ഹാഥറസ് ദുരന്തം: സുൽത്താൻ അനുശോചിച്ചു
text_fieldsമസ്കത്ത്: ഉത്തർപ്രദേശിലെ ഹാഥറസിൽ പ്രാർഥനച്ചടങ്ങിനിടെയുണ്ടായ തിക്കിലും തിരക്കിലുംപെട്ട് നിരവധിപേർ മരിച്ച സംഭവത്തിൽ ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് അനുശോചിച്ചു.
ഇരകളുടെ കുടുംബങ്ങളോടും സൗഹൃദമുള്ള ഇന്ത്യൻ ജനതയോടും തന്റെ ആത്മാർത്ഥമായ അനുശോചനവും സഹതാപവും അറിയിക്കുകയാണെന്ന് ഇന്ത്യൻ പ്രസിഡന്റ് ദ്രൗപതി മുർമുവിന് അയച്ച അനുശോചന സന്ദേശത്തിൽ സുൽത്താൻ പറഞ്ഞു.
ഹാഥറസിലെ സിക്കന്ദ്റ റാവു പൊലീസ് സ്റ്റേഷൻ പരിധിയിലെ ഫുൽറായി ഗ്രാമത്തിൽ ചൊവ്വാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം. നൂറിനു മുകളിൽ ആളുകളാണ് മരിച്ചത്. ഇതിൽ നിരവധി സ്ത്രീകളും മൂന്നു കുട്ടികളുമുണ്ട്.
നിരവധി പേർക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്തു. നാരായൺ സാകർ ഹരി (ഭോലെ ബാബ) എന്ന പ്രാദേശിക ഗുരുവിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ‘സത്സംഗ്’ ചടങ്ങിനിടെയാണ് തിക്കും തിരക്കുമുണ്ടായത്. 50,000ത്തിലധികം പേർ ഒത്തുകൂടിയ ചടങ്ങ് അവസാനിച്ചശേഷം ആളുകൾ പിരിഞ്ഞുപോകാൻ തുടങ്ങുമ്പോഴായിരുന്നു ദുരന്തം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.