Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightബദർ അൽ സമ ആശുപത്രി...

ബദർ അൽ സമ ആശുപത്രി സുഹാറിൽ പ്രവർത്തനമാരംഭിച്ചു

text_fields
bookmark_border
ബദർ അൽ സമ ആശുപത്രി സുഹാറിൽ പ്രവർത്തനമാരംഭിച്ചു
cancel
camera_alt

സുഹാറിലെ ബദർ അൽ സമ ആശുപത്രി

മസ്കത്ത്: ബദർ അൽ സമ ഗ്രൂപ്പിനു കീഴിലുള്ള പുതിയ ആശുപത്രി സുഹാറിൽ പ്രവർത്തനമാരംഭിച്ചു. നൂറിലധികം കിടക്കകളോടെയുള്ള ആശുപത്രിയിൽ അത്യാധുനിക ചികിത്സ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. സ്വകാര്യ മേഖലയിലെ ഏറ്റവും വലിയ ആശുപത്രികളിലൊന്നാണ് ഇത്. സുഹാറിന് പുറമെ ബുറൈമി, ഷിനാസ്, ലിവ, സഹം, ഖാബൂറ, സുവൈഖ് മേഖലകളിലുള്ളവർക്കും പുതിയ ആശുപത്രി ഉപകാരപ്രദമാകും.

ബദർ അൽ സമ ഗ്രൂപ്പിനു കീഴിലുള്ള 11ാമത്തെ സ്ഥാപനമാണിത്. സുഹാറിലും ഫലജ് അൽ ഖബായീലിലുമുള്ള ബദർ അൽ സമ മെഡിക്കൽ സെൻററുകൾക്ക് അടുത്തായാണ് പുതിയ ആശുപത്രി. ബാത്തിന മേഖലയിലെ ജനങ്ങൾക്ക് ആധുനിക ചികിത്സ സൗകര്യങ്ങൾ ലഭ്യമാക്കണമെന്ന ആവശ്യങ്ങളെ തുടർന്നാണ് ലോകോത്തര സംവിധാനങ്ങളോടെയുള്ള ആശുപത്രി നിർമിക്കാൻ തീരുമാനിച്ചതെന്ന് ബദർ അൽ സമ ഗ്രൂപ് വാർത്തക്കുറിപ്പിൽ അറിയിച്ചു. ബിസിനസ് എന്നതിലുപരിയായി സാമൂഹിക പ്രതിബദ്ധതയുടെകൂടി ഭാഗമായാണ് ആശുപത്രിയുടെ പൂർത്തീകരണം.

കോവിഡ് കാലത്ത് കിടത്തിച്ചികിത്സ വിഭാഗങ്ങളുടെയും തീവ്രപരിചരണ വിഭാഗങ്ങളുടെയും ആവശ്യകത മുൻനിർത്തി ആരോഗ്യ മന്ത്രാലയവും മറ്റ് മന്ത്രാലയങ്ങളുടെ ഡയറക്ടറേറ്റുകളും ആശുപത്രി നിർമാണം വേഗം പൂർത്തീകരിക്കാൻ അഭ്യർഥിക്കുകയായിരുന്നു. കൂടുതൽ സ്പെഷാലിറ്റികളും ചികിത്സ വിഭാഗങ്ങളുംകൂടി കൂട്ടിച്ചേർത്തശേഷം കോവിഡ് പ്രോേട്ടാകോൾ പാലിച്ചുള്ള ഒൗദ്യോഗിക ഉദ്ഘാടന ചടങ്ങ് നടക്കുമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.

രാജ്യത്തെ സേവിക്കാനായി ലഭിച്ച അവസരത്തിൽ ആശുപത്രി മാനേജിങ് ഡയറക്ടർമാരായ അബ്ദുൽ ലത്തീഫും ഡോ. പി.എ. മുഹമ്മദും ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരീഖ് അൽ സൈദിന് നന്ദി അറിയിച്ചു. ആരോഗ്യമന്ത്രി ഡോ. അഹമ്മദ് മുഹമ്മദ് ഉബൈദ് അൽ സഇൗദി, മന്ത്രാലയത്തിലെ സ്വകാര്യ ആശുപത്രികളുടെ വിഭാഗത്തിെൻറ മേധാവി ഡോ. മാസിൻ അൽ ഖാബൂരി, ആരോഗ്യ മന്ത്രാലയത്തിെൻറ വടക്കൻ ബാത്തിന ഗവർണറേറ്റിലെ ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർക്കും നന്ദി അറിയിക്കുന്നതായി ഇരുവരും പറഞ്ഞു.

ഒമാൻ ആരോഗ്യ മന്ത്രാലയത്തിെൻറയും ജെ.സി.െഎയുടെയും എല്ലാവിധ മാനദണ്ഡങ്ങളോടെയുമാണ് ആശുപത്രി പൂർത്തീകരിച്ചിട്ടുള്ളത്. അത്യാധുനിക ശസ്ത്രക്രിയ വിഭാഗം, എമർജൻസി വിഭാഗം, ഇൻപേഷ്യൻറ് ഡിപ്പാർട്മെൻറ്്്, അഡ്വാൻസ്ഡ് ഡയഗ്നോസ്റ്റിക് സെൻറർ തുടങ്ങിയ സൗകര്യങ്ങളുള്ള ഇവിടെ പരിചയസമ്പന്നരായ ഡോക്ടർമാരും ക്ലിനിക്കൽ ജീവനക്കാരുമാണ് ഉള്ളത്. അഞ്ച് മോഡുലാർ ഒാപറേഷൻ തിയേറ്ററുകൾ, 20 തീവ്രപരിചരണ വിഭാഗത്തിലെ കിടക്കകൾ, 13 കിടക്കകളോടെയുള്ള എമർജൻസി വിഭാഗം, ഏഴ് ഡയാലിസിസ് കിടക്കകൾ എന്നിവയുള്ള ആശുപത്രിയിൽ കാത്ത് ലാബ്, സി.ടി സ്കാൻ, മാമോഗ്രഫി, സ്ട്രോക്ക് െഎ.സി.യു ചികിത്സ സംവിധാനങ്ങൾ കൂടി വൈകാതെ പ്രവർത്തനമാരംഭിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsoman newsBadr Al Sama Hospital
Next Story