പച്ച മലയിൽ ഇനി മാതളക്കാലം
text_fieldsജബൽ അഖ്ദറിലെ മാതളത്തോട്ടത്തിൽനിന്നുള്ള ദൃശ്യം
മസ്കത്ത്: ജബൽ അഖ്ദറിലെ വിവിധ ഗ്രാമങ്ങളിൽ മാതള വിളവെടുപ്പ് തുടങ്ങി. ജബൽ അഖ്ദറിലെ ഏറ്റവും പ്രധാന കാർഷിക വിളയാണ് മാതള നാരങ്ങ. 27,000ത്തിലധികം മാതള മരങ്ങളാണ് ജബൽ അഖ്ദറിലുള്ളത്. ഒാരോ മരവും ശരാശരി 150 മാതളങ്ങളെങ്കിലും നൽകും. വാദീ ബനീ ഹബീബ്, സൈഖ്, അൽ ശരീജ, അൽ ഒയീന, അൽ അഖ്ർ, ഹെയിൽ അൽ യമൻ, അൽ മനാഖിർ, ഖത്ന, അസൂഗ്ര, അൽ ഖാഷാ എന്നീ ഗ്രാമങ്ങളിലാണ് കൂടുതൽ മാതളപ്പഴങ്ങൾ വിളയുന്നത്.
2003 മുതൽതന്നെ കാർഷിക മേഖലയെ പരിപോഷിപ്പിക്കാനുള്ള ഗവേഷണപരിപാടികൾ ജബൽ അഖ്ദറിൽ ആരംഭിച്ചിരുന്നു. വിളകളെ നശിപ്പിക്കുന്ന കീടങ്ങളിൽനിന്നും പ്രാണികളിൽനിന്നും കൃഷി സംരക്ഷിക്കാനായി 39 യുവതീയുവാക്കൾക്ക് മന്ത്രാലയം പ്രത്യേക പരിശീലനം നൽകിയിരുന്നു. അഞ്ച് സാേങ്കതിക വിദഗ്ധരെയും നിയമിച്ചിട്ടുണ്ട്. ഇത് കർഷകരുടെ നഷ്ടം നികത്താനും മരങ്ങളെ കീടങ്ങൾ ബാധിക്കുന്നത് തടയാനും സഹായകമായിട്ടുണ്ട്. ഇത് കാരണം മാതളത്തിെൻറ ഗുണനിലവാരവും ഉൽപാദനക്ഷമതയും വർധിച്ചിട്ടുണ്ട്.
ഇൗ വർഷം മികച്ച വിളവെടുപ്പ് ലഭിക്കുമെന്ന് അഗ്രികൾചർ ഡെവലപ്മെൻറ് വിഭാഗം ഡയറക്ടർ സാലം ബിൻ റാഷിദ് അൽ തൗബി പറഞ്ഞു. ഇൗ വർഷം മാതള മരങ്ങൾക്ക് അനുകൂലമായ കാലാവസ്ഥയായിരുന്നു. നല്ല രീതിയിൽ മഴ ലഭിച്ചതും സഹായകരമായി. കൃഷിക്കാർ സമീപ പ്രദേശങ്ങളിലെ മാർക്കറ്റുകളിൽ വിപണനം ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു.
ജബൽ അഖ്ദറിലെ കർഷകർ ജനുവരിൽ മുതൽ തന്നെ മാതള മരങ്ങെള ശ്രദ്ധിക്കാൻ തുടങ്ങും. മരം വെട്ടി ഒതുക്കൽ, ഉണങ്ങിയ കൊമ്പുകൾ വെട്ടിമാറ്റൽ, കളകൾ നീക്കൽ, മണ്ണ് കിളക്കൽ, എല്ലാ ദിവസത്തിലും വെള്ളവും വളവും നൽകൽ, സെപ്തംബർ അവസാനം വരെ ജലസേചനം നടത്തൽ തുടങ്ങിയവ ഇതിെൻറ ഭാഗങ്ങളാണ്. കൃഷിക്കാർ നിസ്വ മാർക്കറ്റിലാണ് കാര്യമായി പഴങ്ങൾ വിൽപന നടത്തുന്നത്. കഴിഞ്ഞ സീസണിൽ ജബൽ അഖ്ദർ മാതളത്തിന് ഡിമാൻഡ് വർധിച്ചിരുന്നു. സീസൺ അനുസരിച്ചാണ് വില. ജബൽ അഖ്ദറിൽ 100 ശതമാനം ജൈവവളങ്ങൾ ഉപയോഗിക്കുന്നതിനാൽ ആവശ്യക്കാർ കൂടുതലാണ്. കഴിഞ്ഞ ചില വർഷങ്ങളായി ജബൽ അഖ്ദറിൽ വിനോദ സഞ്ചാരികൾ വർധിക്കുന്നതിനാൽ മാതള നാരങ്ങക്കും ആവശ്യക്കാർ വർധിക്കുന്നുണ്ട്. സീസൺ കാലത്ത് ഇവിടെ എത്തുന്ന വിനോദസഞ്ചാരികൾ വൻതോതിൽ മാതള നാരങ്ങ വാങ്ങുന്നുണ്ട്. അതോടൊപ്പം ജബൽ അഖ്ദറിലെ മാതളനാരങ്ങ വിവിധ രാജ്യങ്ങളിലേക്ക് കയറ്റി അയക്കുന്നുമുണ്ട്. ജൈവവളങ്ങൾ ഉപയോഗിക്കുന്നതിനാൽ വിദേശ രാജ്യങ്ങളിലും ഒമാൻ മാതളനാരങ്ങ ഏറെ പ്രിയപ്പെട്ടതാണ്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.