ഒമാനിൽ ഭരണതലത്തിൽ അഴിച്ചുപണി; പുതിയ മന്ത്രിമാരെ നിയമിച്ചു
text_fields
ഗതാഗത മന്ത്രാലയം, സാേങ്കതിക-വാർത്താവിനിമയ മന്ത്രാലയം എന്നിവ ലയിപ്പിച്ച് ഗതാഗത-വാർത്താവിനിമയ-വിവര സാേങ്കതിക മന്ത്രാലയത്തിന് രൂപം നൽകി. എഞ്ചിനീയർ സൈദ് ഹുമൂദ് അൽ മഅ്വാലിയെ ഇൗ വകുപ്പിെൻറ മന്ത്രിയായും നിയമിച്ചു. പൈതൃക-സാംസ്കാരിക മന്ത്രാലയം ഇനി പൈതൃക-ടൂറിസം വകുപ്പ് എന്നാകും അറിയപ്പെടുക. ഇപ്പോഴുള്ള ടൂറിസം വകുപ്പിലെ ജീവനക്കാരെ പുതിയ മന്ത്രാലയത്തിന് കീഴിലേക്ക് മാറ്റും. സാലിം ബിൻ മുഹമ്മദ് അൽ മഗ്റൂക്കിയെ പുതിയ പൈതൃക-ടൂറിസം മന്ത്രിയായി നിയമിക്കുകയും ചെയ്തു.
കാർഷിക ഫിഷറീസ് മന്ത്രാലയം ഇനി കാർഷിക, ഫിഷറീസ്, വാട്ടർ റിസോഴ്സസ് മന്ത്രാലയം എന്നായിരിക്കും അറിയപ്പെടുക. വ്യവസായ വാണിജ്യ വകുപ്പിെൻറ പേര് വ്യവസായ വാണിജ്യ ഇൻവെസ്റ്റ്മെൻറ് പ്രൊമോഷൻ വകുപ്പ് എന്നാക്കി മാറ്റി. ഖൈസ് ബിൻ അൽ യൂസുഫ് ആണ് ഇൗ വകുപ്പിെൻറ മന്ത്രി. പുതുതായി ഇക്കോണമി മന്ത്രാലയവും രൂപവത്കരിച്ചിട്ടുണ്ട്. ഡോ.സഇൗദ് ബിൻ മുഹമ്മദ് ബിൻ അഹമ്മദ് അൽ സഖ്രിയാണ് പുതിയ ഇക്കോണമി മന്ത്രി. സുപ്രീം കൗൺസിൽ ഫോർ പ്ലാനിങ് പുതിയ മന്ത്രാലയത്തിന് കീഴിലാകും ഇനി പ്രവർത്തിക്കുക. മന്ത്രാലയത്തിന് കീഴിൽ നാഷനൽ സെൻറർ ഫോർ ഇൻഫർമേഷൻ സ്റ്റാറ്റിറ്റിക്സ് രൂപവത്കരിക്കുകയും െചയ്യും. സ്വകാര്യവത്കരണ-പങ്കാളിത്ത അതോറിറ്റി പിരിച്ചുവിടുകയും അതിെൻറ പ്രവർത്തനം ഇക്കോണമി മന്ത്രാലയത്തിന് കീഴിലാക്കുകയും ചെയ്തിട്ടുണ്ട്.
ഭവന മന്ത്രാലയം ഇനി ഭവന-നഗര വികസന മന്ത്രാലയം എന്നാകും അറിയപ്പെടുക. ഡോ.ഖൽഫാൻ ബിൻ സൈദ് അൽ ഷുൈഅലിയാണ് ഭവന-നഗര വികസന മന്ത്രി. ഹയർ എജ്യുക്കേഷൻ മന്ത്രാലയം ഇനി ഹയർ എജ്യുക്കേഷൻ-റിസർച്ച്-ഇന്നോവേഷൻ മന്ത്രാലയം എന്നായിരിക്കും അറിയപ്പെടുക. ഹയർ എജ്യുക്കേഷൻ-റിസർച്ച്-ഇന്നോവേഷൻ മന്ത്രിയായി ഡോ. റഹ്മ അൽ മഹ്റൂഖിയെയും ഇൻഫർമേഷൻ മന്ത്രിയായി ഡോ.അബ്ദുല്ല ബിൻ നാസർ അൽ ഹറാസിയെയും സാമൂഹിക വികസന കാര്യ മന്ത്രിയായി ലൈല അൽ നജ്ജാറിനെയും നിയമിച്ചിട്ടുണ്ട്.
സ്ഥാനമൊഴിഞ്ഞ വ്യവസായ-വാണിജ്യ വകുപ്പ് മന്ത്രി ഡോ. അലി ബിൻ മസൂദ് അൽ സുനൈദിയെ സ്പെഷ്യൽ ഇക്കണോമിക് സോൺ ആൻറ് ഫ്രീസോൺ പൊതുഅതോറിറ്റി ചെയർമാനായി നിയമിച്ചു. സ്വതന്ത്ര്യ സ്ഥാപനമായിരുന്ന സ്റ്റോർസ് ആൻറ് ഫുഡ് റിസർവ് പൊതുഅതോറിറ്റി പുതിയ ഉത്തരവ് പ്രകാരം പിരിച്ചുവിട്ടു. റേഡിയോ ആൻറ് ടി.വി പൊതുഅതോറിറ്റി, പ്രസ്-പബ്ലിക്കേഷൻ-അഡ്വൈർടൈസിങ് എസ്റ്റാബ്ലിഷ്മെൻറ്, മീഡിയ ട്രെയ്നിങ് സെൻറർ എന്നിവ ഇൻഫർമേഷൻ മന്ത്രാലയത്തിന് കീഴിലായിരിക്കും വരുക. എണ്ണ-പ്രകൃതി വാതക മന്ത്രാലയം ഇനി എണ്ണ-ധാതു മന്ത്രാലയം എന്നായിരിക്കും അറിയപ്പെടുക. ഖനന പൊതുഅതോറിറ്റി പിരിച്ചുവിടുന്നതായും ഉത്തരവിൽ പറയുന്നു. ഇത്റയുടെ വിവിധ വിഭാഗങ്ങൾ, കോംപറ്റീഷൻ പ്രൊട്ടക്ഷൻ ആൻറ് മൊണപ്പൊളി സെൻറർ, റിസർച്ച് കൗൺസിൽ എന്നിവയും പിരിച്ചുവിട്ടു. പരിസ്ഥിതി കാലാവസ്ഥാ കാര്യ മന്ത്രാലയത്തിന് പകരം പരിസ്ഥിതി അതോറിറ്റി നിലവിൽ വരും. മന്ത്രിസഭാ കൗൺസിലിന് കീഴിൽ സാമ്പത്തിക-ഭരണതലങ്ങളിൽ സ്വതന്ത്രാധികാരമുള്ള സംവിധാനമായിരിക്കും ഇത്. അൽ റഫദ്, റിയാദ ഫണ്ടുകൾക്ക് പകരം പുതുതായി എസ്.എം.ഇ ഡെവലപ്മെൻറ് അതോറിറ്റി നിലവിൽ വരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.