ന്യൂനമർദത്തിെൻറ തീവ്രത കുറഞ്ഞു; ഒമാനിൽ മഴ ശനിയാഴ്ച രാവിലെ മുതൽ
text_fieldsമസ്കത്ത്: ന്യൂനമർദത്തിെൻറ ഫലമായുള്ള ശക്തമായ മഴ ശനിയാഴ്ച രാവിലെ മുതലാകും ഉണ്ടാവുകയെന്ന് സിവിൽ ഏവിയേഷൻ പൊതുഅതോറിറ്റി അറിയിച്ചു. ന്യൂനമർദത്തിെൻറ തീവ്രത കുറഞ്ഞതായാണ് ഉപഗ്രഹ ചിത്രങ്ങളിൽ നിന്ന് വ്യക്തമാകുന്നത്. അനുബന്ധമായുള്ള മഴയുടെ അളവും കുറയുമെന്ന് അതോറിറ്റി വെള്ളിയാഴ്ച രാവിലെ പുറപ്പെടുവിച്ച മുന്നറിയിപ്പ് സന്ദേശത്തിൽ പറയുന്നു. മസ്കത്തിന് പുറമെ തെക്ക്-വടക്ക് ശർഖിയ, ദാഖിലിയ, ബാത്തിന ഗവർണറേറ്റുകളിലും ഞായറാഴ്ച വൈകുന്നേരം വരെ മഴയുണ്ടാകും. 20 മുതൽ അമ്പത് മില്ലീമീറ്റർ വരെ മഴയാണ് ലഭിക്കാനിട. വ്യാഴാഴ്ച പുറപ്പെടുവിച്ച അറിയിപ്പിൽ വെള്ളിയാഴ്ച വൈകുന്നേരം മഴ തുടങ്ങുമെന്നും നൂറ് മില്ലീമീറ്റർ വരെ മഴ ലഭിക്കാനിടയുണ്ടെന്നുമാണ് അറിയിച്ചിരുന്നത്.
ഇടയോടെയുള്ള മഴക്ക് പുറമെ ശക്തമായ കാറ്റിനും വെള്ളപ്പൊക്കത്തിനും ദൂരകാഴ്ച കുറയുവാനും സാധ്യതയുള്ളതിനാൽ ജാഗ്രത പുലർത്തണമെന്ന് അതോറിറ്റി ഏറ്റവും പുതിയ മുന്നറിയിപ്പ് സന്ദേശത്തിൽ അറിയിച്ചു. താഴ്ന്ന പ്രദേശങ്ങളിൽ നിന്ന് മാറി നിൽക്കണം. വാദികൾ മുറിച്ചുകടക്കുകയും കടലിൽ പോവുകയും ചെയ്യരുത്. കടൽ പ്രക്ഷുബ്ധമായിരിക്കും. തിരമാലകൾ അഞ്ച് മീറ്റർ വരെ ഉയരാൻ സാധ്യതയുണ്ടെന്നും സിവിൽ ഏവിയേഷൻ പൊതുഅതോറിറ്റി അറിയിച്ചു.
മസ്കത്ത് നഗരസഭയിൽ പ്രത്യേക ഹെൽപ്പ്ലൈനും പ്രവർത്തനമാരംഭിച്ചു. കാറ്റും മഴയും അവസാനിക്കുന്നത് വരെ 1111 എന്ന നമ്പറിൽ വിളിച്ചാൽ ഏത് സമയത്തും സഹായം ലഭ്യമാകും. ഉൗഹാപോഹങ്ങൾ പരത്തരുതെന്നും വാർത്തകൾക്ക് ഒൗദ്യോഗിക സ്രോതസുകളെ മാത്രമാണ് ആശ്രയിക്കാൻ പാടുള്ളൂവെന്നും ജാഗ്രത പുലർത്തണമെന്നും സിവിൽ ഡിഫൻസ് അധികൃതരും അറിയിച്ചു. രക്ഷാ അഭ്യർഥനകൾക്ക് 9999, 24343666 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം. താഴ്ന്ന പ്രദേശങ്ങളിലും വാദികൾക്ക് സമീപവും വാഹനങ്ങൾ പാർക്ക് ചെയ്യരുതെന്ന് റോയൽ ഒമാൻ പൊലീസും അറിയിച്ചു.
കാലാവസ്ഥാ സാഹചര്യങ്ങൾ നേരിടാൻ തയാറായതായി ഗതാഗത മന്ത്രാലയവും അറിയിച്ചു. റോഡുകൾ അറ്റകുറ്റപ്പണി നടത്തുന്നതിനുള്ള ഉപകരണങ്ങൾ ലഭ്യമാക്കാൻ റോഡ് മേഖലയിൽ ബന്ധപ്പെട്ട കമ്പനികൾക്ക് നിർദേശം നൽകിയിട്ടുണ്ട്. എല്ലാ ഗവർണറേറ്റുകളിലും ഉപ കമ്മിറ്റികളും രൂപവത്കരിച്ചിട്ടുണ്ട്.
വെള്ളിയാഴ്ച വൈകുന്നേരത്തോടെ ഒമാെൻറ ഏതാണ്ടെല്ലാ ഭാഗങ്ങളിലും അന്തരീക്ഷം മേഘാവൃതമായി തുടങ്ങിയിട്ടുണ്ട്. ഇതേ തുടർന്ന് അന്തരീക്ഷ താപനിലയിലും കുറവുണ്ടായിട്ടുണ്ട്. കാലാവസ്ഥ സാഹചര്യത്തെ നേരിടാൻ സിവിൽ ഡിഫൻസും സുൽത്താൻ സായുധസേനയുമെല്ലാം ഒരുക്കങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.