ഐക്യരാഷ്ട്രസഭയിൽ ചരിത്രമെഴുതി ഒമാൻ നയതന്ത്രജ്ഞൻ
text_fieldsഡോ. മുഹമ്മദ് ബിൻ അവദ് അൽ ഹസൻ
മസ്കത്ത്: യു.എൻ സെക്രട്ടറി ജനറലിന്റെ ഇറാഖിലെ പ്രത്യേക ദൂതനായും ഇറാഖിലേക്കുള്ള ഐക്യരാഷ്ട്രസഭയുടെ അസിസ്റ്റൻസ് മിഷന്റെ (യു.എൻ.എ.എം.ഐ) തലവനായും ഐക്യരാഷ്ട്രസഭയിലെ ഒമാന്റെ സ്ഥിരം പ്രതിനിധി ഡോ. മുഹമ്മദ് ബിൻ അവദ് അൽ ഹസനെ നിയമിച്ചു. ഈ നിയമനം ഒമാനി നയതന്ത്രത്തിലെ സുപ്രധാന നാഴികക്കല്ലാണെന്ന് വിദേശകാര്യമന്ത്രാലയം പറഞ്ഞു.
മേഖലയിൽനിന്നുള്ള നയതന്ത്രജ്ഞനെ ആദ്യമായാണ് അഭിമാനകരമായ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കുന്നത്. ഒമാനി നയതന്ത്രജ്ഞരിൽ അന്താരാഷ്ട്ര സമൂഹം അർപ്പിക്കുന്ന അപാരമായ വിശ്വാസത്തിന്റെയും അവരുടെ അസാധാരണമായ കഴിവുകളുടെയും തെളിവാണ് ഈ നേട്ടമെന്ന് അധികൃതർ പറഞ്ഞു.
യു.എൻ. സെക്യൂരിറ്റി കൗൺസിൽ പ്രമേയം 1500 പ്രകാരം 2003ൽ സ്ഥാപിതമായ ഒരു പ്രത്യേക രാഷ്ട്രീയ ദൗത്യമാണ് യു.എൻ അസിസ്റ്റൻസ് മിഷൻ ഫോർ ഇറാഖ് (യു.എൻ.എ.എം.ഐ). ഇറാഖ് ഗവൺമെൻറിന്റെ അഭ്യർഥന പ്രകാരമാണ് ഇത് സ്ഥാപിക്കുന്നത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.