ദുബൈ എക്സ്പോ: ഒമാൻ പവിലിയനിൽ ദേശീയ ദിനാഘോഷം ഇന്ന്
text_fieldsദേശീയ ദിനാഘോഷ പരിപാടിയിൽ പെങ്കടുക്കാൻ ഉപപ്രധാനമന്ത്രിയും സുൽത്താെൻറ
പ്രതിനിധിയുമായ സയ്യിദ് അസദ്
ബിൻ ത്വാരിഖ് അൽ സെയ്ദ് യാത്ര തിരിച്ചപ്പോൾ
മസ്കത്ത്: ആേഗാള വാണിജ്യമേളയായ ദുബൈ എക്സ്പോയിലെ ഒമാെൻറ പവിലിയനിൽ ഞായറാഴ്്ച രാജ്യത്തിെൻറ 51ാം ദേശീയദിനം ആഘോഷിക്കും. ഉപപ്രധാനമന്ത്രിയും സുൽത്താെൻറ പ്രതിനിധിയുമായ സയ്യിദ് അസദ് ബിൻ ത്വാരിഖ് അൽ സെയ്ദിെൻറ നേതൃത്വത്തിലുള്ള പ്രത്യേക സംഘം പെങ്കടുക്കും.
ആഘോഷ ഭാഗമായി വിവിധങ്ങളായ പരിപാടികളാണ് സംഘാടകർ ആസൂത്രണം ചെയ്തിട്ടുള്ളത്. രാജ്യത്തിെൻറ വിശേഷ ദിവസങ്ങളിൽ പ്രത്യേകമായ പരിപാടികൾ പവിലിയനിൽ നടക്കാറുണ്ട്. ഒമാൻ വനിതാദിനത്തിെൻറ ഭാഗമായി സെമിനാറുകളും സംരംഭക സംഗമങ്ങളും നടന്നിരുന്നു. അന്താരാഷ്ട്ര യാത്രക്കായി സുൽത്താനേറ്റിൽനിന്ന് പുറപ്പെട്ട റോയൽ ഒമാൻ നേവിയുടെ കപ്പൽ 'ശബാബ് ഒമാൻ രണ്ടി'ലെ അംഗങ്ങളും ദേശീയദിന പരിപാടിയിൽ പങ്കാളിയാകും. നവംബർ ഏഴിനായിരുന്നു കപ്പലിെൻറ യാത്ര ഒമാനിൽനിന്ന് ആരംഭിച്ചത്.
കുവൈത്തിലെ അൽ ശുവൈഖ് തുറമുഖം, സൗദി അറേബ്യയിലെ ദമ്മാമിലെ കിങ് അബ്ദുൽ അസീസ് തുറമുഖം, ബഹ്റൈൻ, ഖത്തറിലെ ദോഹ തുറമുഖം എന്നിവിടങ്ങളിലെ സന്ദശനത്തിന് ശേഷമാണ് ശബാബ് ഒമാൻ രണ്ട് ദുബൈയിലെ പവിലിയനിൽ എത്തുന്നത്. ആയിരക്കണക്കിന് ആളുകളാണ് ദിനേന ഒമാൻ പവിലിയൻ സന്ദർശിക്കുന്നത്.
ആധുനിക സാങ്കേതികവിദ്യകളുടെയും സൗണ്ട് മാനേജ്മെൻറിെൻറയും ദൃശ്യാവിഷ്കാരം ഇവിടേക്ക് ജനങ്ങളെ ആകർഷിക്കുന്ന ഘടകങ്ങളിലൊന്നാണ്. സുൽത്താനേറ്റ് ഇതുവരെ നേടിയെടുത്ത വികസന നേട്ടങ്ങളും പവിലിയനിലൂടെ ജനങ്ങളുടെ മുന്നിലെത്തിക്കുന്നുണ്ട്. ഒമാനെ വിനോദസഞ്ചാരത്തിനും നിക്ഷേപത്തിനും അനുഗുണമായ രാജ്യമായും എക്സ്പോയിലൂടെ പരിചയപ്പെടുത്തുന്നുണ്ട്. ഒമാനിൽനിന്നുള്ള നൂറുകണക്കിന് ചെറുകിട, ഇടത്തരം സംരംഭകരാണ് എക്സ്പോയിൽ പങ്കെടുക്കുന്നത്.
ദുബൈ ഭരണാധികാരി ശൈഖ് മക്തൂം, യു.എ.ഇ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറും അബൂദബി കിരീടാവകാശിയുമായ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്, ഒമാന്‍ സാംസ്കാരിക, കായിക, യുവജനമന്ത്രി ദീ യസിന് ബിന്‍ ഹൈതം ബിന്‍ താരിക് അല്‍ സഈദ്, വിദേശകാര്യമന്ത്രി സയ്യിദ് ബദര്‍ ബിന്‍ ഹമദ് അല്‍ ബുസൈദി, റോയല്‍ ആര്‍മി കമാന്‍ഡര്‍ മേജര്‍ ജനറല്‍ മതാര്‍ ബിന്‍ സലിം അല്‍ ബലൂഷി അടക്കമുള്ള പ്രമുഖര്‍ വിവിധ സമയങ്ങളിൽ പവിലിയന് സന്ദര്‍ശിച്ചിരുന്നു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.