Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
tour of oman
cancel
Homechevron_rightGulfchevron_rightOmanchevron_right'ടൂർഓഫ് ഒമാൻ'...

'ടൂർഓഫ് ഒമാൻ' സൈക്ലിങ് മത്സരത്തിന് വർണാഭ തുടക്കം

text_fields
bookmark_border

മസ്‌കത്ത്: കോവിഡ് ഭീതിക്കിടയിലും കായിക രംഗത്ത് പുത്തനുണർവ് പകർന്ന് 'ടൂർഓഫ് ഒമാൻ' ദീര്‍ഘദൂര സൈക്ലിങ് മത്സരത്തിന് വർണാഭ തുടക്കം. ആദ്യ ദിനത്തില്‍ യു.എ.ഇയുടെ ഫെര്‍ണാണ്‍ഡോ ജേതാവായി.

മാര്‍ക്ക് കവന്‍ഡിഷ്, കേദന്‍ ഗ്രോവ്‌സ് എന്നിവര്‍ യഥാക്രമം രണ്ട്, മൂന്ന് സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്തു. രണ്ട് വർഷത്തെ ഇടവേളക്ക് ശേഷമെത്തിയ മത്സരത്തെ വളരെ ആവേശത്തോടെയാണ് ആരാധകർ വരവേറ്റത്. മത്സരം കടന്നുപോയ വഴികളിലെല്ലാം നിരവധിപേർ പേര്‍ താരങ്ങള്‍ക്ക് പ്രോത്സാഹനവുമായി എത്തിയിരുന്നു.

വ്യാഴാഴ്ച ഉച്ചക്ക് 12.05ന് റുസ്താഖ് കോട്ടയില്‍നിന്ന് ആരംഭിച്ച മത്സരം 3.40ഓടെ ഒമാന്‍ കണ്‍വെന്‍ഷന്‍ ആൻഡ് എക്സിബിഷന്‍ സെന്‍ററില്‍ അവസാനിച്ചു. ടൂറിലെ രണ്ടാം ദിനമായ വെള്ളിയാഴ്ച രണ്ടാം ഘട്ട മത്സരം ബര്‍ക നസീം പാര്‍ക്കില്‍നിന്ന് ആരംഭിച്ച് സുഹാര്‍ കോര്‍ണിഷില്‍ അവസാനിക്കും. 167.5 കിലോമീറ്ററാണ് മത്സര ദൂരം.

പ്രധാന പാതയിലൂടെയാണ് മത്സരം. മത്സരങ്ങൾ നടക്കുന്ന റോഡുകളുടെ ഇരുവശങ്ങളിലും പാർക്കിങ് നിയന്ത്രണങ്ങൾ റോയൽ ഒമാൻ പൊലീസ് (ആർ.ഒ.പി) ഏർപ്പെടുത്തിയിട്ടുണ്ട്.

ശനിയാഴ്ച മൂന്നാം ഘട്ടത്തില്‍ കുറച്ച് കൂടി ദുഷ്‌കരമായ പാതയിലാകും മത്സരം. സുല്‍ത്താന്‍ ഖാബൂസ് യൂനിവേഴ്സിറ്റിയില്‍നിന്ന് ആരംഭിച്ച് ഖുറിയാത്തില്‍ അവസാനിക്കും. 180 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാത ഉയര്‍ന്ന പ്രദേശങ്ങളിലൂടെ കടന്നുപോകുന്നു. ഇത്തവണത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ മത്സര റൂട്ട് കൂടിയാണിത്.

ഫെബ്രുവരി 15 വരെ ആറ് ഘട്ടങ്ങളിലായാണ് മത്സരങ്ങള്‍. 891 കിലോമീറ്ററാണ് ആകെ മത്സര ദൂരം. ഏഴ് അന്താരാഷ്ട്ര ടീമുകള്‍, ഒമ്പത് പ്രോ ടീമുകള്‍, ഒരു കോണ്ടിനന്‍റല്‍ ടീം തുടങ്ങിയവ പങ്കെടുക്കുന്നുണ്ട്. രാജ്യത്തെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായി ജബല്‍ അഖ്ദര്‍ പര്‍വതനിരയും മത്സരത്തിന് വേദിയാകുന്നത് ഈ വർഷത്തെ സവിശേഷതകളിലൊന്നാണ്.




Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Tour of Oman
News Summary - Colorful start to the ‘Tour of Oman’ cycling competition
Next Story