കൊച്ചിയടക്കം 16 നഗരങ്ങളിലേക്ക് ഒമാൻ എയർ സർവീസുകൾ പ്രഖ്യാപിച്ചു
text_fields
മസ്കത്ത്: സുപ്രീം കമ്മിറ്റി തീരുമാനപ്രകാരം രാജ്യത്തെ വിമാനത്താവളങ്ങൾ തുറക്കുന്ന ഒക്ടോബർ ഒന്നുമുതൽ രാജ്യാന്തര വിമാന സർവീസുകൾ ആരംഭിക്കുമെന്ന് ദേശീയ വിമാനകമ്പനിയായ ഒമാൻ എയർ അറിയിച്ചു. ആദ്യ ഘട്ട സർവീസുകളുടെ പട്ടികയിൽ 12 രാജ്യങ്ങളിലെ 16 നഗരങ്ങളാണ് ഉള്ളത്. ഇന്ത്യയിൽ ദൽഹിയും കൊച്ചിയും മുംബൈയും പട്ടികയിലുണ്ട്. ലണ്ടൻ, ഇസ്താംബൂൾ, ഫ്രാങ്ക്ഫർട്ട്, കൈറോ, ദോഹ, ദാർ ഇ സലാം, ദുബൈ, സാൻസിബാർ, ക്വാലാലംപൂർ, മനില, ലാഹോർ, ഇസ്ലാമാബാദ് എന്നിവയാണ് പട്ടികയിലുള്ള മറ്റ് നഗരങ്ങൾ. പട്ടികയിലുൾപ്പെടുത്തിയിട്ടുണ്ടെങ്കിലും രാജ്യാന്തര വിമാനങ്ങൾക്കുള്ള വിലക്ക് നീക്കുന്നതിന് അനുസരിച്ചായിരിക്കും ഇന്ത്യയിലേക്കുള്ള സർവീസുകളുടെ അന്തിമ തീരുമാനമെന്ന് ഒമാൻ എയർ അറിയിച്ചു. നിലവിൽ സെപ്റ്റംബർ 30 വരെയാണ് ഇന്ത്യ രാജ്യാന്തര സർവീസുകൾക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടുള്ളത്. വിദേശ നഗരങ്ങൾക്ക് പുറമെ ഖസബിലേക്കും സാധാരണ പോലെ സർവീസ് ഉണ്ടാകുമെന്ന് ഒമാൻ എയർ അറിയിച്ചു. കൂടുതൽ നഗരങ്ങളിലേക്ക് വൈകാതെ തന്നെ സർവീസ് ആരംഭിക്കുകയും ചെയ്യും.യാത്രക്കാർ ആത്മവിശ്വാസത്തോടെ പറക്കുന്നുവെന്ന് ഉറപ്പുവരുത്തുന്നതിനായി യാത്രയുടെ എല്ലാഘട്ടങ്ങളിലും സമഗ്രമായ സുരക്ഷാ നടപടിക്രമങ്ങളായിരിക്കും പാലിക്കുകയെന്ന് ഒമാൻ എയർ അറിയിച്ചു. വിമാനത്താവളങ്ങളിലും വിമാനത്തിനുള്ളിലേക്കും പ്രവേശിക്കുേമ്പാൾ മുഖാവരണം നിർബന്ധമായിരിക്കും. വിമാനത്തിലേക്ക് കയറുേമ്പാഴും ഇറങ്ങുേമ്പാഴും സാമൂഹിക അകലം ഉറപ്പാക്കും. ഒാരോ ദിവസത്തെയും സർവീസുകൾ അവസാനിക്കുേമ്പാഴും വിമാനങ്ങൾ വൃത്തിയാക്കുകയും രോഗാണുമുക്തമാക്കുകയും ചെയ്യും. കാബിൻ ക്രൂ അംഗങ്ങൾ പി.പി.ഇ കിറ്റ് അടക്കം സംരക്ഷിത ഉപകരണങ്ങൾ ധരിച്ചിട്ടുണ്ടാകും. സുരക്ഷ ഉറപ്പാക്കുന്ന വിധത്തിൽ ഭക്ഷണ വിതരണത്തിലും മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.യാത്രക്കാരുടെ എണ്ണം കൂടാൻ സാധ്യതയുള്ളതിനാൽ യാത്ര പുറപ്പെടുന്നവർ വെബ്സൈറ്റ് കാൾ സെൻറർ വഴിയോ ട്രാവൽ ഏജൻറുമാർ മുഖേനയോ റിസർവേഷൻ ഉറപ്പുവരുത്തണം. യാത്രക്കാർക്കുള്ള മാർഗ നിർദേശങ്ങൾ വരും ദിവസങ്ങളിൽ അറിയിക്കുമെന്നും ഒമാൻ എയർ അറിയിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.