Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightകോവിഡ്: ഒമാനിൽ 15...

കോവിഡ്: ഒമാനിൽ 15 പേർ കൂടി മരിച്ചു

text_fields
bookmark_border
കോവിഡ്: ഒമാനിൽ 15 പേർ കൂടി മരിച്ചു
cancel

മസ്കത്ത്: കോവിഡ് ബാധിച്ച് ഒമാനിൽ 15 പേർ കൂടി മരിച്ചു. ഇതോടെ ആകെ മരിച്ചവരുടെ എണ്ണം 924 ആയി. മരണപ്പെട്ടവരിൽ 678 പേരും സ്വദേശികളാണ്. 607 പേർക്ക് കൂടി പുതുതായി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം ഇതോടെ 98057 ആയി. ഇതിൽ 61553 പേരും സ്വദേശികളാണ്. 433 പേർക്ക് കൂടി രോഗം ഭേദമായി. 88234 പേരാണ് ഇതുവരെ രോഗമുക്തരായത്. രോഗമുക്തി നിരക്ക് 89.9 ശതമാനമായി കുറഞ്ഞു. 74 പേരെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 536 പേരാണ് ആശുപത്രികളിൽ ചികിൽസയിലുള്ളത്. ഇതിൽ 201 പേർ തീവ്ര പരിചരണ വിഭാഗത്തിലാണുള്ളത്.


മസ്കത്ത് ഗവർണറേറ്റിൽ തന്നെയാണ് തിങ്കളാഴ്ചയും കൂടുതൽ രോഗികൾ. 278 പേർക്കാണ് ഇവിടെ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതിൽ മസ്കത്ത് വിലായത്തിലാണ് കൂടുതൽ രോഗികൾ. ഇവിടെ 80 പേരിലാണ് വൈറസ് ബാധ പുതുതായി സ്ഥിരീകരിച്ചത്. ബോഷറിൽ 77 പേർക്കും സീബിൽ 65 പേർക്കും മത്രയിൽ 35 പേർക്കും അമിറാത്തിൽ 19 പേർക്കും ഖുറിയാത്തിൽ രണ്ട് പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. രണ്ടാമതുള്ള വടക്കൻ ബാത്തിനയിലെ നൂറ് രോഗികളിൽ 65 പേരും സുഹാറിലാണ്. സുവൈഖ്, ഷിനാസ് എന്നിവിടങ്ങളിൽ 11 പേർക്ക് വീതവും സ്ഥിരീകരിച്ചിട്ടുണ്ട്. സഹം-എട്ട്, ലിവ-മൂന്ന്, ഖാബൂറ-രണ്ട് എന്നിങ്ങനെയാണ് മറ്റ് വിലായത്തിലെ എണ്ണം. തെക്കൻ ബാത്തിനയിൽ 67 പുതിയ രോഗികളുണ്ട്. ഇതിൽ 53 പേരും ബർക്കയിലും ആറ് പേർ മുന്നസയിലും അഞ്ച് പേർ റുസ്താഖിലുമാണ്. ദാഖിലിയ ഗവർണറേറ്റിൽ 52 പേരിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 32 പേർ നിസ്വയിലാണ്. ബഹ്ലയിൽ ആറും സമാഇൗൽ, ഇസ്കി എന്നിവിടങ്ങളിൽ നാല് വീതവും േരാഗികളുണ്ട്. ദോഫാറിലെ 51 പുതിയ രോഗികളിൽ 47 പേരും സലാലയിലാണ്. തഖായിൽ മൂന്ന് പേർക്കും തുംറൈത്തിൽ ഒരാൾക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ദാഹിറയിൽ 30 പുതിയ രോഗികളാണ് ഉള്ളത്. ഇതിൽ 24 പേരും ഇബ്രിയിലാണ്. തെക്കൻ ശർഖിയ ഗവർണറേറ്റിൽ 11 പേർക്കും ബുറൈമിയിൽ എട്ട് പേർക്കും വടക്കൻ ശർഖിയയിൽ ഏഴ് പേർക്കും അൽ വുസ്തയിൽ മൂന്ന് പേർക്കും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omannewsoman
Next Story