ഖരീഫ് സീസൺ: ദോഫാറിലേക്ക് സന്ദർശകരുടെ ഒഴുക്ക്
text_fieldsമസ്കത്ത്: ഖരീഫ് സീസണിന്റെ തുടക്കം മുതൽ ജൂലൈ 31 വരെ ദോഫാർ സന്ദർശിച്ചവരുടെ എണ്ണം നാലു ലക്ഷം കവിഞ്ഞു. കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 4.3 ശതമാനമാണ് വർധന.
ദോഫാറിലേക്കുള്ള ഒമാനി സന്ദർശകരുടെ എണ്ണം മൂന്ന് ശതമാനത്തോളം വർധിച്ചു. മറ്റു അറബ് രാജ്യങ്ങളിൽ നിന്നുള്ളവരുടെ എണ്ണത്തിലും ഗണ്യമായ വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. ജൂൺ 21ന് ആരംഭിച്ച് മൂന്ന് മാസം നീണ്ടുനിൽക്കുന്നതാണ് ഈ വർഷത്തെ ഖരീഫ് ആഘോഷങ്ങൾ.
കടൽത്തീരങ്ങൾ, മലനിരകൾ, കൃഷിയിടം, മരുഭൂമി എന്നിങ്ങനെ വൈവിധ്യമാർന്ന ഭൂപ്രകൃതിയാണ് ദോഫാറിനെ സഞ്ചാരികളുടെ പറുദീസയാക്കുന്നത്. ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ള പുരാവസ്തു, ചരിത്ര സ്ഥലങ്ങളും ഗവർണറേറ്റിലുണ്ട്. പാർക്കുകൾ, ലാൻഡ് ഓഫ് ഫ്രാങ്കിൻസെൻസ് മ്യൂസിയം, റഖ്യുത്, തഖ, മിർബത്ത്, സദാ എന്നിവിടങ്ങളിലെ വിലായത്തുകളിലെ ചരിത്രപരമായ കോട്ടകൾ സീസണിലെ ആകർഷണമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.