Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_right...

കുട്ടികൾക്കെതിരെയുണ്ടായത് 91 അതിക്രമ കേസുകൾ

text_fields
bookmark_border
കുട്ടികൾക്കെതിരെയുണ്ടായത് 91 അതിക്രമ കേസുകൾ
cancel

മസ്കത്ത്: ഇൗ വർഷത്തിെൻറ ആദ്യപാതിയിൽ കുട്ടികൾക്കെതിരെ 91 അതിക്രമ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതായി സാമൂഹിക വികസന മന്ത്രാലയത്തിെൻറ കണക്കുകൾ. കഴിഞ്ഞവർഷം മൊത്തം റിപ്പോർട്ട് ചെയ്തതാകെട്ട 299 അതിക്രമ കേസുകളാണ്. അതിക്രമ കേസുകൾ അറിയിക്കുന്നതിനുള്ള ഹോട്ട്ലൈൻ നമ്പറായ 1100 മുഖേന റിപ്പോർട്ട് ചെയ്യപ്പെട്ടതാണ് ഇൗ കേസുകളെന്ന് മന്ത്രാലയം വക്താവ് പറഞ്ഞു. ഇതിൽ 23 എണ്ണം ശാരീരിക പീഡനവും 20 എണ്ണം മാനസിക പീഡനവും ഒമ്പതെണ്ണം ലൈംഗിക അതിക്രമവുമായി ബന്ധപ്പെട്ടതാണെന്നും മന്ത്രാലയത്തിലെ ഫാമിലി പ്രൊട്ടക്ഷൻ വകുപ്പ് ഡയറക്ടർ സൈദ് ഹമൂദ് അൽ ഹജ്രി പറയുന്നു. മസ്കത്ത് ഗവർണറേറ്റിലാണ് കൂടുതൽ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തത്, 46 എണ്ണം. 12 എണ്ണം റിപ്പോർട്ട് ചെയ്യപ്പെട്ട തെക്കൻ ബാത്തിനയാണ് തൊട്ടുപിന്നിൽ. 

ദോഫാറിൽ നിന്ന് ഒരു സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടപ്പോൾ അൽ വുസ്തയിൽനിന്ന് ഒരു അതിക്രമം പോലും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. മസ്കത്ത് ഗവർണറേറ്റിൽ 14 ശാരീരിക അതിക്രമ കേസുകളും പത്തു മാനസിക പീഡനവും രണ്ട് ലൈംഗികാതിക്രമ കേസുകളുമുണ്ടായി. ശിശു സംരക്ഷണ കമ്മിറ്റിക്ക് കൈമാറിയ കേസുകളുടെ തുടർ നടപടികൾ ബന്ധപ്പെട്ട വകുപ്പുകൾ കൃത്യമായി പിന്തുടരുന്നുണ്ടെന്നും ഡയറക്ടർ പറഞ്ഞു.

 ചില കുട്ടികൾക്ക് ഉടനടി മാനസികവും ശാരീരികവുമായ ചികിത്സ ലഭ്യമാക്കേണ്ടിവന്നിട്ടുണ്ട്. ശിശു സംരക്ഷണ വിഭാഗം ഉദ്യോഗസ്ഥരുടെ അടിയന്തര ഇടപെടൽ വേണ്ടിവന്ന കേസുകളിൽ അതിക്രമത്തിന് ഇരയായ കുട്ടിയെ ഏറ്റെടുത്ത് താൽക്കാലിക അഭയ കേന്ദ്രത്തിലേക്ക് മാറ്റിയ ശേഷമാണ് തുടർ നടപടികൾ സ്വീകരിക്കുന്നത്.
 എല്ലാ ഗവർണറേറ്റുകളിലും ശിശു സംരക്ഷണ കമ്മിറ്റികളുടെയും സംരക്ഷണ വിഭാഗം ഒാഫിസർമാരുടെയും സേവനം എപ്പോഴും ലഭ്യമാണ്. ഹോട്ട്ലൈനും 24 മണിക്കൂറും പ്രവർത്തന സജ്ജമാണെന്നും  സൈദ് ഹമൂദ് അൽ ഹാജ്രി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:oman crimegulf newsmalayalam news
News Summary - oman crime-gulf news
Next Story