Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightസുൽത്താെൻറ ഇടപെടൽ:...

സുൽത്താെൻറ ഇടപെടൽ: യമനിൽ തടവിലായിരുന്ന അമേരിക്കകാർക്ക് മോചനം

text_fields
bookmark_border
സുൽത്താെൻറ ഇടപെടൽ: യമനിൽ   തടവിലായിരുന്ന അമേരിക്കകാർക്ക് മോചനം
cancel
camera_alt


യമനിൽ നിന്ന് മോചിതരായ അമേരിക്കൻ പൗരന്മാർ മസ്കത്തിൽ എത്തിയപ്പോൾ


മസ്കത്ത്: യമനിൽ ഹൂതി വിമതരുടെ തടവിലായിരുന്ന അമേരിക്കൻ സ്വദേശികൾക്ക് മോചനം. സുൽത്താൻ ഹൈതം ബിൻ താരീഖിെൻറ ഉത്തരവിെൻറ അടിസ്ഥാനത്തിൽ ഒമാൻ സർക്കാർ നടത്തിയ ഇടപെടലുകളുടെ ഫലമായാണ് മോചനം സാധ്യമായതെന്ന് ഒൗദ്യോഗിക വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ഒമാൻ തുടർന്നുവരുന്ന മനുഷ്യത്വപരവും രാഷ്ട്രീയപരവുമായ നടപടികളുെട ഭാഗമായിട്ടായിരുന്നു ഇടപെടൽ. നാട്ടിലേക്ക് മടക്കി അയക്കുന്നതിെൻറ ഭാഗമായി റോയൽ ഒമാൻ എയർഫോഴ്സിെൻറ പ്രത്യേക വിമാനത്തിൽ ബുധനാഴ്ച രാത്രി ഇവരെ മസ്കത്തിലെത്തിച്ചു. പരിക്കേറ്റ് ഒമാനിലും മറ്റ് വിദേശ രാജ്യങ്ങളിലുമായി ചികിൽസയിലായിരുന്ന 250 യമനി പൗരന്മാരെ രണ്ട് വിമാനങ്ങളിലായി യമൻ തലസ്ഥാനമായ സൻആയിലെത്തിച്ചതായും ഒൗദ്യോഗിക വാർത്താഏജൻസിയുടെ റിപ്പോർട്ടിൽ പറയുന്നു. പൗരന്മാരുടെ മോചനം സാധ്യമാക്കിയതിന് വൈറ്റ്ഹൗസ് സുൽത്താന് നന്ദി അറിയിച്ചു. പൗരന്മാരുടെ മോചനം സാധ്യമാക്കുന്നതിന് ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരീഖും സൗദി ഭരണാധികാരി സൽമാൻ രാജാവും നടത്തിയ പരിശ്രമങ്ങൾക്ക് ആത്മാർഥമായ നന്ദിയറിയിക്കുന്നതായി വൈറ്റ്ഹൗസ് പ്രസ്താവനയിൽ അറിയിച്ചു.


ദുരിതാശ്വാസ പ്രവർത്തകയായിരുന്ന സാന്ദ്ര ലോലിയും ബിസിനസുകാരനായ മൈക്കൽ ജിദാദയുമാണ് മോചിതരായതെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. സാന്ദ്ര 16 മാസമായി വിമതരുടെ തടവിലായിരുന്നു. മൈക്കലും ഏറെ നാളുകളായി തടവിലായിരുന്നെന്ന് റിപ്പോർട്ടിൽ പറയുന്നു. യമനിൽ പരസ്പരം പോരടിക്കുന്ന കക്ഷികളുമായി നല്ല ബന്ധം പുലർത്തുന്ന രാജ്യമാണ് ഒമാൻ. നേരത്തേയും ഒമാെൻറ ഇടപെടലിെൻറ ഫലമായി യമനിൽ വിമതർ ബന്ധികളാക്കിയിരുന്ന അമേരിക്കൻ പൗരന്മാർ അടക്കമുള്ളവർക്ക് മോചനം സാധ്യമായിരുന്നു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omannewsoman
Next Story