ഒമാനിലെ കോവിഡ് രോഗികളുടെ എണ്ണം ലക്ഷം പിന്നിട്ടു; മരണം 977
text_fields
മസ്കത്ത്: ഒമാനിൽ 2685 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ചൊവ്വാഴ്ച മുതൽ ശനിയാഴ്ച വരെയുള്ള കണക്കാണിത്. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 101270 ആയി. ഇതിൽ 63631 പേർ സ്വദേശികളും 37639 പേർ വിദേശികളുമാണ്. 1768 പേർക്ക് കൂടി രോഗം ഭേദമായി. 90296 പേരാണ് ഇതുവരെ രോഗമുക്തരായത്. 42 പേർ കഴിഞ്ഞ ദിവസങ്ങളിലായി മരണപ്പെടുകയും ചെയ്തു. 977 പേരാണ് ഇതുവരെ മരണപ്പെട്ടത്. മരിച്ചവരിൽ 723 പേർ സ്വദേശികളും 254 പേർ വിദേശികളുമാണ്. 54 പേരെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 560 പേരാണ് ആശുപത്രികളിൽ ചികിൽസയിലുള്ളത്. ഇതിൽ 210 പേർ തീവ്ര പരിചരണ വിഭാഗത്തിലാണുള്ളത്.
മസ്കത്ത് ഗവർണറേറ്റിലാണ് പുതിയ രോഗികളുടെ എണ്ണം കൂടുതൽ. 1299 പേർക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്. ബോഷറിൽ 450 പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. സീബ്-357, മസ്കത്ത്-251, മത്ര-168, അൽ അമിറാത്ത് 53, ഖുറിയാത്ത്-20 എന്നിങ്ങനെയാണ് മറ്റ് വിലായത്തുകളിലെ രോഗികളുടെ എണ്ണം. വടക്കൻ ബാത്തിനയിലെ 390 പുതിയ രോഗികളിൽ 234 പേരും സുഹാറിലാണ്. ഷിനാസ്-59, ലിവ-27, സഹം-26, സുവൈഖ്-24, ഖാബൂറ-20 എന്നിങ്ങനെയാണ് മറ്റ് വിലായത്തുകളിലെ എണ്ണം. ദോഫാറിൽ 283 പേർക്കാണ് പുതുതായി വൈറസ് ബാധ കണ്ടെത്തിയത്. ഇതിൽ 271 പേരും സലാലയിലാണ്. മസ്യൂന, തഖാ, തുംറൈത്ത്, ഷാലിം എന്നിവിടങ്ങളിൽ മൂന്ന് പേർ വീതം രോഗബാധിതരായിട്ടുണ്ട്. തെക്കൻ ബാത്തിനയിൽ 212 പേർക്കാണ് സ്ഥിരീകരിച്ചത്. ഇതിൽ 147 പേരും ബർക്കയിലാണ്. റുസ്താഖ്-36, മുസന്ന-17, നഖൽ-ആറ്, വാദി മആവിൽ-അഞ്ച്, അവാബി-ഒന്ന് എന്നിങ്ങനെയാണ് മറ്റ് വിലായത്തുകളിലെ രോഗികൾ. ദാഖിലിയയിൽ 189 പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 85 പേരും നിസ്വയിലാണ്. ബഹ്ല-25, സമാഇൗൽ-23, ഇസ്കി-19, ആദം-18, ബിഡ്ബിദ്-11, മനാ-നാല്, അൽഹംറ-നാല് എന്നിങ്ങനെയാണ് മറ്റ് വിലായത്തുകളിലെ കണക്കുകൾ. ദാഹിറയിൽ 96 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതിൽ 91ഉം ഇബ്രിയിലാണ്. യൻകലിൽ അഞ്ച് പേർക്കും രോഗം സ്ഥിരീകരിച്ചു. തെക്കൻ ശർഖിയയിൽ 83 രോഗികളാണ് ഉള്ളത്. ഇതിൽ 48 പേരും സൂറിലാണ്. ബുആലി-16, ബുഹസൻ-ഒമ്പത്, മസീറ-അഞ്ച്, അൽകാമിൽ-അഞ്ച് എന്നിങ്ങനെയാണ് വിലായത്തുതലത്തിലെ രോഗികൾ. വടക്കൻ ശർഖിയയിൽ 48 പേർക്കും ബുറൈമിയിൽ 40 പേർക്കും അൽ വുസ്തയിൽ 35 പേർക്കും മുസന്ദമിൽ 10 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.