Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഎയർ കേരള:...

എയർ കേരള: പ്രതീക്ഷയുടെ ചിറകിൽ വീണ്ടും പ്രവാസികൾ

text_fields
bookmark_border
air kerala
cancel

മസ്കത്ത്: എയർ കേരളക്ക് സർവിസ് നടത്താൻ കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്‍റെ അനുമതി ലഭിച്ചതോടെ പ്രവാസികളും പ്രതീക്ഷയിൽ. രൂക്ഷമായ യാത്രാ പ്രശ്നത്തിനും ടിക്കറ്റ് നിരക്ക് വർധനവിനും പരിഹാരമാകും എന്ന ശുഭപ്രതീക്ഷയോടെയാണ് ഒമാനിൽനിന്നടക്കമുള്ള പ്രവാസി സമൂഹം പുതിയ വാർത്തയെ വരവേൽക്കുന്നത്.

ദുബൈയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ സെറ്റ്ഫ്ലൈ ചെയർമാനും പ്രമുഖ പ്രവാസി വ്യവസായിയുമായ അഫി അഹമ്മദ് യു.പി.സിയാണ് എയർ കേരളക്ക് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്‍റെ അനുമതി ലഭിച്ചകാര്യം വ്യക്തമാക്കിയത്.

ആദ്യഘട്ടത്തിൽ ആഭ്യന്തര സർവിസ് തുടങ്ങുന്നതിനാണ് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്‍റെ എൻ.ഒ.സി ലഭിച്ചിട്ടുള്ളത്. വൈകാതെ വിമാനങ്ങളുടെ എണ്ണം 20ആക്കി ഉയർത്തി വിദേശ രാജ്യങ്ങളിലേക്ക് സർവിസുകൾ വ്യാപിപ്പിക്കാനാണ് കമ്പനിയുടെ പദ്ധതി.

അന്താരാഷ്ട്ര സർവിസിനുള്ള നിബന്ധനകളിൽ കേന്ദ്ര സർക്കാർ ഇളവു നൽകിയാൽ പ്രതീക്ഷിക്കുന്നതിലും വേഗത്തിൽ ഇത്തരം സർവിസുകൾ ആരംഭിക്കാനുമാകും. ഇത് മലയാളി പ്രവാസികൾക്ക് ഏറെ ഗുണം ചെയ്യും.

നേരത്തേ കേരള സർക്കാർ പ്രത്യേക താൽപര്യമെടുത്ത് ‘എയര്‍ കേരള’ വിമാന സർവിസിന് പദ്ധതി തയാറാക്കിയിരുന്നു. ഇന്ത്യയിൽ ആദ്യമായിട്ടായിരുന്നു ഒരു സംസ്ഥാനം ഇത്തരം ഒരു പദ്ധതി മുന്നോട്ടുവെക്കുന്നത്. 2013 ഏപ്രിൽ 14 ന് വിഷുദിനത്തിൽ കേരളത്തിന്റെ ‘സ്വന്തം വിമാനം’ തുടങ്ങുമെന്ന പ്രഖ്യാപനവും വന്നു. പ്രവാസി സമൂഹം വലിയ പ്രതീക്ഷയോടെ കാത്തിരുന്ന വാർത്തയായിരുന്നിത്.

എന്നാൽ പദ്ധതി നീണ്ടുപോയി. ഏറെ വൈകാതെ പ്രതീക്ഷകൾ നിലക്കുകയും ചെയ്തു. വർഷങ്ങൾക്കുശേഷം മലയാളി വ്യവസായികളുടെ നേതൃത്വത്തിൽ എയർ കേരളക്ക് വീണ്ടും ചിറകുമുളക്കുമ്പോൾ പഴയ പ്രതീക്ഷകൾ വീണ്ടും പ്രവാസികളിൽ ഉണരുകയാണ്. സീസൺ സമയത്ത് ഇന്ത്യൻ സെക്ടറിലേക്ക് രണ്ടും മൂന്നും അധികം നിരക്കുകൾ നൽകിയാണ് മലയാളികളടക്കമുള്ള പലരും യാത്ര ചെയ്യുന്നത്.

സാധാരണക്കാരാകട്ടെ സീസൺ സമയത്തുള്ള യാത്ര മാറ്റിവെക്കുകയാണ് ചെയ്യാറുള്ളത്. അതുകൊണ്ടുതന്നെ ഇക്കൂട്ടർക്ക് ഓണം, പെരുന്നാൾ, ക്രിസ്മസ്പോലുള്ള ആഘോഷവേളകളിൽ നാടണയാൻ സാധിക്കാറില്ല. എന്നാൽ, എയർ കേരള അന്താരാഷ്ട്ര സർവിസിന് അനുമതി ലഭിക്കുന്നതോടെ ഭാവിയിലെങ്കിലും വിമാന കമ്പനികളുടെ തീവെട്ടിക്കൊള്ളക്ക് തടയിടാനാകുമെന്നാണ് പ്രവാസികൾ കരുതുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Air KeralaOman NewsFlight Service
News Summary - Air Kerala-Expats again on the hope
Next Story