Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_right‘ഫാക് കുർബ’;...

‘ഫാക് കുർബ’; സാമ്പത്തിക സഹായവുമായി വീണ്ടും ആ കരങ്ങളെത്തി

text_fields
bookmark_border
‘ഫാക് കുർബ’; സാമ്പത്തിക സഹായവുമായി വീണ്ടും ആ കരങ്ങളെത്തി
cancel

മസ്കത്ത്: ചെറിയ കുറ്റങ്ങൾക്ക് പിഴയടക്കാൻ കഴിയാത്തതിനെ തുടർന്ന് ജയിലിലകപ്പെട്ടവരെ മോചിതരാക്കാൻ സഹായിക്കുന്ന ഫാക് കുർബ പദ്ധതിക്ക് സഹായഹസ്തവുമായി തുടർച്ചയായി ഏഴാം വർഷവും ആ കരങ്ങളെത്തി. ദാഹിറ ഗവർണറേറ്റിലെ പേരുവെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത സ്വദേശി പൗരനാണ് 38 പേരുടെ മോചനത്തിനായി സംഭാവന നൽകിയത്. അഹദ് ഫൗണ്ടേഷനും സാമ്പത്തിക സഹായവുമായി ദിവസങ്ങൾക്ക് മുമ്പ് എത്തിയിരുന്നു. ഫാക് കുർബ പദ്ധതിയുടെ പത്താം പതിപ്പാണ് ഈ വർഷം നടക്കുന്നത്. ഒമാന്‍ ലോയേഴ്‌സ് അസോസിയേഷനാണ് പദ്ധതിക്ക് നേതൃത്വം നൽകുന്നത്. പൊതുജനങ്ങളിൽനിന്ന് പണം സ്വരൂപിച്ചാണ് ജയിലിൽ കഴിയുന്നവരെ മോചിപ്പിക്കുന്നത്.

2012ൽ തുടങ്ങിയ പദ്ധതിയിലൂടെ ആയിരക്കണക്കിന് ആളുകളെ  ജീവിതത്തിന്‍റെ സന്തോഷത്തിലേക്ക് കൊണ്ടുവരാൻ കഴിഞ്ഞിട്ടുണ്ട്. ഒമാനി സമൂഹത്തിലെ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും അകമഴിഞ്ഞ പിന്തുണയാണ് ‘ഫാക് കുർബ’പദ്ധതിയുടെ വിജയത്തിന് പിന്നിൽ. ഒരു അഭിഭാഷകൻ ആരംഭിച്ച സംരംഭം, പിന്നീട് ഒരു കൂട്ടം അഭിഭാഷകർ ഏറ്റെടുക്കുകയും ഇന്ന് അത് വ്യക്തികളും ഗ്രൂപ്പുകളും സ്ഥാപനങ്ങളും ചേർന്ന് വിജയകരമാക്കാൻ ഒരുമിച്ച് പ്രവർത്തിക്കുന്ന അവസ്ഥയിലേക്ക് എത്തിയിട്ടുണ്ട്.

സംഭാവന ചെയ്യാൻ ആഗ്രഹിക്കുന്നവർ, സംരംഭത്തിന്റെ വെബ്‌സൈറ്റ് വഴിയും (www.fakkrba.om) നിയുക്ത ബാങ്ക് അക്കൗണ്ടിലൂടെയും നൽകാമെന്ന് അധികൃതർ അറിയിച്ചു. അടുത്തമാസം 16 വരെ ഫാക് കുർബ പദ്ധതി തുടരും. പദ്ധതിക്ക് സാമ്പത്തിക പിന്തുണയുമായി സുല്‍ത്താന്‍റെ പത്നിയും പ്രഥമ വനിതയുമായ അസ്സയിദ അഹദ് അബ്ദുല്ല ഹമദ് അല്‍ ബുസൈദി, സയ്യിദ് ബില്‍ അറബ് ബിന്‍ ഹൈതം അല്‍ സഈദ് എന്നിവരും കഴിഞ്ഞ വർഷം എത്തിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omanFak Kurba
News Summary - Fak Kurba- oman
Next Story