ഭക്ഷണം പാഴാക്കുന്നതിൽ ഒമാനും മുന്നിൽ തന്നെ
text_fieldsമസ്കത്ത്: ഭക്ഷണം പാഴാക്കുന്നതിൽ ഒമാനും ചെറുതല്ലാത്ത പങ്ക് വഹിക്കുന്നതായി റിപ്പോർട്ട്. ആളൊന്നിന് 95 കിലോഗ്രാം ഭക്ഷണമാണ് ഒമാനിലെ വീടുകളിൽനിന്ന് പ്രതിവർഷം പാഴായതെന്ന് െഎക്യരാഷ്ട്ര സഭ പരിസ്ഥിതി പ്രോഗ്രാമിെൻറ 2019ലെ ഫുഡ് വേസ്റ്റ് ഇൻഡക്സ് റിപ്പോർട്ട് പറയുന്നു. അന്നേ വർഷം ഒമാനിൽ മൊത്തം 4.70 ലക്ഷം ടൺ ഭക്ഷണമാണ് പാഴായിപ്പോയത്. യു.എ.ഇ, ഖത്തർ, കുവൈത്ത് എന്നിവിടങ്ങളിലും പ്രതിവർഷം ആളൊന്നിന് 95 കിലോഗ്രാം എന്നതോതിൽ ഭക്ഷണം മാലിന്യക്കുപ്പയിലെത്തിയതായും റിപ്പോർട്ടിൽ പറയുന്നു. 2019ൽ ആഗോളതലത്തിൽ പാഴായത് 931 ദശലക്ഷം ടൺ ഭക്ഷണമാണ്. ലോകത്ത് മൊത്തം ലഭ്യമായ ഭക്ഷണത്തിെൻറ 17 ശതമാനമാണിത്.
ആളോഹരി കണക്കുകൂട്ടുേമ്പാൾ ഇത് 121 കിലോഗ്രാം ആണ്. വീടുകൾ, ചില്ലറ വ്യാപാരികൾ, ഹോട്ടലുകൾ തുടങ്ങിയിടങ്ങളിൽ നിന്നുള്ള പാചകം ചെയ്തതും അല്ലാത്തതുമായ ഭക്ഷണ മാലിന്യങ്ങൾ ഇൗ കണക്കിൽ ഉൾപ്പെടും. വീടുകളിൽ നിന്നുള്ളതിെൻറ തോത് 61 ശതമാനമാണ്. ലഭ്യമായ ഭക്ഷണത്തിൽ 17 ശതമാനവും പാഴാകുന്നത് പ്രകൃതിയിലും മലിനീകരണ തോതിലും വലിയ ആഘാതമുണ്ടാക്കുമെന്നും 2030ഒാടെ പാഴാക്കുന്ന ഭക്ഷണത്തിെൻറ അളവ് പകുതിയായി കുറക്കാൻ ലക്ഷ്യമിട്ടുള്ള റിപ്പോർട്ടിൽ പറയുന്നു. ആഗോളതലത്തിലെ ഹരിതഗൃഹ വാതക ബഹിർഗമനത്തിെൻറ എട്ട് മുതൽ പത്ത് ശതമാനവും ഇങ്ങനെ ഉപയോഗിക്കാത്ത ഭക്ഷണത്തിൽ നിന്നാണ്.
ഭക്ഷണം പാഴാക്കുന്നത് സമ്പന്നരാഷ്ട്രങ്ങളിൽ മാത്രം കണ്ടുവരുന്ന പ്രവണതയല്ലെന്നും െഎക്യരാഷ്ട്ര സഭ പരിസ്ഥിതി പ്രോഗ്രാം എക്സിക്യൂട്ടിവ് ഡയറക്ടർ ഇങ്കർ ആൻഡേഴ്സൺ പറയുന്നു. എല്ലാ രാഷ്ട്രങ്ങളിലും ഏതാണ്ട് സമാനമായ അളവിൽ ഭക്ഷണം മാലിന്യക്കുപ്പയിൽ എത്തുന്നുണ്ട്. ഭക്ഷണമാലിന്യം കുറക്കുകവഴി ഹരിതഗൃഹ വാതകങ്ങളുടെ ബഹിർഗമനം കുറക്കാൻ സാധിക്കും. ഭക്ഷണ ലഭ്യത വർധിക്കുന്നത് ലോകത്തിൽ പട്ടിണി അനുഭവിക്കുന്നവർക്ക് സഹായകരമാകുമെന്നും ആൻഡേഴ്സൺ പറഞ്ഞു.
2019 ൽ 69 കോടി ജനങ്ങളാണ് ആഗോളതലത്തിൽ പട്ടിണി അനുഭവിച്ചത്. മൂന്ന് ശതകോടി മനുഷ്യർക്ക് ആരോഗ്യകരമായ ഭക്ഷണം ലഭ്യമായില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. കോവിഡ് സാഹചര്യത്തിൽ മതിയായ തോതിൽ ഭക്ഷണം ലഭ്യമാകുന്നവരുടെ എണ്ണം കുറയാനുള്ള സാഹചര്യത്തിൽ പാഴാകുന്ന ഭക്ഷണത്തിെൻറ അളവ് കുറക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.