Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightതുടർച്ചയായ...

തുടർച്ചയായ അവധി; ടൂറിസം കേന്ദ്രങ്ങളിൽ തിരക്കേറി

text_fields
bookmark_border
തുടർച്ചയായ അവധി; ടൂറിസം കേന്ദ്രങ്ങളിൽ തിരക്കേറി
cancel
camera_alt

ബീച്ചിൽ അവധി ആഘോഷിക്കുന്നവർ

മസ്കത്ത്: സുൽത്താന്‍റെ സ്ഥാനാരോഹണദിനാചരണത്തിന്‍റെ ഭാഗമായുള്ള പൊതു അവധിയും വരാന്ത്യദിനങ്ങളും ഒരുമിച്ചുവന്നതോടെ പ്രാദേശിക ടൂറിസം കേന്ദ്രങ്ങളിൽ തിരക്കേറി. അനുകൂലമായ കാലാവസ്ഥകൂടിയായതോടെ കുടുംബവുമായിട്ടായിരുന്നു സ്വദേശികളും വിദേശികളുമടക്കമുള്ളവർ എത്തിയത്.

മസ്കത്തിന്‍റെ നഗര പ്രദേശങ്ങൾ ഉൾപ്പെടെ നല്ല തണുപ്പാണ് എല്ലായിടത്തും അനുഭവപ്പെടുന്നത്. ജബൽഅഖ്ദർ, ജബൽ ശംസ് എന്നിവിടങ്ങളിൽ താപനിലയിൽ പ്രകടമായ മാറ്റം വന്നതേടെ നിരവധി ആളുകളാണ് കഴിഞ്ഞ ദിവസങ്ങളിൽ മല കയറിയത്. അവധി ആരംഭിച്ചേതാടെ സംഘടനകളും കൂട്ടായ്മകളും പിക്നിക്കുകളും യാത്രകളും സംഘടിപ്പിക്കുന്നുണ്ട്. മസ്കത്ത് പാലസ്, അസൈബ ബീച്ച്, മത്ര കോർണീഷ്, വാദീ ബനീ ഖാലിദ്, സൂറിലെ വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങൾ, വദീ ഹുകൈൻ, ജബൽ അഖ്ദർ, നിസ്വ, നിസ്വ കോട്ട എന്നിവിടങ്ങളിലും നല്ല തിരക്കാണ്.

ജബൽ അഖ്ദറിലേക്കും ആളുകൾ ക്യാമ്പിങ്ങിനായി എത്തുന്നുണ്ട്. ഇതേ മേഖലയിൽ ബിർകത്തുൽ മൗസ്, നിസ്വ, ബഹ്ല എന്നിവിടങ്ങളിലേക്കും ആളുകൾ ഒഴുകുന്നുണ്ട്. സുഹാർ മേഖലയിലെ ഖദറ, സുവൈഖ് എന്നിവിടങ്ങളിലെ പ്രധാന തോട്ടങ്ങളും മറ്റും കാണാൻ നിരവധി പേരെത്തി. മിക്കവരും ഫാം ഹൗസുകളിലും അവധി ആഘോഷിക്കാൻ തിരഞ്ഞെടുത്തിരുന്നു.

കുടുംബത്തോടൊപ്പം ഏറ്റവും സുരക്ഷിതമായി സമയം ചിലവഴിക്കാൻ കഴിയുന്ന ഒരിടം എന്ന നിലയിലാണ് ഇതിലേക്ക് പലരേയും ആകർഷിക്കുന്നത്. പിക്നിക്കുകളും ഒത്തുകൂടലിനും സൗകര്യമുള്ള നിരവധി ഫാം ഹൗസുകൾ ഒമാനിലുണ്ട്. ഖദറ, മുസന്ന മേഖലിയിലാണ് കൂടുതൽ ഫാം ഹൗസുകളുള്ളത്. ചുരുങ്ങിയത് 200 പേർക്കെങ്കിലും ഒത്തുചേരാൻ കഴിയുന്നതാണ് ഇത്തരം ഫാം ഹൗസുകൾ.

ഇത്തരം ഫാം ഹൗസുകളിൽ കായിക വിനോദങ്ങൾ മറ്റ് വിനോദങ്ങൾക്കും സൗകര്യമുണ്ട്. ചെറിയ പൂന്തോട്ടങ്ങളും നീന്തൽ കുളവും പക്ഷികൾ അടക്കമുള്ള വളർത്തുമൃഗങ്ങളുമുള്ള സൗകര്യങ്ങൾ ഫാമുകളിലുണ്ട്. കുട്ടികൾക്ക് കളിക്കാനുള്ള സൗകര്യങ്ങൾ, ഭക്ഷണം പാകം ചെയ്യാനും വിശ്രമിക്കാനുമുള്ള സൗകര്യങ്ങൾ അടക്കം ഒരു പിക്നിക്കിന് പറ്റിയ എല്ലാ അന്തരീക്ഷവും ഇത്തരം ഫാം ഹൗസുകളിലുള്ളതാണ് പലർക്കും ആകർഷകമാവുന്നത്.

വിവിധ ഗവർണറേറ്റുകളിലെ വിവധ വിലായത്തുകളിൽ വിന്‍റർ ഫെസ്റ്റുകളും നടക്കുന്നുണ്ട്. അവധി മുതലാക്കി ഇത്തരം ഫെസ്റ്റിവൽ നഗരിയിൽ എത്തിയവരും നിരവധി ആളുകളാണ്. മസ്കത്ത് നൈറ്റ് ഫെസ്റ്റിവലിൽ ശനിയാഴ്ച അമീറാത്ത് പബ്ലിക്ക് പാർക്കിലും അൽ നസീം പബ്ലിക് പാർക്കിലും സൗജന്യ പ്രവേശനം അനുവദിച്ചിരുന്നു. കുട്ടികളും സ്ത്രീകളുമടക്കം ഫെസ്റ്റിവൽ നഗരിയിലേക്ക് ഒഴുകിയതോടെ നല്ല തിരക്കാണ് അനുഭവപ്പെട്ടത്.

മസ്കത്ത് നൈറ്റ് ഫെസ്റ്റിവലിൽനിന്നുള്ള കാഴ്ചകൾ

ഒമാൻ കൺവെൻഷൻ ആൻഡ് എക്‌സിബിഷൻ സെന്‍ററിൽ നടക്കുന്ന ‘സെലിബ്രേറ്റ് എവരി സ്റ്റോറി’ എന്ന കുട്ടികളുടെ ഇവന്‍റിലേക്കുള്ള ടിക്കറ്റുകൾക്ക് 50 ശതമാനം ഇളവും നൽകിയിരുന്നു. തലസ്ഥാന നഗരിക്ക് ആഘോഷരാവുകൾ സമ്മാനിച്ച് നടക്കുന്ന മസ്കത്ത് നൈറ്റ്സ് ഫെസ്റ്റിവൽ കൂടുതൽ ആളുകളെ ആകർഷിക്കുകയാണ്.ഫെസ്റ്റിവൽ തുടങ്ങി ഇതിനകം ലക്ഷ കണക്കിന് ആളുകളാണ് വിവിധ വേദികളിലായി എത്തിയത്. എല്ലാ പ്രായകാർക്കും ആസ്വദിക്കാവുന്ന തരത്തിലാണ് പരിപാടികൾ ആസൂത്രണം ചെയ്തിരിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf NewsTourism News
News Summary - Continues leave; Tourist centers are crowded
Next Story