Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമീഡിയവൺ 'ബ്രേവ്...

മീഡിയവൺ 'ബ്രേവ് ഹാർട്ട് പുരസ്കാരം': ഒമാനിൽ മികച്ച പ്രതികരണം

text_fields
bookmark_border
മീഡിയവൺ ബ്രേവ് ഹാർട്ട് പുരസ്കാരം: ഒമാനിൽ മികച്ച പ്രതികരണം
cancel

മസ്കത്ത്: കോവിഡ് കാലത്തെ സേവന പ്രവർത്തനങ്ങൾ പരിഗണിച്ച് മീഡിയവൺ നല്‍കുന്ന ബ്രേവ് ഹാർട്ട് പുരസ്കാരത്തിന് ഒമാനിലെ കൂട്ടായ്മകളിൽ നിന്നും വ്യക്തികളിൽനിന്നും മികച്ച പ്രതികരണം. മറ്റു ജി.സി.സി രാജ്യങ്ങളിലെ പുരസ്കാര വിതരണത്തിനു ശേഷമാണ് ബ്രേവ് ഹാർട്ട് പുരസ്കാരം ഒമാനിലേക്ക് എത്തുന്നത്. കോവിഡിെൻറ ഭീതിദമായ കാലത്ത് സാമൂഹിക പ്രതിബദ്ധതയോടെ ധീരമായി സഹ ജീവികൾക്ക് താങ്ങായവർക്കാണ് മീഡിയവൺ അവാർഡ് നൽകുന്നതെന്ന് ഗൾഫ് മാധ്യമം മീഡിയവൺ മിഡിൽ ഈസ്റ്റ് ഡയറക്ടർ സലീം അമ്പലൻ പറഞ്ഞു. ഒമാനിലെ കമേഴ്സ്യൽ സ്ഥാപനങ്ങളെ സി.എസ്.ആർ പങ്കാളിയാക്കിയാണ് മീഡിയവൺ അവാർഡ് വിതരണം സംഘടിപ്പിക്കുന്നത്. ഇത്തരം ഒരു മഹത്തായ പ്രവർത്തനത്തിൽ പങ്കാളിയാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് സീ പ്രൈഡ് എം.ഡി അമീൻ പറഞ്ഞു.

അവാർഡിന് അർഹരായവരെ മീഡിയവൺ മിഡിൽ ഈസ്റ്റ് അവറിലൂടെ നാട്ടിൽനിന്ന് പ്രമുഖരാണ് പ്രഖ്യാപിക്കുക. പിന്നീട് മസ്കത്തിൽ നടക്കുന്ന ചടങ്ങിൽ അവാർഡുകൾ വിതരണം ചെയ്യും.അവാർഡിന് അർഹരായ കൂട്ടായ്മകളും വ്യക്തികളും അവരുടെ പ്രവർത്തനത്തിെൻറ വിശദമായ റിപ്പോർട്ട് mediaonebraveheartoman2021@ gmail.com എന്ന ഇ-മെയിൽ വിലാസത്തിലേക്ക് ഡിസംബർ 15നകം അയക്കണം. സേവനം ലഭിച്ച ഉപഭോക്താക്കളുടെ എണ്ണം, ചെലവഴിച്ച തുക, സേവനപ്രവർത്തനങ്ങളിൽ ഭാഗഭാക്കായവരുടെ എണ്ണം തുടങ്ങി വിശദമായ പ്രവർത്തനറിപ്പോർട്ടാണ് അയക്കേണ്ടത്. കഴിയുന്നത്ര ഫോട്ടോസും വിഡിയോകളും അയച്ചാൽ കൂടുതൽ നന്നായിരിക്കും. സലാല, സൊഹാർ, സൂർ തുടങ്ങി ഒമാെൻറ ഏതു ഭാഗത്തു പ്രവർത്തിക്കുന്നവർക്കും ഇതിൽ അപേക്ഷിക്കാം.

അതേസമയം, ഒരേ പേരിൽ പ്രവർത്തിക്കുന്ന ഒരു കൂട്ടായ്മയെ മാത്രമാണ് പരിഗണിക്കുക. ജോലിയുടെ ഭാഗമായ സേവനങ്ങൾ ചെയ്തവരെയോ ഒരു സംഘടന അതിലെ അംഗങ്ങൾക്ക് മാത്രം ചെയ്ത സേവനങ്ങളെയോ കോർപറേറ്റുകളെയോ ഇതിൽ പരിഗണിക്കാൻ കഴിയില്ല. അവാർഡിന് പരിഗണിക്കേണ്ടവരെ ഒമാനിലുള്ള എല്ലാ പ്രവാസികൾക്കും നിർദേശിക്കാം. നിർദേശങ്ങളും അഭിപ്രായങ്ങളും ഇ-മെയിൽ അഡ്രസിൽതന്നെയാണ് അയക്കേണ്ടത്. അയക്കുന്ന ആളിെൻറ വിശദാംശങ്ങൾ അതിൽ രേഖപ്പെടുത്തണം.കോഓഡിനേഷൻ മീറ്റിങ്ങിൽ ഗൾഫ് മാധ്യമം മീഡിയവൺ മിഡിൽ ഈസ്റ്റ് ഡയറക്ടർ സലീം അമ്പലൻ, സീനിയർ ജനറൽ മാനേജർ ഷബീർ ബക്കർ, ജി.സി.സി എഡിറ്റോറിയൽ ഹെഡ് എം.സി.എ. നാസർ, ഇവൻറ് കൺവീനർ ഷക്കീൽ ഹസൻ, കോഓഡിനേറ്റർ കെ.എ. സലാഹുദ്ദീൻ, മസ്കത്ത് റിപ്പോർട്ടർ ബിനു എസ്. കൊട്ടാരക്കര എന്നിവരും സംബന്ധിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:muscatMediaOne Braveheart AwardBest Response in Oman
News Summary - MediaOne 'Braveheart Award': Best Response in Oman
Next Story