ദേശീയ കോവിഡ് സർവേ: രണ്ടാംഘട്ടം തുടങ്ങി
text_fieldsമസ്കത്ത്: രാജ്യത്തെ കോവിഡ് രോഗപ്പകർച്ചയുടെ ആഴം കണ്ടെത്തുന്നതിനായുള്ള ദേശീയതല സിറോളജിക്കൽ സർവേയുടെ രണ്ടാംഘട്ടം തുടങ്ങി. മഹാമാരിയുടെ അടുത്ത ഘട്ട പ്രതിരോധ നടപടികൾക്ക് രൂപം നൽകുന്നതിെൻറ ഭാഗമായാണ് സർവെയെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. കഴിഞ്ഞ ജൂലൈ 12നാരംഭിച്ച ആദ്യഘട്ടം പൂർത്തീകരിച്ചു. ഇതിെൻറ ഭാഗമായി ശേഖരിച്ച വിവിധ പ്രായപരിധിയിലുള്ള സ്വദേശികളുടെയും വിദേശികളുടെയും രക്ത സാമ്പിളുകളുടെ പരിശോധനകൾ പൂർത്തിയായി. അന്തിമ റിപ്പോർട്ട് അടുത്ത ദിവസങ്ങളിൽ പുറത്തിറങ്ങും.
അഞ്ചു ദിവസമെടുത്താണ് ഒരു ഘട്ടം പൂർത്തിയാക്കുക. ഒാരോ ഘട്ടത്തിനുമിടയിൽ രണ്ടാഴ്ച ഇടവേളയുണ്ടാകും. ശരാശരി അയ്യായിരം രക്ത സാമ്പിളുകൾ ആയിരിക്കും ഒരു ഘട്ടത്തിൽ ശേഖരിക്കുക. വെല്ലുവിളികൾ മറികടന്നതായും സുഗമമായ വിവര ശേഖരണത്തിന് വേണ്ട എല്ലാ ക്രമീകരണങ്ങളും ഉറപ്പാക്കിയതായും ആരോഗ്യവകുപ്പ് അറിയിച്ചു. രണ്ടാംഘട്ടം കഴിഞ്ഞയാഴ്ച ആദ്യം തുടങ്ങാനാണ് ഉദ്ദേശിച്ചിരുന്നതെങ്കിലും പെരുന്നാൾ അവധിയും ലോക്ഡൗണും കണക്കിലെടുത്ത് നീട്ടുകയായിരുന്നു.
സർവേയിൽ പെങ്കടുക്കാൻ തെരഞ്ഞെടുത്തവർക്ക് ആരോഗ്യ മന്ത്രാലയത്തിൽനിന്ന് എസ്.എം.എസ് അയക്കുകയാണ് ആദ്യം ചെയ്യുക. തുടർന്ന് വാക്കാലുള്ള പ്രാഥമിക സമ്മതം അറിയുന്നതിനായി ടെലിഫോണിൽ വിളിക്കും. ശേഷം അടുത്ത ഹെൽത്ത് സെൻററിലെത്താൻ നിർദേശിക്കുകയും അവിടെ വെച്ച് സമ്മതം എഴുതിവാങ്ങുകയും ചെയ്യും. വിവരങ്ങൾ ശേഖരിക്കുകയും ഒപ്പം രക്തസാമ്പിൾ എടുക്കുകയും ചെയ്യും. സാമ്പിൾ നൽകുന്നവർ െഎസൊലേഷനിൽ പോവുകയോ ഇലക്ട്രോണിക് ട്രാക്കിങ് ബ്രേസ്ലെറ്റുകൾ ധരിക്കുകയോ വേണ്ടിവരില്ല. സർവേയുടെ ഭാഗമായി വിവിധ ഭാഷകളിലുള്ള ആരോഗ്യ പ്രവർത്തകരുടെ സേവനം ഉറപ്പാക്കുമെന്നും അധികൃതർ അറിയിച്ചു.
സർവേയിൽ പെങ്കടുത്തില്ലെങ്കിൽ അവർക്കെതിരെ നിയമപരമായി ഒരു നടപടിയും ഉണ്ടാകില്ലെന്ന് അധികൃതർ അറിയിച്ചു. വിവിധ പ്രായപരിധിയിലുള്ളവർക്കിടയിലെ കോവിഡ് വ്യാപനം, ലബോറട്ടറി പരിശോധനയിലൂടെ സ്ഥിരീകരിക്കാത്ത കേസുകൾ കണ്ടെത്തൽ, വിവിധ ഗവർണറേറ്റുകളിലെ രോഗപ്പകർച്ചയുടെ തോത്, ലക്ഷണങ്ങളില്ലാത്ത രോഗബാധിതരുടെ നിരക്ക് തുടങ്ങിയവ സർവേയിലൂടെ വിലയിരുത്താനാകും.
ഇതോടൊപ്പം, കോവിഡ് വ്യാപനം ജനങ്ങളുടെ ജീവിത നിലവാരത്തെ എങ്ങനെയാണ് ബാധിച്ചത്, ലോക്ഡൗൺ ഉണ്ടായിരുന്ന പ്രദേശങ്ങളിലെയും ഇല്ലാതിരുന്ന പ്രദേശങ്ങളിലെയും രോഗവ്യാപനത്തിെൻറ തോത് താരതമ്യപ്പെടുത്താനും സർവേ വഴി സാധിക്കുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. അതിനാൽ സർവേയുടെ പ്രാധാന്യത്തെ കുറിച്ച് പൊതുജനാവബോധം വളർത്തിയെടുക്കേണ്ടതുണ്ടെന്നും ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.