കേരള ബജറ്റ്: പ്രതീക്ഷയുമായി പ്രവാസികൾ; നൽകിയത് മുന്തിയ പരിഗണന
text_fieldsമസ്കത്ത്: വെള്ളിയാഴ്ച ധനകാര്യമന്ത്രി തോമസ് െഎസക് നിയമസഭയിൽ അവതരിപ്പിച്ച ബജറ്റിൽ പ്രവാസികൾക്ക് ഏറെ പ്രതീക്ഷകൾ. പ്രവാസികളെ ഏറ്റവും കൂടുതൽ പരിഗണിച്ച ആദ്യ ബജറ്റാണ് ഇതെന്ന് വിലയിരുത്തപ്പെടുന്നു. പ്രവാസിക്ഷേമത്തിന് 80 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. കേരള സർക്കാർ ഏറ്റവും കൂടുതൽ സാമ്പത്തിക ഞെരുക്കം നേരിടുന്ന ഇൗ സമയത്തും ഇൗ തുക വകയിരുത്തിയതിൽ പ്രവാസികൾ സന്തുഷ്ടരാണ്. പ്രവാസികളുമായി ബന്ധപ്പെട്ട എല്ലാ മേഖലകളും സ്പർശിക്കാൻ കഴിഞ്ഞതും ബജറ്റിെൻറ പ്രത്യേകതയായി കണക്കാക്കുന്നു.
വിദേശരാജ്യങ്ങളിൽ കഷ്ടപ്പെടുന്നവരെ സഹായിക്കാൻ 16 കോടി രൂപ വിലയിരുത്തിയിട്ടുണ്ട്. പ്രവാസ പെൻഷൻ രണ്ടായിരം രൂപയിൽനിന്ന് ഉയർത്തുമെന്നും ബജറ്റിൽ പറയുന്നു. ഉയർത്തുന്ന തുക പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ക്രമേണ ഇത് മൂവായിരം ആക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രവാസജീവിതം മതിയാക്കി തിരിച്ചുവരുന്ന 60 കടന്നവർക്ക് ഇത് ഏറെ ആശ്വാസകരമാവുമെന്നതിൽ സംശയമില്ലെന്ന് സാമ്പത്തിക നിരീക്ഷകനും അൽ ജദീദ് എക്സ്ചേഞ്ച് ജനറൽ മേനജറുമായ ബി. രാജൻ വിലയിരുത്തുന്നു. പ്രവാസ ലോകത്തുള്ളവരുടെ നൈപുണ്യം വിലയിരുത്താൻ ഡാറ്റാ ബാങ്ക് ഉണ്ടാക്കുമെന്ന് ബജറ്റിൽ പറയുന്നുണ്ട്. കഴിഞ്ഞ ബജറ്റിൽ ഇതുസംബന്ധിച്ച നിർേദശമുണ്ടായിരുന്നെങ്കിലും നടപ്പാക്കിയിരുന്നില്ല. നാട്ടിലുള്ളവരെക്കാൾ കഴിവും സേങ്കതിക വിവരവും കൂടുതലുള്ളവരാണ് വിദേശ രാജ്യങ്ങളിലുള്ളത്. ഇവരുടെ കഴിവും നൈപുണ്യവും സാേങ്കതിക മികവും അളക്കാനും കണ്ടെത്താനുമാണ് ഡാറ്റാ ബാങ്ക്. ഇത് യാഥാർഥ്യമാകുന്ന പക്ഷം പ്രവാസികൾക്കായുള്ള പദ്ധതികൾ ഇതുപയോഗിച്ച് കാര്യക്ഷമമായി തയാറാക്കാൻ സാധിക്കും.
പ്രവാസി പുനരധിവാസ പദ്ധതിയുടെ ആദ്യ ചുവടായും ഇത് കണക്കാക്കുന്നു. നോർക്കയുമായി സഹകരിച്ച് നിരവധി പദ്ധതികൾ നടപ്പാക്കാനും പദ്ധതിയുണ്ട്. ഉൗരാളുങ്കൽ സൊസൈറ്റി മോഡൽ സംവിധാനമാണ് സർക്കാർ മുന്നിൽ കാണുന്നത്. പ്രവാസി ചിട്ടി പദ്ധതി ഉടൻ ആരംഭിക്കുമെന്നും ബജറ്റിൽ പറയുന്നു. ഒാൺലൈനായാണ് പദ്ധതി നടപ്പാക്കുക. ഏപ്രിൽ മുതൽ ചിട്ടി ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ചിട്ടിയിൽ ചേരുന്നവർക്ക് ഇൻഷുറൻസ് പരിരക്ഷ അടക്കം നിരവധി ആനുകൂല്യങ്ങൾ ലഭിക്കും. ഇതിൽനിന്നുള്ള വരുമാനം കിഫ്ബി പദ്ധതികൾക്കായി വിനിയോഗിക്കും. ലോക കേരള സഭയുടെ നടത്തിപ്പിനും മറ്റുമായി ആറുകോടി രൂപ നീക്കിവെച്ചിട്ടുണ്ട്. പ്രവാസി പ്രശ്നങ്ങൾ പഠിക്കുകയും വിശകലനം നടത്തുകയും ചെയ്യുന്ന ഒരു സ്റ്റാൻഡിങ് കമ്മിറ്റിയായി കേരള സഭയെ മാറ്റാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഏറ്റവും കൂടുതൽ പരിഗണനയും ആനുകൂല്യങ്ങളും നൽകിയ ഇൗ ബജറ്റിനെ പ്രവാസി മലയാളികൾ സ്വാഗതം ചെയ്യുമെന്നും രാജൻ പറയുന്നു.
പ്രവാസി മലയാളികൾക്ക് ഏറെ അനുഗൃഹീതമായ ബജറ്റാണിതെന്ന് പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടർ പി.എം. ജാബിർ പറഞ്ഞു. കേരള ബജറ്റിെൻറ ചരിത്രത്തിൽ ആദ്യമായാണ് പ്രവാസികൾക്ക് ഇത്രയേറെ സംഖ്യ നീക്കിവെക്കുന്നത്. പ്രവാസി കമീഷനുവേണ്ടി മൂന്നു കോടി മാറ്റിവെച്ചത് കമീഷന് പുനർജീവൻ നൽകാൻ സഹായിക്കും. പ്രവാസി പെൻഷൻ പദ്ധതിക്ക് കൂടുതൽ സംഖ്യ നീക്കിവെച്ചതും പ്രത്യേകതയാണ്. കൂടുതൽ പണം അടച്ച് കൂടുതൽ ആനുകൂല്യങ്ങൾ നേടാൻ കഴിയുന്ന പദ്ധതിക്കും തത്ത്വത്തിൽ അംഗീകാരം ലഭിച്ചിട്ടുണ്ട്. കേരള അറബ് സാംസ്കാരിക പഠനകേന്ദ്രത്തിന് 10 കോടി നീക്കിവെച്ചതും എടുത്തുപറയാവുന്നതാണ്. പുനരധിവാസ ഭാഗമായി നോർക്ക ബിസിനസ് ഫെസിലിേറ്ററ്റ് ഫോറം രൂപവത്കരിച്ചതും 17 കോടി നീക്കിവെക്കുകയും ചെയ്തത് ശ്രദ്ധേയ നേട്ടമാണെന്ന് ജാബിർ പറഞ്ഞു.
എന്നാൽ, പ്രവാസികൾക്ക് നിരാശമാത്രമുണ്ടാക്കുന്ന ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചതെന്ന് ഒ.െഎ.സി.സി പ്രസിഡൻറ് സിദ്ദീഖ് ഹസൻ പറഞ്ഞു. പ്രവാസികൾ ഏറെ പ്രതിസന്ധി നേരിടുന്ന ഇൗ വേളയിൽ പ്രവാസികൾക്ക് ആശ്വാസം പകരുന്നതൊന്നും ബജറ്റിലില്ല. പ്രവാസികളെപ്പറ്റി കഴിഞ്ഞ ബജറ്റിൽ പറഞ്ഞ കാര്യങ്ങൾ പുതിയ രൂപത്തിൽ അവതരിപ്പിക്കുക മാത്രമാണ് ധനമന്ത്രി ചെയ്തതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കഴിഞ്ഞ ബജറ്റിൽ കിഫ്ബിക്കുവേണ്ടി നീക്കിവെച്ച സംഖ്യ എങ്ങനെ ചെലവഴിച്ചുവെന്നും ബജറ്റിൽ വ്യക്തമാക്കുന്നില്ല. കഴിഞ്ഞ ബജറ്റിൽ വീട്ടുവേലക്കാരികളെയും സ്ത്രീകളെയും സംരക്ഷിക്കാൻ പ്രത്യേക വകുപ്പുണ്ടാക്കുമെന്ന് പറഞ്ഞെങ്കിലും പുതിയ ബജറ്റിൽ അതൊന്നും പ്രതിപാദിച്ചില്ലെന്നും സിദ്ദീഖ് ഹസൻ പറയുന്നു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.