ലോകകപ്പ് യോഗ്യത: കുവൈത്ത്–ജോർഡൻ ഗോൾരഹിത സമനില
text_fieldsലോകകപ്പ് യോഗ്യത മത്സരത്തിൽ കുവൈത്ത് ജോർഡനെ നേരിടുന്നു
കുവൈത്ത് സിറ്റി: ലോകകപ്പ് ഫുട്ബാൾ യോഗ്യത ബി ഗ്രൂപ് മത്സരത്തിൽ കുവൈത്ത് ജോർഡനുമായി ഗോൾരഹിത സമനില പാലിച്ചു. കുവൈത്തിലെ ശൈഖ് ജാബിർ സ്റ്റേഡിയത്തിൽ വെള്ളിയാഴ്ച രാത്രി 10നാണ് മത്സരം നടന്നത്. കോവിഡ് പശ്ചാത്തലത്തിൽ കാണികൾക്ക് പ്രവേശനമുണ്ടായിരുന്നില്ല.
59ാം മിനിറ്റിൽ കുവൈത്തിെൻറ ഖാലിദ് അൽ ഇബ്രാഹിം ചുവപ്പ് കാർഡ് കണ്ട് പുറത്തായതിനെ തുടർന്ന് കുവൈത്ത് 10 പേരുമായാണ് പൊരുതിനിന്നത്. ആദ്യ പകുതിയിൽ ആക്രമിച്ച് കളിച്ച കുവൈത്ത് ആളെണ്ണം കുറഞ്ഞതോടെ നീലപ്പട പ്രതിരോധത്തിലേക്ക് അൽപം ഉൾവലിഞ്ഞു.
അവസരം മുതലാക്കി ആഞ്ഞടിക്കാൻ ജോർഡൻ കിണഞ്ഞുശ്രമിച്ചെങ്കിലും കോട്ട പൊളിക്കാനായില്ല. ഗ്രൂപ്പിൽ ഒന്നാം സ്ഥാനക്കാരായി ഖത്തർ ലോകകപ്പിൽ ആസ്േട്രലിയ ഉണ്ടാകുമെന്ന് ഉറപ്പായി. മികച്ച രണ്ടാം സ്ഥാനക്കാൻ എന്ന വഴിയിൽ കയറിക്കൂടാനുള്ള അവസരമാണ് സമനിലയിലൂടെ കുവൈത്ത് കളഞ്ഞുകുളിച്ചത്. അടുത്ത കളിയിൽ ജോർഡന് കരുത്തരായ ആസ്ട്രേലിയക്കെതിരെയാണ് കളിക്കേണ്ടത്.
കുവൈത്തിെൻറ ലോകകപ്പ് സ്വപ്നങ്ങൾ അവസാനിച്ച സ്ഥിതിയാണ്.ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ ആസ്ട്രേലിയ നേപ്പാളിനെ ഏകപക്ഷീയമായ മൂന്ന് ഗോളിന് തോൽപിച്ചു. മാത്യു ലെക്കി, ഫ്രാൻ കാരസിച്ച്, മാർട്ടിൻ ബോയിൽ എന്നിവരാണ് ഗോൾ നേടിയത്. കുവൈത്തിൽതന്നെ നടന്ന ഇൗ കളിയിൽ നേപ്പാളിെൻറ രോഹിത് ചന്ദ് 45ാം മിനിറ്റിൽ ചുവപ്പുകാർഡ് കണ്ട് പുറത്തായി.
ബി ഗ്രൂപ്പിൽ ഏഴു കളിയിൽ 21 പോയൻറുമായി ആസ്ട്രേലിയയാണ് മുന്നിൽ. ഏഴു കളിയിൽ മൂന്നു ജയവും ഒരു സമനിലയും ഒരു തോൽവിയുമായി 14 പോയേൻറാടെ ജോർഡൻ രണ്ടാമതും അത്രയും മത്സരത്തിൽ രണ്ടു ജയവും രണ്ടു സമനിലയും ഒരു തോൽവിയുമായി 11 പോയേൻറാടെ കുവൈത്ത് മൂന്നാമതുമാണ്. എട്ടുകളിയിൽ ഒന്നുമാത്രം ജയിച്ച് ആറ് പോയൻറുള്ള നേപ്പാളാണ് തൊട്ടുപിന്നിൽ.
ഏഴു മത്സരം കളിച്ച ചൈനീസ് തായ്പേയിക്ക് പോയെൻറാന്നുമില്ല. ഹോം ആൻഡ് എവേ അടിസ്ഥാനത്തിൽ നടന്നിരുന്ന മത്സരം കോവിഡ് പശ്ചാത്തലത്തിൽ ടീമുകളുടെ യാത്ര കുറക്കാനായി ഒറ്റ കേന്ദ്രത്തിൽ നടത്താൻ തീരുമാനിക്കുകയായിരുന്നു. ബി ഗ്രൂപ് മത്സരങ്ങൾ കുവൈത്തിലാണ് നടത്തുന്നത്.ആസ്ത്രേലിയ, ജോർഡൻ, നേപ്പാൾ, ചൈനീസ് തായ്പേയ് എന്നീ ടീമുകൾ കുവൈത്തിലുണ്ട്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.