Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഇ-കോമേഴ്സ്: ഒമാനിൽ...

ഇ-കോമേഴ്സ്: ഒമാനിൽ 2030ഓടെ ലക്ഷ്യമിടുന്നത് 657 കോടി ഡോളർ

text_fields
bookmark_border
മൊആവിയ അൽ റവാസ്
cancel
camera_alt

മൊആവിയ അൽ റവാസ്

മസ്കത്ത്: 2030ഓടെ ഒമാന്‍റെ തൊഴിൽ-വ്യാപാര രംഗത്ത് ഇ-കോമേഴ്സ് വിപണിയുടെ ലക്ഷ്യം 657 കോടി ഡോളറാണെന്ന് ഐ.ഒ.എൻ എൽ.എൽ.സിയുടെ സി.ഇ.ഒയും സഹസ്ഥാപകനുമായ മൊആവിയ അൽ റവാസ്.

ഒമാൻ കൺവെൻഷൻ ആൻഡ് എക്‌സിബിഷൻ സെന്‍ററിൽ നടന്ന ഒമാൻ ജോബ്‌സ് ഫെയറിൽ ഇ-കൊമേഴ്‌സിന്‍റെ തൊഴിൽ സാധ്യതകളെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിലവിലെ സ്ഥിതിവിവരക്കണക്കുകളെയും പ്രവചനങ്ങളെയും ആധാരമാക്കി രാജ്യത്തെ ഇ-കൊമേഴ്‌സ് മേഖലയിൽ തൊഴിൽ സൃഷ്ടിക്കുന്നതിനെക്കുറിച്ചും സാമ്പത്തിക വളർച്ചക്കുമുള്ള സാധ്യതകളെക്കുറിച്ചും അൽ റവാസ് വിശദീകരിച്ചു.

ഒമാനിലെ 69.5 ശതമാനം പേരും സ്വകാര്യമേഖലയിലാണ് ജോലിചെയ്യുന്നത്. 16.2 ശതമാനം പൊതു മേഖലയിലും, 14.3 ശതമാനം പേർ മറ്റുമേഖലകളിലുമാണ് പ്രവർത്തിക്കുന്നത്. പൊതുമേഖലയിൽ ജോലിചെയ്യുന്ന 346,460 പേരിൽ 84 ശതമാനവും സ്വദേശികളാണ്. എന്നാൽ, സ്വകാര്യമേഖലയിൽ പ്രവർത്തിക്കുന്ന 218,000 പേരിൽ 14 ശതമാനം മാത്രമാണ് ഒമാനി പ്രാതിനിധ്യമുള്ളത്.

കണക്കുകൾ പ്രകാരം കൂടുതൽ സ്വദേശികൾ സ്വകാര്യ മേഖലകളിലും ഇ-കോമേഴ്സ് പോലുള്ള സെക്ടറുകളിലും ജോലി ചെയ്യാൻ സന്നദ്ധരാകണമെന്നും അൽ റവാസ് ചൂണ്ടിക്കാട്ടി.

പ്രാദേശിക വിപണി വളർച്ചയുടെയും ഗവൺമന്‍റിന്‍റെ റിപ്പോർട്ടുകളുടെയും കണക്കുകൾ പ്രകാരം ഇ-കോമേഴ്സ് വിപണി 2025ഓടെ 264 കോടി ഡോളറിലേക്കും 2030ഓടെ 657 കോടി ഡോളറിലേക്കുമുയരുമെന്നാണ് കണക്കാക്കുന്നത്.

സാമ്പത്തികമായ നേട്ടം മാത്രമല്ല ഇതുവഴി രാജ്യത്തിനുണ്ടാവുകയെന്നും തൊഴിൽ മേഖലയിയെ സാധ്യതകൾ ഗണ്യമായി വർധിക്കുമെന്നും അൽ റവാസ് പറഞ്ഞു. 2028ഓടെ രണ്ടു ലക്ഷം തൊഴിലുകൾ മേഖലക്ക് സൃഷ്ടിക്കാൻ കഴിയുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oman NewsTargetE-Commerce
News Summary - E-commerce-Oman targets 657 crore by 2030
Next Story