Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightകേരളത്തിലേക്ക്...

കേരളത്തിലേക്ക് കുറഞ്ഞ നിരക്കുമായി വിമാന കമ്പനികൾ

text_fields
bookmark_border
കേരളത്തിലേക്ക് കുറഞ്ഞ നിരക്കുമായി വിമാന കമ്പനികൾ
cancel

മസ്കത്ത്: പെരുന്നാൾ അടക്കമുള്ള പ്രധാന സീസൺ അവസാനിച്ചതോടെ കേരള സെക്ടറിലേക്ക് കുറഞ്ഞ നിരക്കുമായി വിമാന കമ്പനികൾ. അതേസമയം, കേരളത്തിൽ സ്കൂൾ വേനൽ അവധി മുതലെടുത്ത് മസ്കത്തിലേക്കുള്ള നിരക്കുകൾ വർധിപ്പിച്ചിട്ടുണ്ട്. എന്നാൽ പല വിമാന കമ്പനികളിലും ഉയർന്ന നിരക്കുകൾ ആരംഭിച്ചിട്ടില്ല. ഒമാനിൽ ജൂൺ മുതൽ സ്കൂൾ അവധി ആരംഭിക്കുന്നതിനാൽ അടുത്ത മാസം അവസാനത്തോടെ തന്നെ കേരള സെക്ടറിലേക്കുള്ള നിരക്കുകൾ ഉയരാനാണ് സാധ്യത.

മസ്കത്തിൽനിന്ന് കോഴിക്കോട്ടേക്കാണ് ഏറ്റവും കുറഞ്ഞ നിരക്കുകൾ ഈടാക്കുന്നത്. എയർ ഇന്ത്യ എക്സ്പ്രസ് മൂന്ന് വിഭാഗത്തിലായാണ് നിരക്കുകൾ നിജപ്പെടുത്തിയിരിക്കുന്നത്. ഇതിൽ ഏഴ് കിലോ ഹാൻഡ് ബാഗ് മാത്രം അനുവദിക്കുന്ന എക്സ്പ്രസ് ലൈറ്റിൽ 27 റിയാലാണ് അടുത്ത മാസം രണ്ട് വരെ നിരക്കുകൾ. ഏഴ് കിലോ ഹാൻഡ് ബാഗും 30 കിലോ ലഗേജും അനുവദിക്കുന്ന എക്സ്പ്രസ് വാല്യൂവിൽ 30.400 റിയാൽ ആണ് ഒരു വശത്തേക്ക് നിരക്ക്. ഏഴ് കിലോ ഹാൻഡ് ബാഗും 30 കിലോ ലഗേജും യാത്രാ മാറ്റാൻ അനുവാദവുമുള്ള എക്സ്പ്രസ് ഫ്ലക്സിൽ 35.800 റിയാലാണ് നിരക്ക്.

മസ്കത്തിൽനിന്ന് കണ്ണൂരിലേക്കും നിരക്കിൽ കുറവുണ്ട്. മസ്കത്ത് -കണ്ണൂർ റൂട്ടിൽ 33.800 റിയാലാണ് കുറഞ്ഞ നിരക്ക്. തൊട്ടടുത്ത വിഭാഗങ്ങളിൽ 34.800, 41.800 എന്നിങ്ങനെയാണ് നിരക്കുകൾ. കൂടുതൽ സൗകര്യങ്ങളുള്ള നാലാം വിഭാഗത്തിൽ 86.800 റിയാലാണുള്ളത്.

മസ്കത്ത്- തിരുവനന്തപുരം റൂട്ടിലും വലിയ വ്യത്യസമില്ലാത്ത നിരക്കുകളാണ് എയർ ഇന്ത്യ എക്സ്പ്രസ് ഈടാക്കുന്നത്. മസ്കത്തിൽനിന്ന് തിരുവനന്തപുരത്തേക്ക് ഏറ്റവും കുറഞ്ഞ് നിരക്ക് ഏഴ് കിലോ ഹാൻഡ് ബാഗ് മാത്രം അനുവദിക്കുന്ന എക്സ്പ്രസ് ലൈറ്റിന് 36.591 റിയാലാണ് നിരക്ക്. 37.591, 40.591 എന്നിങ്ങനെയാണ് മറ്റ് നിരക്കുകൾ.

മസ്കത്തിൽ നിന്ന് കോഴിക്കോട്ടേക്ക് സർവിസ് നടത്തുന്നന സലാം എയർ നാല് വിഭാഗങ്ങളിലാണ് നിരക്കുകൾ ഈടാക്കുന്നത്. ലൈറ്റ്, സേവർ, വാല്യൂ, ഫ്ലക്സി എന്നിവയാണ് ഈ വിഭാഗങ്ങൾ. ഇതിൽ അഞ്ച് കിലോ ഹാൻഡ് ബാഗ് മാത്രം ആനുകൂല്യമുള്ള ലൈറ്റിൽ 21.990 മറ്റ് വിഭാഗങ്ങളിൽ 28.980, 31.980, 35.980 എന്നിങ്ങനെയാണ് നിരക്കുകൾ. ഒമാൻ എയറും മസ്കത്ത് സെക്റ്ററിലേക്ക് ചില ദിവസങ്ങളിൽ 22.200 റിയാൽ നിരക്ക് ഈടാക്കുന്നുണ്ട്.

എന്നാൽ കോഴിക്കോട് നിന്ന് മസ്കത്തിലേക്ക് 40 റിയാലിന് മുകളിലുള്ള നിരക്കുകളാണ് ഈടാക്കുന്നത്. കോഴിക്കോട് നിന്ന് സലാം എയറാണ് താരതമ്യേന കുറഞ്ഞ നിരക്കുകൾ ഈടാക്കുന്നത്.

കണ്ണൂരിൽനിന്ന് മസ്കത്തിലേക്കുള്ള നിരക്കുകൾ 60 റിയാൽ മുതലാണ് ആരംഭിക്കുന്നത്. തിരുവന്തപുരത്ത് നിന്നാണ് മസ്കത്തിലേക്ക് എയർ ഇന്ത്യ എക്സ്പ്രസ് ഏറ്റവും ഉയർന്ന നിരക്കുകൾ ഈടാക്കുന്നത്. തിരുവന്തപുരത്ത് നിന്നുള്ള നിരക്കുകൾ 92 റിയാലിന് മുകളിലാണ്.

എന്നാൽ, തിരുവന്തപുരത്തുനിന്ന് കണ്ണൂർ വഴി മസ്കത്തിലേക്കുള്ള സർവിസുകൾക്ക് നിരക്ക് കുറവുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:airlinesLow fareOman
News Summary - Airlines to fly to Kerala with low fare from oman
Next Story