ക്വാറൈൻറനിൽ ഏഴ് ദിവസം പിന്നിട്ടവർക്ക് പി.സി.ആർ ടെസ്റ്റിന് വിധേയരാകാം
text_fieldsമസ്കത്ത്: നിലവിൽ രാജ്യത്ത് 14 ദിവസത്തെ ക്വാറൈൻറനിൽ കഴിയുന്നവർ ഏഴ് ദിവസം പൂർത്തിയായെങ്കിൽ തിങ്കളാഴ്ച മുതൽ പി.സി.ആർ ടെസ്റ്റിന് വിധേയരാകാം. റിസൽറ്റ് നെഗറ്റീവ് ആണെങ്കിൽ ഹോം െഎസോലേഷൻ അവസാനിപ്പിക്കാൻ തടസങ്ങളില്ലെന്ന് ആരോഗ്യ മന്ത്രാലയം ഡിസീസസ് സർവൈലൻസ് ആൻറ് കൺട്രോൾ വിഭാഗം ഡയറക്ടർ ഡോ.സൈഫ് അൽ അബ്രി ഒമാൻ ടെലിവിഷന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ഇവർ തൊട്ടടുത്തുള്ള ആരോഗ്യ സ്ഥാപനത്തിലെത്തി വേണം ബ്രേസ്ലെറ്റ് അഴിക്കാൻ. തുടർന്ന് ക്വാറൈൻറൻ അവസാനിച്ചതായി രജിസ്റ്റർ ചെയ്യുകയും വേണമെന്ന് ഡോ. അൽ അബ്രി പറഞ്ഞു. ഞായറാഴ്ച നടന്ന സുപ്രീം കമ്മിറ്റി യോഗമാണ് ക്വാറൈൻറൻ കാലാവധി 14 ദിവസത്തിൽ നിന്ന് ഏഴ് ദിവസമായി കുറക്കാൻ തീരുമാനിച്ചത്. ഇതേ തുടർന്ന് നിലവിൽ രാജ്യത്ത് ക്വാറൈൻറനിൽ കഴിയുന്നവരുടെ ആശയകുഴപ്പം അകറ്റുന്നതിെൻറ ഭാഗമായാണ് ഡയറക്ടർ ജനറലിെൻറ പ്രതികരണം.
ഒമാനിലേക്കുള്ള യാത്രക്കാരിൽ ഭൂരിക്ഷം പേർക്കും ആദ്യത്തെ ഏഴ് ദിവസത്തിനുള്ളിൽ ലക്ഷണങ്ങൾ പ്രകടമായതായി ഡോ. അൽ അബ്രി പറഞ്ഞു. പുതിയ തീരുമാനപ്രകാരം ഒമാനിലെത്തുന്നതിന് മുമ്പുള്ള 96 മണിക്കൂർ സമയത്തിനുള്ളിലാണ് യാത്രക്കാരൻ പി.സി.ആർ പരിശോധനക്ക് വിധേയരാകേണ്ടത്. വിമാനത്താവളത്തിലെ പി.സി.ആർ പരിശോധനയും തുടരും. ഏഴ് ദിവസത്തെ ക്വാറൈൻറന് ശേഷം എട്ടാമത്തെ ദിവസം വീണ്ടും പി.സി.ആർ പരിശോധനക്ക് വിധേയമാവുകയും വേണം. യാത്രക്കാർക്ക് ഏഴ് ദിവസം, പോസിറ്റീവ് ആയവർക്ക് പത്ത് ദിവസം, സമ്പർക്ക ബാധിത കേസുകൾക്ക് 14 ദിവസം എന്നിങ്ങനെയാണ് ഒമാനിൽ െഎസോലേഷൻ.
ക്വാറൈൻറൻ നിയമത്തിലെ മാറ്റം സംബന്ധിച്ച് വിമാന കമ്പനികളെ ഉടൻ അറിയിക്കുമെന്നും സുപ്രീം കമ്മിറ്റി മാർഗനിർദേശങ്ങൾക്ക് അനുസരിച്ചുള്ള പരിശോധന നടത്താൻ യാത്രക്കാർക്ക് ആവശ്യത്തിന് സമയം ലഭ്യമാക്കുമെന്നും അധികൃതരെ ഉദ്ധരിച്ച് ഒൗദ്യോഗിക ദിനപത്രമായ ഒമാൻ ഒബ്സർവർ റിപ്പോർട്ട് ചെയ്തു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.