ഗസ്സ; ഒമാൻ-നെതർലൻഡ്സ് വിദേശകാര്യ മന്ത്രിമാർ ഫോണിൽ സംസാരിച്ചു
text_fieldsവിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി
മസ്കത്ത്: വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദിയും നെതർലൻഡ്സ് വിദേശകാര്യ മന്ത്രി ഹങ്കെ ബ്രൂയിൻസ് സ്ലോട്ടും ഫോണിൽ സംസാരിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ ബന്ധങ്ങളെയും നിലവിലുള്ള സഹകരണത്തെക്കുറിച്ചും ചർച്ച നടത്തി.
ഗസ്സ മുനമ്പിലെ മാനുഷിക ദുരന്തം ഉടനടി അവസാനിപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ഇരുവരും പറഞ്ഞു. സമാധാനം കൈവരിക്കാനുള്ള ഏക മാർഗം ദ്വിരാഷ്ട്ര പരിഹാരമാണെന്നും ഇരുവരും ചൂണ്ടികാട്ടി.
ഉപരോധം, വംശഹത്യ, ഗസ്സയിലെ ജനങ്ങളെ പട്ടിണിക്കിടൽ എന്നിവയുൾപ്പെടെയുള്ള ലംഘനങ്ങൾക്ക് ഇസ്രയേലിനെ ഉത്തരവാദിയാക്കേണ്ടതിന്റെയും അന്താരാഷ്ട്ര നിയമങ്ങളെ പാലിക്കേണ്ടത്തിന്റെ പ്രാധാന്യത്തെപ്പറ്റിയും സയ്യിദ് ബദർ അടിവരയിട്ടു പറഞ്ഞു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.