മസ്കത്തിലെ ബീച്ചുകളിൽ കുടുംബ സന്ദർശകരുടെ തിരക്ക്
text_fieldsഖന്താബ് ബീച്ചിൽ വെള്ളിയാഴ്ച ൈവകീട്ട് എത്തിയവർ
മസ്കത്ത്: മസ്കത്തിലെ വിവിധ ബീച്ചുകളിൽ വാരാന്ത്യങ്ങളിൽ സന്ദർശകരുടെ വൻ തിരക്ക്. സ്വദേശികളും വിദേശികളും കുടുംബസമേതമാണ് ബീച്ചുകളിൽ എത്തിയത്. കോവിഡുമായി ബന്ധപ്പെട്ട് ബീച്ചുകളിൽ എത്തുന്നവർ സുരക്ഷാ മുന്നറിയിപ്പുകൾ പാലിക്കണമെന്ന് നിർദേശമുണ്ടെങ്കിൽ ബഹുഭൂരിപക്ഷം പേരും അതൊന്നും പാലിക്കാത്ത കാഴ്ചയാണ് കണ്ടത്.
മുഖാവരണം ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെ കൂട്ടം കൂടിയുമാണ് പലരും നടക്കുന്നത്. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി രാജ്യത്തെ പൊതുപാർക്കുകൾ ഇതുവരെ തുറന്നിട്ടില്ല. മാളുകളിലാണെങ്കിൽ സന്ദർശകർ രണ്ടുമണിക്കൂർ മാത്രമാണ് ചെലവഴിക്കാൻ പാടുള്ളൂവെന്ന് നിയന്ത്രണമുണ്ട്. ഇൗ സാഹചര്യത്തിൽ നിയന്ത്രണങ്ങളില്ലാതെ സമയം ചെലവഴിക്കാൻ പറ്റുന്ന സ്ഥലമെന്ന നിലയിലാണ് സ്വദേശി, വിദേശി കുടുംബങ്ങളും ബാച്ലർമാരുമെല്ലാം വാരാന്ത്യങ്ങളിൽ കടൽതീരങ്ങളിലേക്ക് ഒഴുകിയെത്തുന്നത്.
വരുന്നവരിൽ ധാരാളം പേർ കുളിക്കാൻ ഇറങ്ങുന്നുണ്ട്. ഫുട്ബാൾ കളിച്ചും മറ്റും ദീർഘനേരം ബീച്ചുകളിൽ ചെലവഴിക്കുന്നവരും ധാരാളമാണ്.കടൽതീരങ്ങളിൽ എത്തുന്നവർ കൂട്ടം കൂടരുതെന്നും സുരക്ഷാ നിർദേശങ്ങൾ പാലിക്കണമെന്നും ആരോഗ്യ മന്ത്രി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. കുളിക്കാനിറങ്ങുേമ്പാൾ മാത്രമാണ് മുഖാവരണം മാറ്റാൻ പാടുള്ളൂവെന്ന് റോയൽ ഒമാൻ പൊലീസും അറിയിച്ചിരുന്നു.അല്ലാതെ മുഖാവരണം ധരിക്കാതിരിക്കുന്നത് ശിക്ഷാർഹമാണെന്നാണ് അധികൃതർ അറിയിച്ചത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.