Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightതാമസ നിയമലംഘനം;...

താമസ നിയമലംഘനം; നിരവധിപേർ പിടിയിൽ

text_fields
bookmark_border
താമസ നിയമലംഘനം; നിരവധിപേർ പിടിയിൽ
cancel

കുവൈത്ത് സിറ്റി: താമസ നിയമലംഘകരെ കണ്ടെത്തുന്നതിനായി രാജ്യത്ത് പരിശോധന തുടരുന്നു. കഴിഞ്ഞ ദിവസം മഹ്ബൂലയിൽ ശക്തമായ പരിശോധന നടന്നു. റസിഡൻസ് അഫയേഴ്സ് ഇൻവെസ്റ്റിഗേഷൻസിന്‍റെ ജനറൽ അഡ്മിനിസ്ട്രേഷനും പ്രത്യേക സുരക്ഷ സേനയുടെ ജനറൽ അഡ്മിനിസ്ട്രേഷനുമാണ് പരിശോധനക്ക് നേതൃത്വം നൽകിയത്. നിരവധി പേർ ഇവിടെ നിന്നും പിടിയിലായി.

അറസ്റ്റിലായവരെ ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുന്നതിനായി ബന്ധപ്പെട്ട വിഭാഗത്തിന് കൈമാറി. നടപടികൾക്ക് ശേഷം ഇവരെ കുവൈത്തിൽനിന്ന് നാടുകടത്തും. താമസ നിയമലംഘകർക്ക് അനുവദിച്ച പൊതുമാപ്പ് കാലാവധി ജൂണിൽ അവസാനിച്ചതോടെ ശക്തമായ പരിശോധനകളാണ് രാജ്യത്ത് നടന്നുവരുന്നത്. അനധികൃതമായി രാജ്യത്ത് കഴിയുന്നവരെ തുടരുവാന്‍ അനുവദിക്കില്ലെന്നും ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും ഒന്നാം ഉപ പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസുഫ് അസ്സബാഹ് നേരത്തെ വ്യക്തമാക്കിയിരുന്നു.

പൊതുമാപ്പ് പ്രയോജനപ്പെടുത്തിയത് 70,000 പേർ

കുവൈത്ത് സിറ്റി: രാജ്യത്ത് താമസ നിയമലംഘകർക്ക് അനുവദിച്ച മൂന്നുമാസത്തെ പൊതുമാപ്പ് ആനുകൂല്യം പ്രയോജനപ്പെടുത്തിയത് എഴുപതിനായിരം പ്രവാസികള്‍. അനധികൃതമായി രാജ്യത്ത് കഴിയുന്നവര്‍ക്ക് പിഴ കൂടാതെ രാജ്യം വിടുന്നതിനോ പിഴയടച്ചു രേഖകള്‍ നിയമപരമാക്കുന്നതിനോ അവസരമൊരുക്കിയാണ് മാര്‍ച്ച് 17 മുതല്‍ ജൂണ്‍ 30 വരെ പൊതുമാപ്പ് പ്രഖ്യാപിച്ചത്. വർഷങ്ങളായി രാജ്യത്ത് അനധികൃതമായി താമസിച്ചുവന്ന 65,000 മുതൽ 70,000 വരെ താമസ നിയമലംഘകർ അവസരം പ്രയോജനപ്പെടുത്തി. ഇവർക്ക് കുവൈത്തിലേക്ക് മറ്റൊരു വിസയിൽ മടങ്ങിവരാനും കഴിയും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Violation of Residence Rules
News Summary - Violation of residence rules
Next Story