ഒമാനുമായുള്ള മത്സരങ്ങൾക്കായി കേരള ക്രിക്കറ്റ് ടീം എത്തുന്നു
text_fieldsഒമാൻ ക്രിക്കറ്റ് ടീം
മസ്കത്ത്: മസ്കത്തിലെ മലയാളി ക്രിക്കറ്റ് പ്രേമികൾക്ക് ആവേശം പകർന്ന് ഒമാനുമായുള്ള മത്സരത്തിനായി കേരള ടീം സുൽത്താനേറ്റിലേക്കെത്തുന്നു. അമീറാത്ത് ക്രിക്കറ്റ് അക്കാദമി ഗ്രൗണ്ടിൽ നടക്കുന്ന പരമ്പരയിൽ അഞ്ച് ഏകദിന മത്സരങ്ങളാണുണ്ടാവുക. ഏപ്രിൽ 20 മുതൽ 26 വരെയായിരിക്കും മത്സരങ്ങൾ നടക്കുക. വരാനിരിക്കുന്ന സീസണിനു മുന്നോടിയായാണ് ഐ.സി.സി റാങ്കിങിലുള്ള ദേശീയ ടീമിനെ നേരിടാനായി ഒമാനലെത്തുന്നത്.
ഒമാനിൽ പരിശീലന മത്സരങ്ങളിൽ പങ്കെടുക്കുന്ന 16 അംഗ ടീമിനെ കേരള ക്രിക്കറ്റ് അസോസിയേഷൻ കഴിഞ്ഞദിവസം പ്രഖ്യാപിച്ചു. വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ മുഹമ്മദ് അസ്ഹറുദ്ദീൻ ആണ് ടീമിനെ നയിക്കുക. ഐ.പി.എൽ മത്സരം നടക്കുന്നതിനാൽ സഞ്ജു സാംസണും സച്ചിൻ ബേബിയും സ്ക്വാഡിൽ ഇടം പിടിച്ചിട്ടില്ല. മത്സരങ്ങൾക്കുള്ള കേരള ടീമിന്റെ തയാറെടുപ്പ് ക്യാമ്പ് ഏപ്രിൽ 15 മുതൽ 18 വരെ തിരുവനന്തപുരത്ത് നടക്കും. 19ന് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്നും ടീം അംഗങ്ങള്‍ ഒമാനിലേക്ക് തിരിക്കും.
രഞ്ജി ട്രോഫി ക്രിക്കറ്റിൽ റണ്ണേഴ്സ് അപ്പായ കേരള ടീമിന് നൽകിയ
സ്വീകരണം (ഫയൽ)
കഴിഞ്ഞ രജ്ഞി സീസണിൽ തകർപ്പൻ ഫോമിലായിരുന്നു കേരള ടീം. 90 വർഷത്തെ പാരമ്പര്യമുള്ള ടൂർണമെന്റിൽ കന്നികിരീടം ലക്ഷ്യമിട്ടിറങ്ങിയ കേരളത്തെ സമനിലയിൽ തളച്ച് ഒടുവിൽ വിദർഭ കിരീടം ചൂടുകയായിരുന്നു. ലോകോത്തര മത്സങ്ങൾ കളിച്ച് പ്രവർത്തന പരിചയമുള്ള ഒമാനുമായുള്ള കളി മികച്ച അനുഭവമായിരിക്കും കേരള ടീമിന് സമ്മാനിക്കുക. മത്സരത്തിനുള്ള ഒമാൻ ടീമിനെ വരുംദിവസങ്ങളിൽ പ്രഖ്യാപിക്കും.
പരിശീലന ക്യാമ്പുകളും നടക്കും. മലയാളികളടക്കമുള്ള ക്രിക്കറ്റ് പ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മത്സരങ്ങളിലേക്ക് പ്രവേശനം ഉണ്ടാകുമോ എന്ന് വരും ദിവസങ്ങളിലെ അറിയാൻ കഴിയുകയുള്ളൂ.
കേരള ടീം അംഗങ്ങള്‍: രോഹന് എസ് കുന്നുമ്മല്‍, അഹമ്മദ് ഇമ്രാന്, സല്മാന് നിസാര്‍, മൊഹമ്മദ് അസറുദ്ദീന്, ഷോണ്‍ റോജര്‍, ഗോവിന്ദ് ദേവ് ഡി പൈ, അഭിഷേക് പി നായര്‍, അബ്ദുള്‍ ബാസിത്. പി. എ, അക്ഷയ് മനോഹര്‍, ഷറഫുദീന്‍ എന്‍.എം, നിധീഷ് എം.ഡി, ബേസില്‍ എന്‍. പി, ഏദന്‍ അപ്പിള് ടോം, ശ്രീഹരി എസ് നായര്‍, ബിജു നാരായണന് എന്‍, മാനവ് കൃഷ്ണ.
ഹെഡ് കോച്ച് - അമയ് ഖുറേസിയ, അസിസ്റ്റന്റ് കോച്ച് - രജീഷ് രത്നകുമാര്‍, നിരീക്ഷകന് - നാസിര്‍ മച്ചാന്

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.