Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒമാനിൽ ജനിതക മാറ്റം...

ഒമാനിൽ ജനിതക മാറ്റം വന്ന കോവിഡ് സ്ഥിരീകരിച്ചു

text_fields
bookmark_border
ഒമാനിൽ ജനിതക മാറ്റം വന്ന കോവിഡ് സ്ഥിരീകരിച്ചു
cancel

മസ്കത്ത്: ബ്രിട്ടനിലും ലോകത്തിലെ വിവിധ രാജ്യങ്ങളിലും കണ്ടെത്തിയ ജനിതകമാറ്റം വന്ന കോവിഡ് വൈറസ് ഒമാനിൽ സ്ഥിരീകരിച്ചു. ബ്രിട്ടനിൽനിന്ന് മടങ്ങിയെത്തിയ വിദേശിക്കാണ് രോഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യ മന്ത്രാലയം ചൊവ്വാഴ്ച വൈകീട്ട് പുറപ്പെടുവിച്ച പ്രസ്താവനയിൽ അറിയിച്ചു. ഒമാനിൽ വന്നിറങ്ങിയ ശേഷമുള്ള ക്വാറൻറീൻ കാലയളവിലാണ് രോഗലക്ഷണങ്ങൾ കണ്ടത്.

യാത്രക്ക് മുമ്പ് നടത്തിയ കോവിഡ് പരിശോധനയിലും വിമാനത്താവളത്തിൽ നടത്തിയ പരിശോധനയിലും നെഗറ്റിവ് ആയിരുന്നു. വീട്ടിൽ െഎസോലേഷനിൽ കഴിയുന്ന രോഗിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും രോഗിയുമായി ഇടപെടുേമ്പാൾ എല്ലാവിധ ആരോഗ്യ മുൻകരുതൽ നടപടികളും പാലിക്കുന്നുണ്ടെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. ഏതുതരത്തിലുള്ള പൊതുജനാരോഗ്യ പ്രശ്നങ്ങളും നേരിടാൻ ഒമാനിലെ ആരോഗ്യ മേഖല സുസജ്ജമാണ്. രോഗബാധിതരെ കണ്ടെത്താൻ അതിർത്തികളിൽ വിപുലമായ സംവിധാനം ഒരുക്കിയിട്ടുണ്ട്. ആവശ്യമെങ്കിൽ സെൻട്രൽ പബ്ലിക് ഹെൽത്ത് ലേബാറട്ടറികളുടെ ശേഷി ഉയർത്താനും ഒരുക്കമാണെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.

കോവിഡ് മുൻകരുതലിെൻറ ഭാഗമായുള്ള സുപ്രീം കമ്മിറ്റിയുടെ നിർദേശങ്ങൾ സ്വദേശികളും വിദേശികളും പാലിക്കണം. അടിയന്തര ആവശ്യങ്ങളില്ലെങ്കിൽ വിദേശയാത്രകൾ ഒഴിവാക്കണം. മുൻഗണന പട്ടികയിലുള്ളവർ കോവിഡ് വാക്സിനേഷൻ നിർബന്ധമായും സ്വീകരിക്കണം. സാമൂഹിക അകലം പാലിക്കണം. രോഗബാധിതരായവർ ഹെൽത്ത് െഎസോലേഷനിൽ പോവുകയും എല്ലാവിധ മുൻകരുതൽ നിർദേശങ്ങളും പാലിക്കുകയും വേണം. അതിനിടെ ഒമാനിലെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തിൽ ഒാരോ ദിവസവും വർധനയുണ്ട്. ചൊവ്വാഴ്ച 190 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.

ഇതോടെ മൊത്തം രോഗികളുടെ എണ്ണം 1,29,774 ആയി. 34 പേർക്കുകൂടി രോഗം ഭേദമായി. 1,22,406 പേരാണ് ഇതുവരെ രോഗമുക്തരായത്. 94.3 ശതമാനമാണ് രോഗമുക്തി നിരക്ക്. പുതിയ മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. മരണസംഖ്യ 1502ൽതന്നെ തുടരുകയാണ്. 12 പേരെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 70 പേരാണ് ആശുപത്രികളിൽ ചികിത്സയിലുള്ളത്. ഇതിൽ 26 പേർ തീവ്രപരിചരണ വിഭാഗത്തിലാണുള്ളത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:covidupadtesomn
Next Story