Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒമാനി...

ഒമാനി പൗരന്മാർക്ക് വിസയില്ലാതെ തുർക്കിയ സന്ദർശിക്കാം

text_fields
bookmark_border
ഒമാനി പൗരന്മാർക്ക് വിസയില്ലാതെ തുർക്കിയ സന്ദർശിക്കാം
cancel

മസ്കത്ത്: ഒമാൻ പാസ്പോർട്ട് ഉടമകൾക്കിനി വിസയില്ലാതെ തുർക്കിയ സന്ദർശിക്കാം. ചില രാജ്യങ്ങളിലെ സാധാരണ പാസ്‌പോർട്ട് ഉടമകൾക്ക് വിസ ഇളവ് നൽകാനുള്ള തീരുമാനത്തിന് തുർക്കിയ പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ കഴിഞ്ഞ ദിവസം അംഗീകാരം നൽകി.

അമേരിക്ക, ബഹ്റൈൻ, യുനൈറ്റഡ് അറബ് എമിറേറ്റ്സ്, കാനഡ, സൗദി അറേബ്യ, ഒമാൻ എന്നീ രാജ്യങ്ങളിലെ പൗരന്മാരെയാണ് വിസയിൽ നിന്ന് ഒഴിവാക്കിയിട്ടുള്ളത്. ടൂറിസം ആവശ്യങ്ങൾക്കായി 90മുതൽ 180 ദിവസംവരെ തുർക്കിയയിൽ യാത്ര ചെയ്യാം.

ഈ വർഷം ജൂണിൽ ഒമാനി പൗരന്മാർക്കുള്ള വിസ നിയമങ്ങൾ ലഘൂകരിക്കാനുള്ള ശ്രമത്തിലായിരുന്നു ഇരുരാജ്യങ്ങളുമെന്ന് ഒമാനിലെ തുർക്കിയ അംബാസഡർ മുഹമ്മദ് ഹെക്കിമോഗ്‌ലു പറഞ്ഞു. നിയമം പ്രാബല്യത്തിൽ വരുന്നതോടെ ഒമാൻ പൗരന്മാർക്ക് വിസ ലഭിക്കാതെ തന്നെ തുർക്കിയയിൽ യാത്ര ചെയ്യാനാകും. 2022ൽ, 130,000 ഒമാനികൾ ആണ് ടൂറിസം ആവശ്യങ്ങൾക്കായി തുർക്കിയ സന്ദർശിച്ചത്. നിയമങ്ങൾ എളുപ്പമാക്കുന്നതോടെ യാത്രക്കാരുടെ എണ്ണത്തിൽ വൻകുതിച്ചുചാട്ടമുണ്ടാകുമെന്നാണ് കരുതുന്നത്.

നിലവിൽ, ഒമാൻ എയർ ഇസ്താംബൂളിലേക്കും ട്രാബ്‌സണിലേക്കും സലാം എയർ ഇസ്താംബൂളിലെ സബീഹ ഗോക്കൻ ഉൾപ്പെടെയുള്ള രണ്ടു വിമാനത്താവളങ്ങളിലേക്കും സർവിസ് നടത്തുന്നുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:muscatturkiya
News Summary - Omani citizens can visit Turkey without a visa
Next Story