപ്പെടെ 2,03,539 പേർ ഇതുവരെ രോഗമുക്തി നേടി. ബാക്കി 14,360 പേരാണ് ചികിത്സയിലുള്ളത്. 232 പേർ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്നു. തീവ്രപരിചരണ വിഭാഗത്തിൽ രണ്ടുപേർ വർധിച്ചു. 7072 പേർക്ക് കൂടി കോവിഡ് പരിശോധന നടത്തി.
ഇതുവരെ രാജ്യത്ത് 19,67,210 പേർക്ക് വൈറസ് പരിശോധന നടത്തി. പുതിയ കേസുകളെക്കാൾ രോഗമുക്തരുണ്ടായതും തീവ്രപരിചരണ വിഭാഗത്തിൽ രണ്ടുപേരുടെ മാത്രം വർധനയുണ്ടായതും ഉയർന്ന മരണനിരക്കിന് ഇടയിലും ആശ്വാസമായി. ഭാഗിക കർഫ്യൂ നടപ്പാക്കിയിട്ടും കേസുകൾ കുറയാത്തത് ആശങ്കജനകമാണ്. ആകെ ചികിത്സയിലുള്ളവരുടെ എണ്ണത്തിലും മരണസംഖ്യയിലും സമീപ ആഴ്ചകളിൽ ഗണ്യമായ വർധനയുണ്ട്. രോഗമുക്തരുടെ എണ്ണവും ഒപ്പത്തിനൊപ്പം വർധിക്കുന്നത് മാത്രമാണ് നേരിയ ആശ്വാസം. തീവ്രപരിചരണ വിഭാഗത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ ഗണ്യമായ വർധന ഉണ്ടായിരുന്നു. രാജ്യത്തെ ആശുപത്രികളിലെ തീവ്രപരിചരണ വാർഡുകൾ നിറഞ്ഞുവരുകയാണ്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.