Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightതെരഞ്ഞെടുപ്പ് ഹരജിയിൽ...

തെരഞ്ഞെടുപ്പ് ഹരജിയിൽ ആശങ്കയില്ല -നജീബ് കാന്തപുരം എം.എൽ.എ

text_fields
bookmark_border
തെരഞ്ഞെടുപ്പ് ഹരജിയിൽ ആശങ്കയില്ല -നജീബ് കാന്തപുരം എം.എൽ.എ
cancel
camera_alt

മസ്കത്തിൽ നടന്ന വാർത്തസമ്മേളനത്തിൽ നജീബ് കാന്തപുരം എം.എൽ.എ സംസാരിക്കുന്നു

മസ്കത്ത്: പെരിന്തൽമണ്ണ നിയമസഭ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ഹരജിയിൽ ഒരു ആശങ്കയുമില്ലെന്ന് നജീബ് കാന്തപുരം എം.എൽ.എ. മസ്കത്തിൽ വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങൾ തെരഞ്ഞെടുത്ത ജനപ്രതിനിധിയാണ് ഞാൻ. അവർ തെരഞ്ഞെടുത്ത കാലമത്രയും ജനങ്ങൾക്കു മുന്നിലുണ്ടാകും. ചില ആളുകൾക്ക് ഇക്കാര്യത്തിൽ മാധ്യമങ്ങൾക്കു മുന്നിൽ വരാൻ താൽപര്യമുണ്ട്. അതിനുള്ള പരിശ്രമങ്ങളാണ് അവർ നടത്തിക്കൊണ്ടിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് മാധ്യമങ്ങളടക്കം പലരും അടിസ്ഥാനരഹിതമായ പ്രചാരണമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. കേസിൽ പ്രാരംഭ നടപടികൾപോലും തുടങ്ങിയിട്ടില്ല. മാനദണ്ഡങ്ങൾ പാലിക്കാത്തതിനാൽ കൗണ്ടിങ് ഏജന്‍റുമാർ അസാധുവെന്നു പറഞ്ഞ് മാറ്റിവെച്ച 348 തപാൽ വോട്ടാണ് വീണ്ടും പരിഗണിക്കണമെന്ന് പറയുന്നത്. ഇങ്ങനെ മാറ്റിവെച്ച വോട്ടുകൾ എല്ലാ മണ്ഡലത്തിലും ഉണ്ടാകും. തെരഞ്ഞെടുപ്പ് കമീഷന്റെ അന്വേഷണത്തോട് സഹകരിക്കുമെന്നും കോടതിയിൽ പൂർണ വിശ്വാസമുണ്ടെന്നും എം.എൽ.എ പറഞ്ഞു.

പിണറായി ഏകാധിപതി

കേരളം കണ്ടം ഏറ്റവും വലിയ ഏകാധിപതിയാണ് പിണറായി വിജയൻ. ആ ഏകാധിപതിയുടെ മാനസികരോഗത്തിന്‍റെ ഭാഗമാണ് പൊതുജനങ്ങളെയടക്കം ബുദ്ധിമുട്ടിച്ച് അദ്ദേഹത്തിന് ഏർപ്പെടുത്തിയ സുരക്ഷ നടപടികൾ. സ്റ്റാലിനിസ്റ്റ് രാഷ്ട്രീയമാണ് പിണറായി മുന്നോട്ടുവെക്കുന്നത്, ഇത് അപകടമാണ്. സാംസ്കാരികപരവും വിദ്യാഭ്യാസപരവുമായി മുന്നിട്ടുനിൽക്കുന്ന കേരളത്തിന് അനുയോജ്യനായ മുഖ്യമന്ത്രിയല്ല അദ്ദേഹം. തെരുവിൽ പൊതുജനങ്ങളെ തടഞ്ഞ് ഒരു മുഖ്യമന്ത്രിക്ക് സഞ്ചരിക്കേണ്ടിവരുന്നത് മോദിസം കേരളത്തിൽ നടപ്പാക്കുന്നതുകൊണ്ടാണ്. ബി.ബി.സിയെ ഇ.ഡിയെ ഉപയോഗിച്ച് വേട്ടയാടുന്ന സമാനമായ പ്രവർത്തനമാണ് കേരളത്തിലെ സർക്കാറും ചെയ്യുന്നത്. ഒരു അഡ്ജസ്റ്റ്മെന്‍റ് രാഷ്ട്രീയത്തിനും മുസ്ലിം ലീഗ് തയാറല്ല.

ആർ.എസ്.എസുമായി ചർച്ചക്കില്ല

നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ആർ.എസ്.എസുമായി ഒരു ആശയവിനിമയത്തിനുപോലും പ്രസക്തിയില്ല. അത്രയധികം മുറിവുകളും വിഭജനങ്ങളും ഉണ്ടാക്കിയ സംഘടനയാണത്. ജമാഅത്തെ ഇസ്ലാമി നടത്തിയ ചർച്ചയുമായി ബന്ധപ്പെട്ട് അവരാണ് മറുപടി പറയേണ്ടതെന്നും എം.എൽ.എ പറഞ്ഞു. ജെൻഡർ ന്യൂട്രാലിറ്റയല്ല, ജെൻഡർ റെസ്പെക്ടാണ് വേണ്ടത്. ട്രാൻസ്ജെൻഡർ കമ്യൂണിറ്റിയോട് ആദരവാണുള്ളത്.

ട്രാൻസ്ജെൻഡർ: സി.പി.എമ്മിന്‍റേത് മതവിരുദ്ധ അജണ്ട

ട്രാൻസ്ജെൻഡർ വിഷയവുമായി ബന്ധപ്പെട്ട് ഇപ്പോൾ നടക്കുന്നത് ലിബറൽ സൊസൈറ്റിക്കു വേണ്ടിയുള്ള അത്യന്തം അപകടകരമായ ചർച്ചയാണ്. ഇത് സി.പി.എം ഉയർത്തിക്കൊണ്ടുവരുന്നത് കൃത്യമായ മതവിരുദ്ധ അജണ്ടയുടെ ഭാഗമാണ്.മതബോധം വെച്ചുപുലർത്തിയിരുന്ന സമൂഹങ്ങൾക്കെന്നും കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ എതിരായിരുന്നു.

ധാർമികതയെ തകർക്കാനായി ലിബറൽ ചിന്താഗതിയെ പ്രോത്സാഹിപ്പിക്കുകയാണ് ഇവർ ചെയ്യുന്നത്. പ്രവാസി വിദ്യാർഥികൾക്കിടയിൽ ഐ.എ.എസ് പോലെയുള്ള കാര്യങ്ങളെ കുറിച്ച് അറിവ് കുറവാണെന്നും ഇതിനായി ബോധവത്കരണം അത്യാവശ്യമാണെന്നും എം.എൽ.എ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Election PetitionKanthapuram M L.A. Najeeb
News Summary - Kanthapuram M L.A. Najeeb about Election Petition
Next Story