മിഷൻ വിങ്സ് ഒാഫ് കംപാഷൻ : ഒമാനിൽനിന്ന് 150 പേർ മടങ്ങി
text_fieldsസലാലയിൽ നിന്ന് ‘മിഷൻ വിങ്സ് ഒാഫ് കംപാഷന് കീഴിലുള്ള വിമാനടിക്കറ്റ് സുരേന്ദ്രന് െഎ.എം.െഎ പി.ആർ കൺവീനർ അബ്ദുല്ല മുഹമ്മദ് കൈമാറുന്നു
മസ്കത്ത്: ഗൾഫ് മാധ്യമവും മീഡിയവണും ആവിഷ്കരിച്ച 'മിഷൻ വിങ്സ് ഒാഫ് കംപാഷൻ' പദ്ധതിയുടെ തണലിൽ ഒമാനിൽ നിന്ന് ജന്മനാടിെൻറ ആശ്വാസ തീരമണഞ്ഞവർ 150 പിന്നിട്ടു. കോവിഡിൽ കാലിടറി നാട്ടിലേക്ക് മടങ്ങാൻ പ്രയാസപ്പെടുന്ന പ്രവാസികൾക്കായി സുമനസ്സുകളുടെ സഹായത്തോടെ സൗജന്യ വിമാന ടിക്കറ്റുകൾ ലഭ്യമാക്കുന്ന പദ്ധതിയുടെ ആനുകൂല്യം ഇനി കുറച്ചുപേർക്കു കൂടിയാണ് ലഭ്യമാവുക. അവസാനഘട്ട യാത്രക്കാരിൽ നല്ല പങ്കും വന്ദേഭാരത് വിമാനങ്ങളിലാണ് നാട്ടിലേക്ക് പോയത്. മസ്കത്തിന് പുറമെ സലാലയിൽ നിന്നുള്ളവർക്കും പദ്ധതിക്ക് കീഴിൽ സൗജന്യ ടിക്കറ്റുകൾ ലഭ്യമാക്കി.
ഇന്ത്യൻ എംബസി അധികൃതരുടെ പ്രത്യേകിച്ച് അംബാസഡർ മുനു മഹാവറിെൻറ സഹകരണവും പിന്തുണയും മിഷൻ വിങ്സ് ഒാഫ് കംപാഷൻ പദ്ധതിയുടെ ഇൗ നേട്ടത്തിന് സഹായകരമായതായി ഗൾഫ് മാധ്യമം െറസിഡൻറ് മാനേജർ ഷക്കീൽ ഹസൻ പറഞ്ഞു. അവസാന ഘട്ടത്തിൽ സമർപ്പിച്ച രണ്ട് പട്ടികകളിലെയും തീർത്തും അർഹരായ മുഴുവൻ യാത്രക്കാർക്കും സീറ്റ് ഉറപ്പാക്കുന്നതിന് അംബാസഡർ നൽകിയ സഹായത്തിന് നന്ദി അറിയിക്കുന്നതായും ഷക്കീൽ ഹസൻ കൂട്ടിച്ചേർത്തു.
മസ്കത്തിൽ നിന്ന് മടങ്ങിയവരിൽ രണ്ട് നാലംഗ കുടുംബങ്ങളുമുണ്ട്. ജോലി നഷ്ടപ്പെട്ട് മാസങ്ങളായി ദുരിതത്തിൽ കഴിഞ്ഞവരാണ് ഇവരെല്ലാവരും തന്നെ. മുസന്നയിൽ സ്കൂൾ കാൻറീൻ നടത്തിയിരുന്ന കൊല്ലം സ്വദേശി ഷംനാദും കുടുംബവുമാണ് ഇതിലൊന്ന്. മുസന്നയിൽ സ്കൂൾ കാൻറീൻ നടത്തിവരുകയായിരുന്നു ഷംനാദ്. സ്കൂളുകൾക്ക് മാർച്ചിൽ അവധി നൽകിയപ്പോൾ സ്ഥിതിഗതികൾ വൈകാതെ ശരിയാകുമെന്നായിരുന്നു പ്രതീക്ഷയെന്ന് ഷംനാദ് പറഞ്ഞു. കൈവശമുള്ള നീക്കിയിരിപ്പെല്ലാം തീർന്നതിനെ തുടർന്നാണ് നാട്ടിലേക്ക് മടങ്ങാൻ തീരുമാനിച്ചത്. സന്നദ്ധ സംഘടനകളുടെ ഭക്ഷണക്കിറ്റുകളും കുറച്ചുനാൾ തുണയായി. എംബസിയിൽ രജിസ്റ്റർ ചെയ്തിരുന്നെങ്കിലും വന്ദേഭാരത് സർവിസിലേക്ക് വിളി വന്നിരുന്നില്ല. ഏറ്റവും ഒടുവിൽ ഗൾഫ് മാധ്യമത്തിെൻറ സഹായത്തിൽ മടക്കയാത്ര സാധ്യമായതിൽ നന്ദിയുണ്ടെന്നും ഷംനാദ് പറഞ്ഞു.
സമാനമായ ബുദ്ധിമുട്ടിലൂടെ കടന്നുപോയ പാലക്കാട് സ്വദേശി പ്രകാശനും ഭാര്യയും രണ്ട് മക്കളും വന്ദേഭാരത് സർവിസിൽ മടങ്ങിയവരിലുണ്ട്. സുഹാറിൽ ട്രാൻസ്പോർട്ടിങ് രംഗത്ത് ജോലി ചെയ്തിരുന്ന പ്രകാശന് കഴിഞ്ഞ മാർച്ച് അവസാനം മുതൽ വരുമാനമില്ലാത്ത അവസ്ഥയായിരുന്നു. ഭക്ഷണത്തിന് പോലും ഏറെ ബുദ്ധിമുട്ടിയ സാഹചര്യമുണ്ടായതായി പ്രകാശൻ പറയുന്നു. സന്നദ്ധ സംഘടനകളുടെ ഭക്ഷണക്കിറ്റുകളാണ് തുണയായത്. മലപ്പുറം സ്വദേശി ഹരിത ഭർത്താവിനൊപ്പം താമസിക്കാൻ വിസിറ്റിങ് വിസയിലെത്തി വൈകാതെയാണ് ലോക്ഡൗൺ നിലവിൽ വന്നത്. ലോക്ഡൗൺ തുടങ്ങി വൈകാതെ ഭർത്താവിന് ജോലി നഷ്ടപ്പെട്ടു. ഇതിനിടയിൽ ഇവർ ഗർഭിണിയുമായി. എംബസിയിൽ രജിസ്റ്റർ ചെയ്തുള്ള കാത്തിരിപ്പ് നീളുന്നതിനിടയിലാണ് ഗൾഫ് മാധ്യമം സഹായം ഇവർക്ക് തുണയാകുന്നത്.
അടിയന്തര ചികിത്സക്കായി പോകേണ്ടവരും ജോലി നഷ്ടപ്പെട്ടവരുെമാക്കെയാണ് സലാലയിൽ നിന്നു മടങ്ങിയത്. തൃശൂർ സ്വദേശി സുരേന്ദ്രൻ ഇവരിൽ ഒരാളാണ്. തൃശൂരിൽ ഹോട്ടലിൽ കുക്കായി ജോലി ചെയ്യുന്നതിനിടയിലാണ് മെച്ചപ്പെട്ട ജോലിയും വരുമാനവും പ്രതീക്ഷിച്ച് കഫത്തീരിയയിലെ വിസയിൽ ഇദ്ദേഹം സലാലയിലേക്ക് വിമാനം കയറുന്നത്. നാട്ടിൽ വിസക്ക് 36,000 രൂപ നൽകിയതായി സുരേന്ദ്രൻ പറയുന്നു. ജനുവരിയിലാണ് സലാലയിൽ വന്നത്. മൂന്ന് മാസം ജോലി ചെയ്തുള്ള ശമ്പളത്തിൽ നിന്ന് ഇരുനൂറിലധികം റിയാൽ കൂടി കടയുടമ പിടിച്ചു. മൂന്നുമാസത്തിന് ശേഷം ജോലി ചെയ്തിരുന്ന സ്ഥാപനം അടച്ചതിനെ തുടർന്ന് പുറത്ത് പലയിടങ്ങളിലായി ജോലി ചെയ്തു. കോവിഡിനെ തുടർന്ന് കാര്യമായി ജോലി ലഭിച്ചതുമില്ല. സന്നദ്ധ സംഘടനകളുടെ സഹായത്താലാണ് ഭക്ഷണ കാര്യങ്ങൾ നടന്നുപോയിരുന്നത്. ഇതിനിടയിൽ ഡെങ്കിപ്പനി കൂടി പിടിച്ചതോടെ ശാരീരികമായും തകർന്നു. ഇതോടെയാണ് നാട്ടിലേക്ക് മടങ്ങാൻ ആലോചിച്ചത്. തുടർന്നാണ് എംബസിയിലും ഒപ്പം മിഷൻ വിങ്സ് ഒാഫ് കംപാഷനിലും രജിസ്റ്റർ ചെയ്യുന്നതും. ഏഴുമാസത്തെ പ്രവാസ ജീവിതത്തിൽ ഒരുപൈസ പോലും നീക്കിയിരിപ്പില്ലാതെ ബാധ്യതകൾ മാത്രമാണ് ഉള്ളതെങ്കിലും നാടണയാൻ കഴിയുന്നതിെൻറ സന്തോഷത്തിലാണ് ചാർേട്ടഡ് വിമാനത്തിൽ ഇദ്ദേഹം മടങ്ങിയത്.
ഹൃദയാഘാതത്തെ തുടർന്നുള്ള തുടർ ചികിത്സക്കായി നാട്ടിലേക്ക് മടങ്ങിയ പാലക്കാട് സ്വദേശി ഇബ്രാഹീമിനും 'മിഷൻ വിങ്സ് ഒാഫ് കംപാഷന്' കീഴിൽ ടിക്കറ്റ് നൽകി. കഴിഞ്ഞ 15 വർഷമായി സലാലയിൽ പലയിടങ്ങളിലായി തൊഴിലെടുക്കുന്ന ഇബ്രാഹീം കോവിഡിനെ തുടർന്ന് രണ്ട് മാസമായി ജോലിയില്ലാതെ ഇരിക്കുകയായിരുന്നു. ഇതിനിടയിലാണ് നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ അഡ്മിറ്റ് ആകുന്നത്. ഇദ്ദേഹത്തിെൻറ ചികിത്സയടക്കം വിഷയങ്ങളിൽ സന്നദ്ധ സംഘടനകൾ സഹായിച്ചിരുന്നു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.