Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightജനസംഖ്യയിൽ 1.04 ശതമാനം...

ജനസംഖ്യയിൽ 1.04 ശതമാനം വര്‍ധന; കൂടുതല്‍ ആളുകള്‍ താമസിക്കുന്നത് മസ്‌കത്തിൽ

text_fields
bookmark_border
ജനസംഖ്യയിൽ 1.04 ശതമാനം വര്‍ധന; കൂടുതല്‍ ആളുകള്‍ താമസിക്കുന്നത് മസ്‌കത്തിൽ
cancel

മസ്‌കത്ത്: രാജ്യത്തെ ജനസംഖ്യയിൽ 1.04 ശതമാനം വര്‍ധനയെന്ന് കണക്കുൾ. സ്വദേശികളും വിദേശികളും ഉള്‍പ്പെടെ 45,27,446 ആണ് കഴിഞ്ഞ വർഷത്തെ ജനസംഖ്യ. 2020 അവസാനത്തില്‍ ഇത് 44,81,042 ആയിരുന്നു. ദേശീയ സ്ഥിതി വിവര കേന്ദ്രത്തി‍െൻറ ഏറ്റവും പുതിയ റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ പറയുന്നത്.

ആകെ ജനസംഖ്യയില്‍ 28,04,117 ആളുകൾ (61.94 ശതമാനം) ഒമാന്‍ പൗരന്മാരാണ്. 17,23,329 ആളുകൾ (38.06 ശതമാനം) വിദേശികളുമാണ്. കൂടുതല്‍ ആളുകള്‍ താമസിക്കുന്നത് മസ്‌കത്ത് ഗവര്‍ണറേറ്റിലാണ്, 29 ശതമാനം. തലസ്ഥാനത്ത് താമസിക്കുന്ന 13,11,686 പേരില്‍ 7,58,309 ആളുകളും വിദേശികളാണെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.

രാജ്യത്തെ ആകെ സ്വദേശി ജനസംഖ്യയുടെ 20.1 ശതമാനം താമസിക്കുന്നത് സുഹാര്‍, ലിവ, ശിനാവ്, സഹം, ഖാബൂറ, സുവൈഖ് വിലായത്തുകള്‍ ഉള്‍പ്പെടുന്ന വടക്കന്‍ ബാത്തിന ഗവര്‍ണറേറ്റിലാണ്. 5,63,662 ഒമാനികളാണ് ഇവിടെ കഴിയുന്നത്. മസ്‌കത്ത് - 55,377, ദാഖിലിയ 3,75,288, തെക്കന്‍ ബാത്തിന - 3,61,473 എന്നിങ്ങനെയാണ് മറ്റ് ഗവര്‍ണറേറ്റുകളിലെ സ്വദേശികളുടെ കണക്കുകൾ.

തെക്കന്‍ ബാത്തിനയില്‍ 11,429ഉം മുസന്ദം ഗവര്‍ണറേറ്റില്‍ 14,963ഉം വിദേശികള്‍ താമസിക്കുന്നു. ഏറ്റവും കുറഞ്ഞ ജനസംഖ്യയും മുസന്ദം ഗവര്‍ണറേറ്റിലാണ്. അല്‍ വുസ്ത ഗവര്‍ണറേറ്റിലെ ആകെ ജനസംഖ്യയില്‍ 51.8 ശതമാനവും വിദേശികളാണെന്നും ദേശീയ സ്ഥിതി വിവരകേന്ദ്രത്തി‍െൻറ റിപ്പോർട്ടിൽ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:oman population
News Summary - 1.04 percent increase in population; Most people live in Muscat
Next Story