ചൈനയുടെ എ.ഐ വിദ്യാഭ്യാസ മികവുകൾ അടുത്തറിഞ്ഞ് ഉന്നത വിദ്യാഭ്യാസ സംഘം
text_fieldsമസ്കത്ത്: ഉന്നത വിദ്യാഭ്യാസ, ഗവേഷണ, ഇന്നവേഷൻ മന്ത്രാലയത്തിൽ നിന്നുള്ള പ്രതിനിധിസംഘം ചൈന സന്ദർശിച്ചു. ഹുവായിയുടെ ക്ഷണപ്രകാരം സ്വകാര്യ സർവകലാശാലകളുടെയും കോളജുകളുടെയും ഡയറക്ടർ ജനറൽ ഡോ. മറിയം ബിൻത് ബലാറബ് അൽ നബഹാനിയയുടെ നേതൃത്വത്തിലാണ് ഷെൻഷെനിലെത്തിയത്.
ഐ.ടി, എ.ഐ, വിദ്യാഭ്യാസം, ഇന്നൊവേഷൻ, ടാലന്റ് മാനേജ്മെന്റ് തുടങ്ങിയ മേഖലകളിലെ പുരോഗതികൾ മനസ്സിലാക്കുകയായിരുന്നു സന്ദർശന ലക്ഷ്യം. യൂനിവേഴ്സിറ്റി കാമ്പസുകളെ സ്മാർട്ടും പരിസ്ഥിതി സൗഹൃദവും സുസ്ഥിരവുമായ ഇടങ്ങളാക്കി മാറ്റിയ ചൈനയുടെ മാതൃകകൾ മനസ്സിലാക്കി. സയന്റിഫിക് കമ്മിറ്റി ചെയർമാൻ ഡോ അലി ബിൻ സൗദ് അൽ ബിമാനി, ഒമാനിലെ സ്വകാര്യ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽനിന്നും സർക്കാർ, സ്വകാര്യ മേഖലകളിൽ നിന്നുമുള്ള 20 പ്രതിനിധികളും സംഘത്തിലുണ്ടായിരുന്നു.
പ്രതിനിധിസംഘം ഷെൻഷനിലെ ഹുവായ് ആസ്ഥാനം സന്ദർശിക്കുകയും വിവിധ വകുപ്പുകളിൽ ഫീൽഡ് ടൂറുകളിൽ പങ്കെടുക്കുകയും ചെയ്തു. കമ്പനിയുടെ ഏറ്റവും പുതിയ കണ്ടുപിടുത്തങ്ങളെക്കുറിച്ചും വിദ്യാഭ്യാസ, നവീകരണ മേഖലയിലേക്കുള്ള സാങ്കേതിക പരിഹാരങ്ങളെക്കുറിച്ചും മനസ്സിലാക്കി. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ക്ലൗഡ് കംമ്പ്യൂട്ടിങ്, ഇന്റർനെറ്റ് ഓഫ് തിംഗ്സ് തുടങ്ങിയ നൂതന സാങ്കേതികവിദ്യകൾ ഉപയോഗിച്ച് പരമ്പരാഗത വിദ്യാഭ്യാസത്തെ സ്മാർട്ട് വിദ്യാഭ്യാസവുമായി സമന്വയിപ്പിക്കുന്നകാര്യങ്ങളെക്കുറിച്ചും വിശദീകരിക്കുകയുണ്ടായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.