2.2 ദശലക്ഷം ഡോസ് കോവിഡ് വാക്സിൻ ലഭ്യമാക്കാൻ നടപടി സ്വീകരിച്ചു
text_fieldsമസ്കത്ത്: വിവിധ കമ്പനികളിൽ നിന്നായി 2.2 ദശലക്ഷം ഡോസ് കോവിഡ് വാക്സിൻ ലഭ്യമാക്കാൻ ഒമാൻ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് ഒമാൻ ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അൽ സഇൗദി. അമേരിക്കൻ കമ്പനിയായ ഫൈസർ വികസിപ്പിച്ചെടുത്ത വാക്സിെൻറ 3.70 ലക്ഷം ഡോസ് ഒമാൻ നേരിട്ട് ബുക്ക് ചെയ്തിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രി പ്രാദേശിക ദിനപത്രത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ഇതിൽ ഇരുപതിനായിരം ഡോസ് ഡിസംബറിൽ തന്നെ ലഭ്യമാകും. ബാക്കി അടുത്ത വർഷം ആദ്യത്തിലും ലഭിക്കും. ഡിസംബറിൽ ലഭിക്കുന്ന വാക്സിെൻറ ഒറ്റ ഡോസിന് 30 േഡാളർ (11.55 റിയാൽ) ആയിരിക്കും വില. അടുത്ത വർഷം ലഭിക്കുന്ന വാക്സിെൻറ വില 24 ഡോളർ (9.24 ഡോളർ) ആയും നിജപ്പെടുത്തിയിട്ടുണ്ട്. ഒരാൾക്ക് രണ്ട് ഡോസ് വാക്സിൻ ആയിരിക്കും ആവശ്യമായി വരുകയെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.
ഗ്ലോബൽ അലയൻസ് ഫോർ വാക്സിൻ ആൻറ് ഇമ്മ്യൂണൈസേഷനിൽ (ജി.എ.വി.െഎ) ഒരു ദശലക്ഷം ഡോസ് ബുക്ക് ചെയ്തിട്ടുണ്ട്. ഒമാന് ആവശ്യമുള്ളതിെൻറ 20 ശതമാനമാണ് ഇത്. വാക്സിെൻറ കാര്യക്ഷമതയും സുരക്ഷയുമടക്കം ഉറപ്പുവരുത്തിയ ശേഷമായിരിക്കും ഇത് വിതരണം ചെയ്യുക.
വാക്സിൻ വികസിപ്പിച്ചെടുക്കുന്ന മറ്റൊരു കമ്പനിയായ ആസ്ട്രസെനക്കയുടെ വാക്സിൻ 8.50 ലക്ഷം ഡോസ് ലഭ്യമാക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ട്. ഇൗ വാക്സിന് ഇനിയും അംഗീകാരം ലഭിക്കേണ്ടതുണ്ട്. ഒറ്റ ഡോസിന് 5.5 ഡോളർ (2.12 റിയാൽ) ആണ് വിലയായി നിജപ്പെടുത്തിയിട്ടുള്ളത്. റഷ്യൻ കോവിഡ് വാക്സിനായ സ്പുട്നിക്ക് ഫൈവ് നിർമിക്കുന്ന ഇന്ത്യൻ കമ്പനിയുമായും കൂടിയാലോചനകൾ നടന്നുവരുന്നുണ്ട്. ഏതാനും ദിവസത്തിനുള്ളിൽ ഇക്കാര്യത്തിൽ വ്യക്തതയുണ്ടാകും. 15 ഡോളർ (5.77 റിയാൽ) ആണ് ഒറ്റ ഡോസിെൻറ നിരക്ക്. ചൈനീസ് കമ്പനിയുമായും ചർച്ചകൾ നടക്കുന്നുണ്ട്. ഇവരുടെ വാക്സിെൻറ അന്തിമ ഫലം ഒൗദ്യോഗികമായി ലഭ്യമായിട്ടില്ല. രണ്ട് ഡോസിന് 145 ഡോളർ(55.82 റിയാൽ) എന്ന വിലയാണ് ഇൗ വാക്സിന്. മറ്റ് വാക്സിനുകളുടെ വില കണക്കിലെടുത്ത് ഇതിൽ കുറവ് വരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.
ബുധനാഴ്ച ഒരു മരണം പോലും റിപ്പോർട്ട് ചെയ്യാതിരുന്നത് ആശ്വാസ്യകരമായ കാര്യമാണെന്ന് ആരോഗ്യ മന്ത്രി പറഞ്ഞു. എട്ടുമാസങ്ങൾക്ക് ശേഷമാണ് ഒരു മരണം പോലുമില്ലാത്ത ദിനം ഉണ്ടാകുന്നത്. ഇതോടൊപ്പം പുതിയ രോഗബാധിതരുടെ എണ്ണത്തിൽ റെക്കോർഡ് കുറവും ഉണ്ടായിട്ടുണ്ട്. ഇത് എല്ലാവരുടെയും വിജയമാണ്. ആരോഗ്യമന്ത്രാലയത്തിെൻറ പരിശ്രമങ്ങൾക്ക് ഒപ്പം ജനങ്ങളുടെ അവബോധവും മുൻകരുതൽ നടപടികൾ പാലിക്കുന്നതിലെ പ്രതിബദ്ധതയുമാണ് ഇൗ നേട്ടത്തിന് കാരണം. മുൻകരുതൽ നടപടികൾ പാലിക്കുകയാണ് കോവിഡിനെ ചെറുക്കാനുള്ള ഏറ്റവും നല്ല മാർഗം. അതിനാൽ മുൻകരുതൽ നടപടികളോട് ജനങ്ങൾ കൂടുതൽ പ്രതിബദ്ധത കാണിക്കണം. ആശുപത്രികളിൽ പ്രവേശിക്കപ്പെടുന്നവരുടെ എണ്ണം ഭദ്രമായ നിലയിലാണെന്നും മന്ത്രി പറഞ്ഞു.
കോവിഡ് വാക്സിൻ മറ്റ് രാജ്യങ്ങളെ പോെല മുൻഗണനാ അടിസ്ഥാനത്തിലാകും നൽകുക. ആദ്യ ഘട്ടത്തിൽ മെഡിക്കൽ പ്രൊഫഷനലുകൾ, എയർപോർട്ട് ജീവനക്കാർ തുടങ്ങി വലിയ ജനക്കൂട്ടവുമായി ഇടപെടുന്നവർ, ഗുരുതര രോഗങ്ങളുള്ളവർ എന്നിവർക്കാകും വാക്സിൻ നൽകുക. വാക്സിൻ സ്വീകരിക്കുകയെന്നത് നിർബന്ധമല്ലെന്നും ഇത് സംബന്ധിച്ച് ഒരു നിയമവും നിലവില്ലെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.