കൂട്ടായ പരിശ്രമം ഫലംകണ്ടു: റമദാനിൽ വാഹനാപകടങ്ങൾ ഗണ്യമായി കുറഞ്ഞു
text_fieldsമസ്കത്തലെ റോഡുകളിൽനിന്നുള്ള കാഴ്ച
മസ്കത്ത്: റമദാൻ മാസത്തിൽ ഒമാനിൽ വാഹനാപകടങ്ങളിൽ ഗണ്യമായ കുറവ് വന്നതായി റോയൽ ഒമാൻ പൊലീസ് കണക്കുകൾ പറയുന്നു. സർക്കാർ, സർക്കാരിതര ഏജൻസികളുടെ കൂട്ടായ ശ്രമങ്ങളുടെ ഭാഗമായാണ് അപകടങ്ങൾ കുറക്കാൻ സാധിച്ചത്. ഡയറക്ടറേറ്റ് ജനറൽ ഓഫ് ട്രാഫിക് സേഫ്റ്റിയുടെ കണക്കനുസരിച്ച്, കഴിഞ്ഞ വർഷത്തെ റമദാനുമായി താരതമ്യപ്പെടുത്തുമ്പോൾ റോഡപകടങ്ങളിൽ 16 ശതമാനത്തിന്റെ കുറവാണുണ്ടായിരിക്കുന്നത്. അതുപോലെതന്നെ മരണങ്ങളും പരിക്കുകളും കുറഞ്ഞു.
റോയൽ ഒമാൻ പൊലീസിന്റെയും (ആർ.ഒ.പി) മറ്റു അധികാരികളുടെയും കൂട്ടായ ശ്രമങ്ങളാണ് ഈ ശ്രദ്ധേയ നേട്ടത്തിന് കാരണമെന്ന് റോയൽ ഒമാൻ പൊലീസിലെ ട്രാഫിക് സേഫ്റ്റി ഡയറക്ടർ ജനറൽ ഓഫ് റോഡ് സേഫ്റ്റിയുടെ നാഷനൽ കമ്മിറ്റി ഫോർ റോഡ് സേഫ്റ്റിയുടെ എക്സിക്യൂട്ടിവ് ഓഫിസ് ഡയറക്ടർ ലെഫ്റ്റനന്റ് കേണൽ സെയ്ഫ് ബിൻ അഹമ്മദ് അൽ റമദാനി പറഞ്ഞു. ലഭ്യമായ സ്ഥിതിവിവരക്കണക്കുകളുടെ അടിസ്ഥാനത്തിൽ, 2024 മാർച്ചിനെ അപേക്ഷിച്ച് ഈ മാർച്ചിൽ വാഹനാപകടങ്ങളിൽ 16 ശതമാനം കുറവുണ്ടായിട്ടുണ്ട്. പൊതുവേ പറഞ്ഞാൽ, കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് മൊത്തത്തിലുള്ള കുറവ് 24 ശതമാനമാണ്. വർധിച്ചുവരുന്ന ബോധവൽക്കരണ കാമ്പയിനുകളും വിദ്യാഭ്യാസ പരിപാടികളും ഫലം കണ്ടുവരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഒമാനിൽ വാഹനാപകടങ്ങൾക്ക് പിന്നിലെ പ്രധാന കാരണങ്ങൾ പലതാണ്. മൊബൈൽ ഫോണുകളുടെ ഉപയോഗം, ഡ്രൈവിങ് ക്ഷീണം എന്നിവയാണ് രാജ്യത്തെ അപകടങ്ങളുടെ മൂന്ന് പ്രധാന കാരണങ്ങൾ. 87 ശതമാനം അപകടങ്ങളുടെയും മൂലകാരണം മനുഷ്യ പിഴവെണെന്നുംഅദ്ദേഹം പറഞ്ഞു. വാഹനങ്ങളുടെ മെക്കാനിക്കലും മറ്റുപരവുമായ കാരണങ്ങൾക്കുമപ്പുറം മനുഷ്യരുടെ പെരുമാറ്റം, മനുഷ്യ പിഴവുകൾ, അശ്രദ്ധമായ ഡ്രൈവിങ് എന്നിവയാണ് വാഹന അപകടത്തിലേക്ക് നയിക്കുന്ന പ്രധാന കാര്യങ്ങൾ. വാഹനങ്ങളുടെ സുരക്ഷാ നടപടികൾ ഞങ്ങളുടെ വകുപ്പുകൾ ശ്രദ്ധാപൂർവ്വം ശ്രദ്ധിക്കുന്നു. മികച്ചറോഡുകളും മറ്റു മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഒരുക്കി ഗതാഗത, ആശയവിനിമയ, വിവര സാങ്കേതിക മന്ത്രാലയവും അപകടങ്ങൾ കുറക്കാൻ മികച്ച പിന്തുണയാണ് നൽകുന്നതെന്നും അദേഹം പറഞ്ഞു. ഇഫ്താറിന് മുമ്പുള്ള സമയത്താണ് ഏറ്റവും കൂടുതൽ അപകടങ്ങൾ നടക്കുന്നത്.
അപകടങ്ങളിൽ 35 ശതമാനവും ഇത് ആയിരുന്നു. ആളുകൾ നോമ്പ് തുറക്കുന്നതിനുമുമ്പ് ലക്ഷ്യസ്ഥാനങ്ങളിൽ എത്താൻ തിരക്കുകൂട്ടുന്നതാണ് ഇത്തരം അപകടങ്ങളിലേക്ക് നയിക്കുന്നത്. മിക്ക അപകടങ്ങളും ഉച്ചക്ക് ഒരു മണി മുതൽ വൈകുന്നേരം അഞ്ച് മണി വരെയാണ് നടന്നത്. പിന്നീട് ഏറ്റവും അപകടം വരുന്നത്. രാവിലെ ഒമ്പത് മുതൽ 12 വരെയുള്ള സമയത്തായിരുന്നു. ഇത് മൊത്തം അപകടങ്ങളുടെ 21 ശതമാനമാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.