Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightനിസ്‌വയിലെ മുവാസലാത്ത്...

നിസ്‌വയിലെ മുവാസലാത്ത് ഷട്ടിൽ ബസ് സർവിസ് ഹിറ്റ്

text_fields
bookmark_border
നിസ്‌വയിലെ മുവാസലാത്ത് ഷട്ടിൽ ബസ് സർവിസ് ഹിറ്റ്
cancel
camera_alt

നിസ്‌വയിൽ മുവാസലാത്ത് നടത്തിയ ബസ് സർവിസ്

മസ്കത്ത്: ചെറിയ പെരുന്നാൾ അവധികാലത്ത് നിസ്‌വയിൽ മുവാസലാത്ത നടത്തിയ ഷട്ടിൽ ബസ് സർവിസുകൾക്ക് മികച്ച പ്രതികരണം. മാർച്ച് 28നും ഏപ്രിൽ അഞ്ചിനും ഇടയിൽ നടത്തിയ ബസ് സർവിസിന് 14,600ൽ അധികം ആളുകളാണ് ഉപയോഗിച്ചത്.

വൈകുന്നേരം നാലുമുതൽ അർധരാത്രി 12 വരെ 10 മിനിറ്റ് ഇടവേളകളിൽ നിസ്‌വ സൂഖിൽനിന്ന് നിസ്‌വ ഗ്രാൻഡ് മാളിലേക്ക് ആയിരുന്നു സർവിസ് നടത്തിയിരുന്നത്. പൗരൻമാർക്ക് സൗജന്യമായിരുന്നു യാത്ര. പ്രവാസികളിൽനിന്ന് 200 ബൈസ ഈടാക്കി തിരക്കേറിയ നിസ്‌വ സൂഖിന് ചുറ്റുമുള്ള പാർക്കിങ് പ്രശ്‌നങ്ങൾ ഒഴിവാക്കാൻ പൗരന്മാർക്കും താമസക്കാർക്കും ഇത് സഹായകരമാതായും സേവനങ്ങൾക്ക് മികച്ച പ്രതികരണമാണ് ലഭിച്ചതെന്നും അധികൃതർ പറഞ്ഞു. പൊതുഗതാഗത സംവിധാനം നവീകരിക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമായി ഈ വർഷം ജനുവരിയിൽ നിസ്‍വയിൽ പരീക്ഷണ ഘട്ടത്തിൽ 31,000ലധികം യാത്രക്കാർ മുവാസലാത്ത് ബസുകൾ ഉപയോഗിച്ചിരുന്നു.

ജനുവരി 31വരെ ബാത്തിനയുടെ തെക്ക്, ദാഖിലിയ ഗവർണറേറ്റുകളിലായിരുന്നു മുവാസലാത്ത് പരീക്ഷണാടിസ്ഥാനത്തിൽ ബസ്‍ സർവീസ് നടത്തിയിരുന്നത്. നിസ്‌വ വിലായത്തിലെ പൊതുഗതാഗത സംവിധാനം നവീകരിക്കാനുള്ള പദ്ധതികളുടെ ഭാഗമായായിരുന്നു ഇത്.

60ൽ കൂടുതൽ ആളുകൾക്ക് (സിറ്റിങ്ങ് 40, സ്റ്റാൻഡിങ് 28) സഞ്ചരിക്കാന കഴിയുന്ന ബസുകളായിരുന്നു ദിവസവും സർവിസ് നടത്തിയിരുന്നത്. പരീക്ഷണ വേളയിൽ, പൊതുഗതാഗത റൂട്ടിലെ ബസുകൾ, ആംബുലൻസുകൾ, സിവിൽ ഡിഫൻസ് വാഹനങ്ങൾ, ടാക്സികൾ, മിനിബസുകൾ എന്നിവക്കായിരുന്നു മുൻഗണന നൽകിയിരുന്നത്. ഗവർണറേറ്റിക്ക് നിരവധി സഞ്ചാരികളാണ് ദിനേനെ എത്തികൊണ്ടിരിക്കുന്നത്. ഇത്തരക്കാർക്ക് പൊതുഗതാഗത സംവിധാനം ഉപകാരപ്രദമാകുമെന്നാണ് കണക്കൂകൂട്ടുന്നത്. ഇത്തരം സേവനങ്ങൾ ഗതാഗതക്കുരുക്ക് ലഘൂകരിക്കാനും നിസ്‌വയിലേക്കുള്ള സന്ദർശകരുടെ നീക്കം സുഗമമാക്കാനും സഹായിക്കും. പ്രത്യേകിച്ച് ദീർഘനാളത്തെ പൊതു അവധി ദിവസങ്ങളിൽ.ഏഴ് ദശലക്ഷം റിയാലിൽ കൂടുതൽ മൂല്യമുള്ള നിക്ഷേപ കരാറുകളിൽ ഒപ്പുവച്ചതോടെ, ഗതാഗത അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും വിനോദസഞ്ചാരം വർധിപ്പിക്കുന്നതിനും ദാഖിലിയ ഗവർണറേറ്റ് സുപ്രധാന ചുവടുവെപ്പ് നടത്തുയും ചെയ്തു. ഗവർണറേറ്റിലുടനീളം വാണിജ്യ, വിനോദസഞ്ചാര പ്രസ്ഥാനം നവീകരിക്കാൻ ലക്ഷ്യമിട്ടുള്ള നിസ്‌വയിലെ ആധുനിക ഗതാഗത കേന്ദ്രത്തിന്റെ വികസനം പ്രധാന പദ്ധതികളിൽ ഉൾപ്പെടുന്നു.

സ്വകാര്യ മേഖലയുമായി സഹകരിച്ചാണ് നിസ്‍വയിലെ സംയോജിത ബസ് സ്റ്റേഷൻ ഒരുക്കുക. ദാഖിലിയയുമായി ഞങ്ങൾ ഒരു കരാറിൽ ഒപ്പുവെച്ചിട്ടുണ്ട്. മറ്റ് രണ്ട് ഗവർണറേറ്റുകളുമായും സമാനമായ പദ്ധതികളണ്ടെന്ന് ഗതാഗത അണ്ടർസെക്രട്ടറി എൻജിനീയർ ഖാമിസ് ബിൻ മുഹമ്മദ് അൽ ഷമാഖി പറഞ്ഞു. മുവാസലാത്ത് നടത്തുന്ന മസ്കത്ത് ഇന്റർ സിറ്റി സർവീസുകൾ പുനഃപരിശോധിക്കാൻ മന്ത്രാലയം പദ്ധതിയിടുന്നുണ്ട്. സമഗ്രമായ പഠനം നടത്താൻ അന്താരാഷ്ട്ര കൺസൾട്ടന്റിന് ടെൻഡർ നൽകും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oman News
News Summary - Muwasalat shuttle bus service in Niswa hit
Next Story